HOME
DETAILS

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

  
October 25, 2024 | 2:47 AM

UDF is aiming for complete victory

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ യു.ഡി.എഫിന്റെ ലക്ഷ്യം സമ്പൂർണ വിജയം. പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിലൂടെ ശ്രദ്ധേയമാകുന്ന വയനാട്ടിൽ റെക്കോഡ് ഭൂരിപക്ഷം ലക്ഷ്യമിടുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടും ചേലക്കരയിലും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുംവിജയം കൈമുതലാക്കിയാണ് യു.ഡി.എഫ് പോരിനിറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാംപ് ഉണർന്നുകഴിഞ്ഞു. പ്രിയങ്കയുടെ വരവ് മറ്റ് മണ്ഡലങ്ങളിലും ആവേശമുണ്ടാക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

കണ്ണൂരിൽ എ.ഡി.എം നവീൻ ബാബു ആത്മഹത്യചെയ്തത് ഉൾപ്പെടെ സി.പി.എമ്മിനും സർക്കാരിനുമെതിരേ ആയുധമാക്കാൻ നിരവധി വിഷയങ്ങൾ യു.ഡി.എഫിനുണ്ട്. പി.വി അൻവർ പി. ശശിക്കും എ.ഡി.ജി.പിക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ, പൂരംകലക്കൽ വിവാദം, വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകൽ എന്നിവയെല്ലാം പ്രചാരണ വിഷയമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. 

കേന്ദ്രത്തിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിലും ഇൻഡ്യ സഖ്യത്തിനുണ്ടായ മുന്നേറ്റം ജനങ്ങളിൽ കോൺഗ്രസിന് അനുകൂലമായ വികാരം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ സി.പി.എം ഉയർത്തിയ ആരോപണങ്ങളെല്ലാം അവർ തന്നെ ഉപേക്ഷിച്ചതും തെരഞ്ഞെടുപ്പിന് ശേഷമുള്ള ദേശീയ രാഷ്ട്രീയവും യു.ഡി.എഫ് ഉയർത്തിക്കാട്ടും. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ മതേതരചേരിയിലുണ്ടായ ഐക്യവും ഉണർവും വോട്ടർമാരെ ബോധ്യപ്പെടുത്താനും ശ്രമിക്കും.

 മത, സാമുദായിക വിഭാഗങ്ങളുടെ വോട്ട് ഉറപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ് ലിം വോട്ടുകൾ ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടുകളിൽ സി.പി.എമ്മിന് വിള്ളലുണ്ടാക്കാൻ കഴിയില്ലെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് അനുകൂലമായി തരംഗം രൂപപ്പെടുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കൊപ്പം മുസ് ലിം ലീഗ് നേതാക്കളെ കൂടി പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തുന്നത് ഈ ലക്ഷ്യം  മുന്നിൽക്കണ്ടാണ്. 

അതേസമയം, ത്രികോണമത്സരത്തിന് സാധ്യതയുള്ള പാലക്കാട്ട് മുസ് ലിം വോട്ടുകളിൽ ചോർച്ചയുണ്ടാകാതിരിക്കാൻ കരുതലോടെ നീങ്ങാനും യു.ഡി.എഫ് പദ്ധതി തയാറാക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ സമുദായങ്ങൾക്കും സ്വീകാര്യനാണെന്നത് പ്ലസ് പോയിന്റായി യു.ഡി.എഫ് കാണുന്നു. പി.വി അൻവർ തൻ്റെ സ്ഥാനാർഥിയെ പിൻവലിച്ച് രാഹുലിന് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയതും നേട്ടമാകും. അതേസമയം, ചേലക്കരയിൽ പി.വി അൻവറിന്റെ ഡി.എം.കെയുടെ സ്ഥാനാർഥിയായി എൻ.കെ സുധീർ മത്സരിക്കുന്നതാണ് യു.ഡി.എഫിന്റെ പ്രധാന വെല്ലുവിളി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  5 days ago
No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  5 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  5 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  5 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  5 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  5 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  5 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  5 days ago
No Image

'അടുത്ത ഖവാജയുടെ യാത്ര എളുപ്പമാകുമെന്ന് കരുതുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ

Cricket
  •  5 days ago