ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും
തിരുവനന്തപുരം: ഒടുവിൽ ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീ പ്രവേശനത്തെ അനുകൂലിച്ച 2019ലെ നിലപാട് തിരുത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോർഡ്. ഇതുപ്രകാരം ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം സുപ്രിംകോടതിയിൽ തിരുത്തും.
ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടുമെന്നും ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്നും പ്രസിഡന്റ് കെ. ജയകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോർഡ് വിശദമായി ചർച്ച ചെയ്തു. ബോർഡിന് ആശയക്കുഴപ്പമില്ല.
നിലവിലുള്ള ഉത്തരവിനെതിരേ സുപ്രിംകോടതിയിൽ ബോർഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിർക്കുമെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ലേത് അഭിഭാഷകന്റെ നിലപാടായിരുന്നെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ നിലപാട് സ്വാഗതാർഹമെന്ന് ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യം പ്രതികരിച്ചു.
The Travancore Devaswom Board has officially reversed its stance on the Sabarimala women's entry issue, deciding to oppose the entry of women of menstruating age in the Supreme Court to protect traditional rituals. A new affidavit will be filed before March 14, 2026, ahead of the nine-judge bench hearing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."