HOME
DETAILS

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

  
October 26, 2024 | 4:15 AM

Dont worry cyclone Dana

ഭുവനേശ്വര്‍ / കൊൽക്കത്ത: ആശങ്കവിതച്ചെങ്കിലും 'ദന' ചുഴലിക്കാറ്റ് ആശ്വാസതീരം തൊട്ടു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ദന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായി കരയിലേക്ക് പ്രവേശിച്ചത്. വ്യാഴാഴ്ച രാത്രി 12.05 ഓടെ കരയിലേക്ക് പ്രവേശിച്ച ദന ഇന്നലെ രാവിലെ 8.30 ഓടെ പൂര്‍ണമായും ഒഡിഷയുടെ വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് പിന്നീട് തീവ്ര ന്യൂനമര്‍ദമായി മാറി. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍  ശക്തമയ മഴ പെയ്തു. ഒഡീഷയിലെ ഭദ്രക്, ബാലസോര്‍, കേന്ദ്രപ്പാറ, ജഗത്സിംഗ്പൂര്‍ ജില്ലകളില്‍ മഴയും കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ചില ജില്ലകള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. തീര ജില്ലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കേന്ദ്രപ്പാറ ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഒരു വൃദ്ധ മരിച്ചതായി ജില്ല ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കേബിള്‍ ജോലി ചെയ്യുകയായിരുന്ന ഒരാള്‍ മരണപ്പെട്ടു.  

ചുഴലിക്കാറ്റ് വന്‍കര തൊട്ടതിന് പിന്നാലെ കൊല്‍ക്കത്ത വിമാനത്താവളം, ഭുവനേശ്വര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ സര്‍വിസ് പുനഃരാരംഭിച്ചു. നിര്‍ത്തിവച്ച റെയില്‍ സര്‍വിസുകളും ഇന്നലെ രാവിലെയോടെ സര്‍വിസ് ആരംഭിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കര-വ്യോമ സേന, അഗ്നിരക്ഷാ സേന തുടങ്ങിയവ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ആറ് ലക്ഷത്തോളം പേരെയാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീര ജില്ലകളില്‍ നിന്ന് ഒഴിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളിലുമായി 400 ഓളം ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  15 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  15 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  15 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  15 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  15 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  15 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  16 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  16 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  16 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  16 days ago