HOME
DETAILS

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

  
Laila
October 21 2024 | 03:10 AM

Not giving the party symbol was a lesson learned by Ponnani

പാലക്കാട്: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി സരിന് സി.പി.എം പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പ് പകർന്ന പാഠം. പാർട്ടിചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സി.പി.എം നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, പൊന്നാനിയിൽ ഈ പരീക്ഷണം പരാജയപ്പെട്ടതാണ് പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്.

പാർട്ടിചിഹ്നം നിലനിർത്തുന്നതിനായാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികൾക്കും പാർട്ടിചിഹ്നം അനുവദിച്ചത്. 
മുസ് ലിം ലീഗ് പുറത്താക്കിയ കെ.എസ് ഹംസക്ക് ഇടതുപക്ഷത്തേക്ക് കടന്നുവന്നയുടൻ പാർട്ടിചിഹ്നം അനുവദിച്ചത് തിരിച്ചടിക്ക് കാരണമായെന്ന് നേതൃത്വം പിന്നീട് വിലയിരുത്തിയിരുന്നു. പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി എം.പി അബ്ദുസ്സമദ് സമദാനിയുടെ വിജയം.

2019ൽ രാഹുൽ ഗാന്ധി തരംഗത്തിൽ 1,93,273 വോട്ടുകൾക്ക് ഇ.ടി മുഹമ്മദ് ബഷീർ വിജയിച്ച റെക്കോഡാണ് സമദാനി തിരുത്തിയിരുന്നത്. 2,35,760 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ വിജയം. യു.ഡി.എഫ് 3.51 ശതമാനവും എൻ.ഡി.എ 1.21 ശതമാനവും വോട്ട് വർധിപ്പിച്ചപ്പോൾ ഇടതുപക്ഷത്തിന് ഗണ്യമായ വോട്ടു ചോർച്ചയുണ്ടായി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പൊന്നാനി, തവനൂർ, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പോലും വോട്ടുകൾ ചോരാനിടയായി. 

പാർട്ടി പ്രവർത്തനപാരമ്പര്യമില്ലാത്ത വ്യക്തിയെ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിച്ചതിനോടുള്ള പ്രവർത്തകരുടെയും അണികളുടെയും പ്രതിഷേധമാണ് ഇതിന് കാരണമെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നിട്ടും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിചിഹ്നം ഉപേക്ഷിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

സരിൻ്റെ നിലപാടിൽ വ്യക്തതയില്ലാത്തതിനാൽ പാർട്ടിചിഹ്നം അനുവദിക്കുന്നത് ഭാവിയിൽ വലിയ ബാധ്യതയായി മാറുമെന്ന് വി.എസ് പക്ഷ നേതാക്കളും മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിചിഹ്നം അനുവദിക്കുന്നതിനെതിരേ എതിർപ്പ് ശക്തമായതും സരിനെ സ്വതന്ത്രനായി രംഗത്തിറക്കാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  an hour ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  3 hours ago