HOME
DETAILS

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

  
പി.വി.എസ് ഷിഹാബ്
October 21, 2024 | 3:02 AM

Not giving the party symbol was a lesson learned by Ponnani

പാലക്കാട്: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി സരിന് സി.പി.എം പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പ് പകർന്ന പാഠം. പാർട്ടിചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സി.പി.എം നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, പൊന്നാനിയിൽ ഈ പരീക്ഷണം പരാജയപ്പെട്ടതാണ് പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്.

പാർട്ടിചിഹ്നം നിലനിർത്തുന്നതിനായാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികൾക്കും പാർട്ടിചിഹ്നം അനുവദിച്ചത്. 
മുസ് ലിം ലീഗ് പുറത്താക്കിയ കെ.എസ് ഹംസക്ക് ഇടതുപക്ഷത്തേക്ക് കടന്നുവന്നയുടൻ പാർട്ടിചിഹ്നം അനുവദിച്ചത് തിരിച്ചടിക്ക് കാരണമായെന്ന് നേതൃത്വം പിന്നീട് വിലയിരുത്തിയിരുന്നു. പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി എം.പി അബ്ദുസ്സമദ് സമദാനിയുടെ വിജയം.

2019ൽ രാഹുൽ ഗാന്ധി തരംഗത്തിൽ 1,93,273 വോട്ടുകൾക്ക് ഇ.ടി മുഹമ്മദ് ബഷീർ വിജയിച്ച റെക്കോഡാണ് സമദാനി തിരുത്തിയിരുന്നത്. 2,35,760 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ വിജയം. യു.ഡി.എഫ് 3.51 ശതമാനവും എൻ.ഡി.എ 1.21 ശതമാനവും വോട്ട് വർധിപ്പിച്ചപ്പോൾ ഇടതുപക്ഷത്തിന് ഗണ്യമായ വോട്ടു ചോർച്ചയുണ്ടായി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പൊന്നാനി, തവനൂർ, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പോലും വോട്ടുകൾ ചോരാനിടയായി. 

പാർട്ടി പ്രവർത്തനപാരമ്പര്യമില്ലാത്ത വ്യക്തിയെ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിച്ചതിനോടുള്ള പ്രവർത്തകരുടെയും അണികളുടെയും പ്രതിഷേധമാണ് ഇതിന് കാരണമെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നിട്ടും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിചിഹ്നം ഉപേക്ഷിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

സരിൻ്റെ നിലപാടിൽ വ്യക്തതയില്ലാത്തതിനാൽ പാർട്ടിചിഹ്നം അനുവദിക്കുന്നത് ഭാവിയിൽ വലിയ ബാധ്യതയായി മാറുമെന്ന് വി.എസ് പക്ഷ നേതാക്കളും മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിചിഹ്നം അനുവദിക്കുന്നതിനെതിരേ എതിർപ്പ് ശക്തമായതും സരിനെ സ്വതന്ത്രനായി രംഗത്തിറക്കാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  3 days ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  3 days ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  3 days ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  3 days ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  3 days ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  3 days ago
No Image

'ആ ഗോളിനേക്കാൾ വലുതായിരുന്നു റൊണാൾഡോയുടെ ആ മനസ്സ്'; വെളിപ്പെടുത്തലുമായി റോബർട്ടോ മാർട്ടിനെസ്

Football
  •  3 days ago
No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  3 days ago
No Image

വേനല്‍ക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

TIPS & TRICKS
  •  3 days ago
No Image

'അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല; നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവും'; അൻവറിനെ തള്ളി തൃണമൂൽ കോൺ​ഗ്രസ് 

Kerala
  •  3 days ago