HOME
DETAILS

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

  
October 25, 2024 | 2:47 AM

UDF is aiming for complete victory

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ യു.ഡി.എഫിന്റെ ലക്ഷ്യം സമ്പൂർണ വിജയം. പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിലൂടെ ശ്രദ്ധേയമാകുന്ന വയനാട്ടിൽ റെക്കോഡ് ഭൂരിപക്ഷം ലക്ഷ്യമിടുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടും ചേലക്കരയിലും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുംവിജയം കൈമുതലാക്കിയാണ് യു.ഡി.എഫ് പോരിനിറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാംപ് ഉണർന്നുകഴിഞ്ഞു. പ്രിയങ്കയുടെ വരവ് മറ്റ് മണ്ഡലങ്ങളിലും ആവേശമുണ്ടാക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

കണ്ണൂരിൽ എ.ഡി.എം നവീൻ ബാബു ആത്മഹത്യചെയ്തത് ഉൾപ്പെടെ സി.പി.എമ്മിനും സർക്കാരിനുമെതിരേ ആയുധമാക്കാൻ നിരവധി വിഷയങ്ങൾ യു.ഡി.എഫിനുണ്ട്. പി.വി അൻവർ പി. ശശിക്കും എ.ഡി.ജി.പിക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ, പൂരംകലക്കൽ വിവാദം, വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകൽ എന്നിവയെല്ലാം പ്രചാരണ വിഷയമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. 

കേന്ദ്രത്തിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിലും ഇൻഡ്യ സഖ്യത്തിനുണ്ടായ മുന്നേറ്റം ജനങ്ങളിൽ കോൺഗ്രസിന് അനുകൂലമായ വികാരം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ സി.പി.എം ഉയർത്തിയ ആരോപണങ്ങളെല്ലാം അവർ തന്നെ ഉപേക്ഷിച്ചതും തെരഞ്ഞെടുപ്പിന് ശേഷമുള്ള ദേശീയ രാഷ്ട്രീയവും യു.ഡി.എഫ് ഉയർത്തിക്കാട്ടും. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ മതേതരചേരിയിലുണ്ടായ ഐക്യവും ഉണർവും വോട്ടർമാരെ ബോധ്യപ്പെടുത്താനും ശ്രമിക്കും.

 മത, സാമുദായിക വിഭാഗങ്ങളുടെ വോട്ട് ഉറപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ് ലിം വോട്ടുകൾ ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടുകളിൽ സി.പി.എമ്മിന് വിള്ളലുണ്ടാക്കാൻ കഴിയില്ലെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് അനുകൂലമായി തരംഗം രൂപപ്പെടുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കൊപ്പം മുസ് ലിം ലീഗ് നേതാക്കളെ കൂടി പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തുന്നത് ഈ ലക്ഷ്യം  മുന്നിൽക്കണ്ടാണ്. 

അതേസമയം, ത്രികോണമത്സരത്തിന് സാധ്യതയുള്ള പാലക്കാട്ട് മുസ് ലിം വോട്ടുകളിൽ ചോർച്ചയുണ്ടാകാതിരിക്കാൻ കരുതലോടെ നീങ്ങാനും യു.ഡി.എഫ് പദ്ധതി തയാറാക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ സമുദായങ്ങൾക്കും സ്വീകാര്യനാണെന്നത് പ്ലസ് പോയിന്റായി യു.ഡി.എഫ് കാണുന്നു. പി.വി അൻവർ തൻ്റെ സ്ഥാനാർഥിയെ പിൻവലിച്ച് രാഹുലിന് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയതും നേട്ടമാകും. അതേസമയം, ചേലക്കരയിൽ പി.വി അൻവറിന്റെ ഡി.എം.കെയുടെ സ്ഥാനാർഥിയായി എൻ.കെ സുധീർ മത്സരിക്കുന്നതാണ് യു.ഡി.എഫിന്റെ പ്രധാന വെല്ലുവിളി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  14 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  14 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  14 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  14 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  14 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  14 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  14 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  14 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  14 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  14 days ago