HOME
DETAILS

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

  
Web Desk
October 24, 2024 | 2:02 AM


കെയ്റോ: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് ഒളിഞ്ഞും തെളിഞ്ഞും അവസരമൊരുക്കിയ അമേരിക്ക ഇപ്പോള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ പരക്കംപായുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കം ഇതുവരെ ലക്ഷ്യം കണ്ടില്ല. ഒരു വര്‍ഷമായി തുടരുന്ന ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണത്തിനിടെ 13 തവണ ഇസ്റാഈലിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സന്ദര്‍ശനം നടത്തിയിട്ടും യു.എസ് നിര്‍ദേശം ചെവിക്കൊള്ളാന്‍ ഇസ്റാഈലോ ഹമാസോ തയാറായില്ലെന്നതാണ് ശ്രദ്ധേയം.

മാസങ്ങള്‍ക്കു മുന്‍പ് സ്ഥിരം വെടിനിര്‍ത്തലിന് ബൈഡന്‍ മുന്നോട്ടുവച്ച പദ്ധതി നടപ്പിലാക്കാന്‍ അമേരിക്ക പലപ്പോഴായി കിണഞ്ഞു ശ്രമിച്ചെങ്കിലും നടപ്പാക്കാനായില്ല. അമേരിക്കയുടെ പദ്ധതിയോട് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും തണുത്ത പ്രതികരണമാണ് നടത്തിയത്. ഇതോടെ വെടിനിര്‍ത്തല്‍ കാര്യത്തില്‍ അമേരിക്ക ഒറ്റപ്പെടുകയും ജാള്യരാകുകയും ചെയ്തു.

സഖ്യകക്ഷിയായ ഇസ്റാഈലും യു.എസ് പ്രസിഡന്റിന്റെ പല നിര്‍ദേശങ്ങളും തള്ളി. ഹമാസും വെടിനിര്‍ത്തലിന് സന്നദ്ധരായില്ല. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് വീണ്ടും ആന്റണി ബ്ലിങ്കണ്‍ ഇസ്റാഈലിലെത്തിയത്. ആന്റണി ബ്ലിങ്കനെ സ്വീകരിക്കാന്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഇസ്റാഈല്‍ വിദേശകാര്യ മന്ത്രി പോലും എത്തിയില്ല. ഒരു നയതന്ത്ര ഉദ്യോഗസ്ഥനെയാണ് ഇസ്റാഈല്‍ അയച്ചത്.

ലബനാനില്‍ ഇസ്റാഈല്‍ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പശ്ചിമേഷ്യയിലെത്തുന്നത്. ലബനാനിലെ ചരിത്രപ്രധാനമായ നഗരങ്ങളിലെ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം ഇസ്റാഈലിനോട് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ബ്ലിങ്കണ്‍ ഇസ്റാഈലിനോട് ആവശ്യപ്പെട്ടു.

ഹിസ്ബുല്ല തെല്‍അവീവിലേക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇസ്റാഈലിലേക്ക് ബ്ലിങ്കണ്‍ കുതിച്ചെത്തിയത്. ഇന്നലെ ബ്ലിങ്കണ്‍ തെല്‍അവീവില്‍ നിന്ന് മടക്ക യാത്രക്ക് ഒരുങ്ങവെ ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണമുണ്ടായി. നഗരത്തില്‍ സൈറണുകള്‍ കൂട്ടത്തോടെ മുഴങ്ങി. ഇതേ തുടര്‍ന്ന് വൈകിയാണ് ബ്ലിങ്കണ് ഇസ്റാഈലില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞത്. ഹെര്‍സിലിയ, റമാത് ഹഷാറോണ്‍ എന്നിവിടങ്ങളില്‍ ഇന്നലെ മിസൈല്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്റാഈല്‍ പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം: ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഓഫീസിന് മുന്നിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  2 days ago
No Image

ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ കര്‍ശന നിയമം വേണം; അസം മുഖ്യമന്ത്രിക്കെതിരേ ജംഇയ്യത്ത് സുപ്രിംകോടതിയില്‍

National
  •  2 days ago
No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  2 days ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  2 days ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  2 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  2 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  2 days ago