HOME
DETAILS

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

  
October 26, 2024 | 4:15 AM

Dont worry cyclone Dana

ഭുവനേശ്വര്‍ / കൊൽക്കത്ത: ആശങ്കവിതച്ചെങ്കിലും 'ദന' ചുഴലിക്കാറ്റ് ആശ്വാസതീരം തൊട്ടു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ദന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായി കരയിലേക്ക് പ്രവേശിച്ചത്. വ്യാഴാഴ്ച രാത്രി 12.05 ഓടെ കരയിലേക്ക് പ്രവേശിച്ച ദന ഇന്നലെ രാവിലെ 8.30 ഓടെ പൂര്‍ണമായും ഒഡിഷയുടെ വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് പിന്നീട് തീവ്ര ന്യൂനമര്‍ദമായി മാറി. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍  ശക്തമയ മഴ പെയ്തു. ഒഡീഷയിലെ ഭദ്രക്, ബാലസോര്‍, കേന്ദ്രപ്പാറ, ജഗത്സിംഗ്പൂര്‍ ജില്ലകളില്‍ മഴയും കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ചില ജില്ലകള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. തീര ജില്ലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കേന്ദ്രപ്പാറ ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഒരു വൃദ്ധ മരിച്ചതായി ജില്ല ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കേബിള്‍ ജോലി ചെയ്യുകയായിരുന്ന ഒരാള്‍ മരണപ്പെട്ടു.  

ചുഴലിക്കാറ്റ് വന്‍കര തൊട്ടതിന് പിന്നാലെ കൊല്‍ക്കത്ത വിമാനത്താവളം, ഭുവനേശ്വര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ സര്‍വിസ് പുനഃരാരംഭിച്ചു. നിര്‍ത്തിവച്ച റെയില്‍ സര്‍വിസുകളും ഇന്നലെ രാവിലെയോടെ സര്‍വിസ് ആരംഭിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കര-വ്യോമ സേന, അഗ്നിരക്ഷാ സേന തുടങ്ങിയവ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ആറ് ലക്ഷത്തോളം പേരെയാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീര ജില്ലകളില്‍ നിന്ന് ഒഴിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളിലുമായി 400 ഓളം ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  3 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  3 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  3 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  3 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  3 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  3 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  3 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  3 days ago

No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  3 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  3 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  4 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  4 days ago