HOME
DETAILS

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

  
October 26, 2024 | 4:15 AM

Dont worry cyclone Dana

ഭുവനേശ്വര്‍ / കൊൽക്കത്ത: ആശങ്കവിതച്ചെങ്കിലും 'ദന' ചുഴലിക്കാറ്റ് ആശ്വാസതീരം തൊട്ടു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ദന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലായി കരയിലേക്ക് പ്രവേശിച്ചത്. വ്യാഴാഴ്ച രാത്രി 12.05 ഓടെ കരയിലേക്ക് പ്രവേശിച്ച ദന ഇന്നലെ രാവിലെ 8.30 ഓടെ പൂര്‍ണമായും ഒഡിഷയുടെ വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് പിന്നീട് തീവ്ര ന്യൂനമര്‍ദമായി മാറി. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍  ശക്തമയ മഴ പെയ്തു. ഒഡീഷയിലെ ഭദ്രക്, ബാലസോര്‍, കേന്ദ്രപ്പാറ, ജഗത്സിംഗ്പൂര്‍ ജില്ലകളില്‍ മഴയും കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ചില ജില്ലകള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. തീര ജില്ലകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കേന്ദ്രപ്പാറ ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഒരു വൃദ്ധ മരിച്ചതായി ജില്ല ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കേബിള്‍ ജോലി ചെയ്യുകയായിരുന്ന ഒരാള്‍ മരണപ്പെട്ടു.  

ചുഴലിക്കാറ്റ് വന്‍കര തൊട്ടതിന് പിന്നാലെ കൊല്‍ക്കത്ത വിമാനത്താവളം, ഭുവനേശ്വര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ സര്‍വിസ് പുനഃരാരംഭിച്ചു. നിര്‍ത്തിവച്ച റെയില്‍ സര്‍വിസുകളും ഇന്നലെ രാവിലെയോടെ സര്‍വിസ് ആരംഭിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കര-വ്യോമ സേന, അഗ്നിരക്ഷാ സേന തുടങ്ങിയവ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ആറ് ലക്ഷത്തോളം പേരെയാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ തീര ജില്ലകളില്‍ നിന്ന് ഒഴിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളിലുമായി 400 ഓളം ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകം കീഴടക്കി 'ദളപതി' , ടി.വി.കെ നൂറുകടന്നു; പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു

National
  •  a day ago
No Image

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിന്നില്‍; തളിപ്പറമ്പില്‍ വിമതന്‍ മുന്നേറുന്നു; പേരാവൂരില്‍ 'ടീച്ചര്‍' പടയോട്ടം

Kerala
  •  a day ago
No Image

ഇടതുകോട്ടകളെല്ലാം തൂക്കി യു.ഡി.എഫ്; 100 സീറ്റുകള്‍ കടന്ന് മുന്നോട്ട്; ക്യാപുകളില്‍ ആഘോഷം

Kerala
  •  a day ago
No Image

'തമ്പി വിജയ്'ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു' ടി.വി.കെയെ എന്‍.ഡി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഖുശ്ബു

National
  •  a day ago
No Image

ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു

National
  •  a day ago
No Image

വോട്ടിങ് കഴിഞ്ഞപ്പോള്‍ 80 ശതമാനത്തില്‍ താഴെ, വോട്ടെണ്ണാന്‍ എടുത്തപ്പോള്‍ ഇ.വി.എം യന്ത്രത്തില്‍ 99 ശതമാനം ചാര്‍ജ്; കോഴിക്കോട് സൗത്തില്‍ സംശയം ഉന്നയിച്ച് യു.ഡി.എഫ് കൗണ്ടിങ് ഏജന്റ്

Kerala
  •  a day ago
No Image

സംഘര്‍ഷാവസ്ഥയ്ക്കിടയിലും കരുത്തോടെ ദുബൈ വിമാനത്താവളം; കടന്നുപോയത് 60 ലക്ഷം യാത്രക്കാര്‍; ഏറ്റവും വലിയ വിപണി ഇന്ത്യ

uae
  •  a day ago
No Image

വിദ്വേഷത്തെ ചേര്‍ത്തു പിടിച്ചവര്‍ക്ക് മലപ്പുറത്തിന്റെ മറുപടി; മുഴുവന്‍ സീറ്റിലും മുന്നേറി യു.ഡി.എഫ്

Kerala
  •  a day ago
No Image

ബത്തേരിയിലെ വോട്ട് കല്‍പ്പറ്റയില്‍, വോട്ടെണ്ണലിനിടെ വയനാട്ടില്‍ ആശയക്കുഴപ്പം; പരാതിയുമായി യുഡിഎഫ്

Kerala
  •  a day ago
No Image

ഞെട്ടിച്ച് അബ്ദുള്‍ റഷീദ്; ധര്‍മടത്ത് പിണറായി വിജയന്‍ പിന്നില്‍

Kerala
  •  a day ago