HOME
DETAILS

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

  
October 26, 2024 | 4:15 AM

Dont worry cyclone Dana

ഭുവനേശ്വര്‍ / കൊൽക്കത്ത: ആശങ്കവിതച്ചെങ്കിലും 'ദന' ചുഴലിക്കാറ്റ് ആശ്വാസതീരം തൊട്ടു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ദന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായി കരയിലേക്ക് പ്രവേശിച്ചത്. വ്യാഴാഴ്ച രാത്രി 12.05 ഓടെ കരയിലേക്ക് പ്രവേശിച്ച ദന ഇന്നലെ രാവിലെ 8.30 ഓടെ പൂര്‍ണമായും ഒഡിഷയുടെ വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് പിന്നീട് തീവ്ര ന്യൂനമര്‍ദമായി മാറി. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍  ശക്തമയ മഴ പെയ്തു. ഒഡീഷയിലെ ഭദ്രക്, ബാലസോര്‍, കേന്ദ്രപ്പാറ, ജഗത്സിംഗ്പൂര്‍ ജില്ലകളില്‍ മഴയും കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ചില ജില്ലകള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. തീര ജില്ലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കേന്ദ്രപ്പാറ ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഒരു വൃദ്ധ മരിച്ചതായി ജില്ല ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കേബിള്‍ ജോലി ചെയ്യുകയായിരുന്ന ഒരാള്‍ മരണപ്പെട്ടു.  

ചുഴലിക്കാറ്റ് വന്‍കര തൊട്ടതിന് പിന്നാലെ കൊല്‍ക്കത്ത വിമാനത്താവളം, ഭുവനേശ്വര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ സര്‍വിസ് പുനഃരാരംഭിച്ചു. നിര്‍ത്തിവച്ച റെയില്‍ സര്‍വിസുകളും ഇന്നലെ രാവിലെയോടെ സര്‍വിസ് ആരംഭിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കര-വ്യോമ സേന, അഗ്നിരക്ഷാ സേന തുടങ്ങിയവ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ആറ് ലക്ഷത്തോളം പേരെയാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീര ജില്ലകളില്‍ നിന്ന് ഒഴിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളിലുമായി 400 ഓളം ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  3 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  3 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  3 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  3 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  3 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  3 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  3 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  3 days ago