HOME
DETAILS

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

  
പി.വി.എസ് ഷിഹാബ്
October 21, 2024 | 3:02 AM

Not giving the party symbol was a lesson learned by Ponnani

പാലക്കാട്: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി സരിന് സി.പി.എം പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പ് പകർന്ന പാഠം. പാർട്ടിചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സി.പി.എം നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, പൊന്നാനിയിൽ ഈ പരീക്ഷണം പരാജയപ്പെട്ടതാണ് പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്.

പാർട്ടിചിഹ്നം നിലനിർത്തുന്നതിനായാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികൾക്കും പാർട്ടിചിഹ്നം അനുവദിച്ചത്. 
മുസ് ലിം ലീഗ് പുറത്താക്കിയ കെ.എസ് ഹംസക്ക് ഇടതുപക്ഷത്തേക്ക് കടന്നുവന്നയുടൻ പാർട്ടിചിഹ്നം അനുവദിച്ചത് തിരിച്ചടിക്ക് കാരണമായെന്ന് നേതൃത്വം പിന്നീട് വിലയിരുത്തിയിരുന്നു. പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി എം.പി അബ്ദുസ്സമദ് സമദാനിയുടെ വിജയം.

2019ൽ രാഹുൽ ഗാന്ധി തരംഗത്തിൽ 1,93,273 വോട്ടുകൾക്ക് ഇ.ടി മുഹമ്മദ് ബഷീർ വിജയിച്ച റെക്കോഡാണ് സമദാനി തിരുത്തിയിരുന്നത്. 2,35,760 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ വിജയം. യു.ഡി.എഫ് 3.51 ശതമാനവും എൻ.ഡി.എ 1.21 ശതമാനവും വോട്ട് വർധിപ്പിച്ചപ്പോൾ ഇടതുപക്ഷത്തിന് ഗണ്യമായ വോട്ടു ചോർച്ചയുണ്ടായി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പൊന്നാനി, തവനൂർ, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പോലും വോട്ടുകൾ ചോരാനിടയായി. 

പാർട്ടി പ്രവർത്തനപാരമ്പര്യമില്ലാത്ത വ്യക്തിയെ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിച്ചതിനോടുള്ള പ്രവർത്തകരുടെയും അണികളുടെയും പ്രതിഷേധമാണ് ഇതിന് കാരണമെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നിട്ടും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിചിഹ്നം ഉപേക്ഷിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

സരിൻ്റെ നിലപാടിൽ വ്യക്തതയില്ലാത്തതിനാൽ പാർട്ടിചിഹ്നം അനുവദിക്കുന്നത് ഭാവിയിൽ വലിയ ബാധ്യതയായി മാറുമെന്ന് വി.എസ് പക്ഷ നേതാക്കളും മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിചിഹ്നം അനുവദിക്കുന്നതിനെതിരേ എതിർപ്പ് ശക്തമായതും സരിനെ സ്വതന്ത്രനായി രംഗത്തിറക്കാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവഗണിക്കുന്നുവെന്ന് സംശയം; കാമുകനെ യുവതി കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

National
  •  5 days ago
No Image

ഡല്‍ഹിയില്‍ പാക് സഹായത്തോടെ വൻ ഭീകരാക്രമണത്തിന് ശ്രമം; രണ്ട് ഭീകരര്‍ അറസ്റ്റില്‍; പിടിയിലായത് വിവേകും,രജ്‌വീറും

crime
  •  5 days ago
No Image

ബഹ്‌റൈൻ ആഭ്യന്തര മന്ത്രിയും ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫും കൂടിക്കാഴ്ച നടത്തി

uae
  •  5 days ago
No Image

ഫെർഗൂസൻ യുഗത്തിനും അസാധ്യമായത് കാരിക് നേടി! 41 വർഷത്തെ ശാപം തീർത്ത് യുണൈറ്റഡ്

Football
  •  5 days ago
No Image

കോഴിക്കോട് ട്രെയിനിന് നേരെ കല്ല് എറിഞ്ഞ സംഭവം; പ്രതി റിമാൻഡിൽ; ലക്ഷ്യം വെച്ചത് മൂങ്ങയെ എന്ന് മൊഴി

Kerala
  •  5 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർക്ക് 50,000 രൂപ നൽകും

Kerala
  •  5 days ago
No Image

ശമ്പളം ഇനി 15 ദിവസത്തിലൊരിക്കൽ; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി നേപ്പാൾ സർക്കാർ

International
  •  5 days ago
No Image

‘എംപിമാരെ അപമാനിച്ചു’ എന്ന് പരാതി; പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്

National
  •  5 days ago
No Image

'തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഭീകരമായ തീഗോളം, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു'; നടുക്കം മാറാതെ തൃശ്ശൂർ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി

Kerala
  •  5 days ago
No Image

ഭവന മന്ത്രാലയത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ബഹ്റൈനിലെ കരാർ നടപടികൾ സ്മാർട്ടായി വീട്ടിലിരുന്ന് പൂർത്തിയാക്കാം

uae
  •  5 days ago