HOME
DETAILS

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

  
Laila
November 12 2024 | 03:11 AM

Sangh Parivar has used Waqf encroachment as a tool of communal propaganda

കൊച്ചി: കുഴല്‍പ്പണ വിവാദവും അഭ്യന്തര ശൈഥില്യങ്ങളും കാരണം പറയാന്‍ രാഷ്ട്രീയമില്ലാതായപ്പോള്‍ വഖ്ഫ് കൈയേറ്റങ്ങളെ തങ്ങള്‍ക്കനുകൂലമായ വര്‍ഗീയ പ്രചാരണായുധമാക്കാന്‍ സംഘ്പരിവാര്‍. വഖ്ഫ് ബോര്‍ഡ് നിയമപരമായും സുതാര്യമായും സ്വീകരിക്കുന്ന നടപടികള്‍ പോലും വര്‍ഗീയമായി ചിത്രീകരിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമം. ഇതിന്റെ തുടക്കം, മുനമ്പം കൈയേറ്റ വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉപതെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നടത്തിയതിന് പിറകെ ഏറ്റവും പുതിയതായി വയനാട്ടിലെ മാനന്തവാടിയിലും വഖ്ഫ് ബോര്‍ഡ് കൈയേറ്റക്കാര്‍ക്ക് നോട്ടിസയച്ചത് ചര്‍ച്ചയാക്കിരിക്കുകയാണ് സംഘ്പരിവാര്‍.

വഖ്ഫ് ബോര്‍ഡ് നിയമപരമായി സ്വീകരിച്ചിരിക്കുന്ന ഈ നടപടിയെയാണ് കുടിയിറക്കല്‍ ഭീഷണി കേരളത്തിലാകെ വ്യാപിക്കാന്‍ പോകുന്നെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. വയനാട്ടിലെ ചള്‍ക്കാംകുനി പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 1940ല്‍ മഞ്ചേശ്വരം ഉദാരപറമ്പില്‍ മുച്ചിയില്‍ കുടുംബക്കാര്‍ പള്ളിക്കും ഖബര്‍സ്ഥാനും വേണ്ടി 5.77 ഏക്കര്‍ വഖ്ഫ് ചെയ്‌തെന്നാണ് മഹല്ല് കമ്മറ്റി അവകാശപ്പെടുന്നത്. 

 ഇതില്‍1.70 ഏക്കറില്‍ മദ്‌റസയും പള്ളിയും ഖബര്‍സ്ഥാനുമാണ്. ഈ വഖ്ഫ് ഭൂമിയില്‍ അഞ്ച് കുടുംബക്കാര്‍ സ്ഥലം കൈയേറി വീട് വച്ചുവെന്നാണ് ഹിദായത്തുല്‍ ഇസ്‌ലാം മഹല്ല് സെക്രട്ടറിയും പ്രസിഡന്റും വഖ്ഫ് ബോര്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മഹല്ലിന്റെ അന്വേഷണത്തില്‍ വഖ്ഫ് ഭൂമിയാണ് കൈയേറിയതെന്ന് കണ്ടെത്തിയെന്നാണ് 2022 ഒക്ടോബര്‍ 28ന് വഖ്ഫ് ബോര്‍ഡിന് പരാതി നല്‍കിയത്. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 2024 ജനുവരി ഒന്നിന് ഡിവിഷനല്‍ വഖ്ഫ് ഓഫിസര്‍ക്ക് സി.ഇ.ഒ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ മാസം 19ന് എതിര്‍കക്ഷികളോട് ഓണ്‍ലൈനായി ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സി.ഇ.ഒ നോട്ടിസയച്ചത്.

വഖ്ഫ് ബോര്‍ഡ് സ്വീകരിച്ച ഈ നടപടിയെയാണ് രാഷ്ട്രീയ നേട്ടത്തിനായി മറ്റൊരു രീതിയില്‍ സംഘ്പരിവാര്‍ ചിത്രീകരിക്കുന്നത്. നാല് മുസ്‌ലിംകളും  ഒരു ഹിന്ദുമത വിശ്വാസിയും ഭൂമി കൈയേറിയെന്നതാണ് പരാതി. ഇവര്‍ക്കാണ് നോട്ടിസ് നല്‍കിയിട്ടുള്ളതും. നിലവില്‍ ആയിരത്തിലധികം വഖ്ഫ് കൈയേറ്റക്കാര്‍ക്ക് കേരളത്തില്‍  ബോര്‍ഡ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വഖ്ഫ് ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേയുള്ള നിയമ നടപടികള്‍ പോലും മുനമ്പം പ്രശ്‌നം ഉയര്‍ത്തിക്കാട്ടി നേട്ടമുണ്ടാക്കാനാണ് സംഘ്പരിവാറിന്റെ വിഫലശ്രമം.

ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഉള്‍ചേര്‍ന്നു കിടക്കുന്ന വഖ്ഫ് നിയമങ്ങള്‍ എളുപ്പത്തിലൊന്നും പൊളിക്കാനാവില്ലെന്ന് സംഘ്പരിവാറിന് തന്നെ ബോധ്യമുണ്ട്. ഇതിനിടിയിൽ, കേന്ദ്രം വഖ്ഫ് ബില്ല് കൊണ്ടുവരുമ്പോള്‍ ഇത്തരത്തിലുള്ള കൈയേറ്റക്കാര്‍ക്കൊക്കെ  ഭൂമി സ്വന്തമായി കിട്ടുമെന്ന വ്യാജ പ്രചാരണത്തിനാണ് ബി.ജെ.പി സംസ്ഥാനത്ത് തുടക്കമിട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago