HOME
DETAILS

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

  
എം.ഷഹീര്‍
November 07, 2024 | 3:11 AM

Minister Suspends Wushu Competition After Injuries to Participants 9 Students Seek Medical Attention

കൊച്ചി: ആയോധനകല വിഭാഗത്തിലെ മത്സര ഇനമായ വുഷു വേദിയില്‍ മല്‍സരാര്‍ഥികള്‍ക്ക് പരുക്ക്. ഇതേ ചൊല്ലിയുണ്ടായ അഭ്യൂഹം മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിലേക്കെത്തി. വിവിധ വിഭാഗങ്ങളിലായി 242 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.193 മത്സരങ്ങളാണ് നടന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി 30 മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് മന്ത്രി ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചത്, മല്‍സരത്തിനിടെ പരുക്കേറ്റ് ഒമ്പത് വിദ്യാര്‍ഥികളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാരമായി പരുക്കേറ്റ് ബോധരിഹതനായ കുട്ടിയുള്‍പ്പെടെ ഈ ഒമ്പത് മത്സരാര്‍ഥികളെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. ഇതേത്തുടര്‍ന്ന് മല്‍സരത്തിനിടെ 68ഓളം കുട്ടികള്‍ക്ക് സാരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഭ്യൂഹം പരന്നു. ഈ വിവരമറിഞ്ഞാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിച്ചത്. മത്സരവേദിയിലുണ്ടായിരുന്ന സംഘാടകരില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ആരായുകയും ചികിത്സാ ചെലവുകൾ സംബന്ധിച്ച അവ്യക്തത നീക്കുകയും ചെയ്ത  ശേഷമാണ് മന്ത്രി മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശിച്ചത്.

ഷാവോലിന്‍ കുങ്ഫു തായ്ചി തുടങ്ങിയ പരമ്പരാഗത ചൈനീസ് ആയോധന കലകളില്‍ നിന്ന് ഉല്‍ഭവിച്ച വുഷു മത്സര വേദികളില്‍ പരുക്കുകളും പതിവാണ്. അത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് മത്സര വേദിയോടനുബന്ധിച്ച ചികില്‍സാ സൗകര്യങ്ങളും ആംബുലന്‍സുകളും സജ്ജമാക്കിയത്. അലോപ്പതി, ആയുര്‍വേദ, ഹോമിയ വിഭാഗങ്ങളിലായുള്ള ചികില്‍സാ കേന്ദ്രങ്ങളും ആയുര്‍വേദത്തിന്റെ സ്പോര്‍ട്സ് മെഡിസിനും കോലഞ്ചേരി സെന്റ് പീറ്റേഴ്സിലെ വേദിയില്‍ ഒരുക്കിയിരുന്നു. അഞ്ച് ആംബുലന്‍സുകളും സ്ഥലത്ത് സജ്ജമാക്കിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സംസ്ഥാന കായിക മേളയില്‍ വുഷു മത്സരയിനമായി ഉള്‍ക്കൊള്ളിക്കുന്നു. ദേശീയ തലത്തില്‍ 30 വര്‍ഷമായി മത്സരമുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ വുഷു മത്സര ഇനമാണ്.കേരളത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തുന്നവരുണ്ട്. ദേശീയ തലത്തിലുള്ള മാച്ച് റഫറിയായ ഷബീര്‍ കണ്ണൂര്‍ സ്വദേശിയാണ്. ജില്ലാ തലങ്ങളില്‍ വുഷുവിന് മാത്രമായി പരിശീലനം നേടിയ കുട്ടികള്‍ കുറവാണ്. വുഷുവില്‍ അത്ര കണ്ട് പരിചിതമല്ലാത്ത കരാട്ടെ,കുങ്ഫു പോലുള്ള സമാന സ്വഭാവമുള്ള ആയോധന കലകളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് കൂടുതലും ഈയിനത്തില്‍ പങ്കെടുക്കുന്നത്. ഇത് മൂലമാണ് മത്സരാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  3 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  3 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  3 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  3 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  3 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  3 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  3 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  3 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  3 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  3 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  3 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  3 days ago