HOME
DETAILS

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

  
പി.വി.എസ് ഷിഹാബ്
October 21, 2024 | 3:02 AM

Not giving the party symbol was a lesson learned by Ponnani

പാലക്കാട്: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി സരിന് സി.പി.എം പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പ് പകർന്ന പാഠം. പാർട്ടിചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സി.പി.എം നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, പൊന്നാനിയിൽ ഈ പരീക്ഷണം പരാജയപ്പെട്ടതാണ് പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്.

പാർട്ടിചിഹ്നം നിലനിർത്തുന്നതിനായാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികൾക്കും പാർട്ടിചിഹ്നം അനുവദിച്ചത്. 
മുസ് ലിം ലീഗ് പുറത്താക്കിയ കെ.എസ് ഹംസക്ക് ഇടതുപക്ഷത്തേക്ക് കടന്നുവന്നയുടൻ പാർട്ടിചിഹ്നം അനുവദിച്ചത് തിരിച്ചടിക്ക് കാരണമായെന്ന് നേതൃത്വം പിന്നീട് വിലയിരുത്തിയിരുന്നു. പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി എം.പി അബ്ദുസ്സമദ് സമദാനിയുടെ വിജയം.

2019ൽ രാഹുൽ ഗാന്ധി തരംഗത്തിൽ 1,93,273 വോട്ടുകൾക്ക് ഇ.ടി മുഹമ്മദ് ബഷീർ വിജയിച്ച റെക്കോഡാണ് സമദാനി തിരുത്തിയിരുന്നത്. 2,35,760 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ വിജയം. യു.ഡി.എഫ് 3.51 ശതമാനവും എൻ.ഡി.എ 1.21 ശതമാനവും വോട്ട് വർധിപ്പിച്ചപ്പോൾ ഇടതുപക്ഷത്തിന് ഗണ്യമായ വോട്ടു ചോർച്ചയുണ്ടായി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പൊന്നാനി, തവനൂർ, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പോലും വോട്ടുകൾ ചോരാനിടയായി. 

പാർട്ടി പ്രവർത്തനപാരമ്പര്യമില്ലാത്ത വ്യക്തിയെ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിച്ചതിനോടുള്ള പ്രവർത്തകരുടെയും അണികളുടെയും പ്രതിഷേധമാണ് ഇതിന് കാരണമെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നിട്ടും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിചിഹ്നം ഉപേക്ഷിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

സരിൻ്റെ നിലപാടിൽ വ്യക്തതയില്ലാത്തതിനാൽ പാർട്ടിചിഹ്നം അനുവദിക്കുന്നത് ഭാവിയിൽ വലിയ ബാധ്യതയായി മാറുമെന്ന് വി.എസ് പക്ഷ നേതാക്കളും മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിചിഹ്നം അനുവദിക്കുന്നതിനെതിരേ എതിർപ്പ് ശക്തമായതും സരിനെ സ്വതന്ത്രനായി രംഗത്തിറക്കാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago