HOME
DETAILS

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

  
November 17, 2024 | 3:11 AM

 Manipur Violence Escalates Bodies of Six Kuki Civilians Found Amid Rising Unrest

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. കുക്കികള്‍ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. വിവിധയിടങ്ങളില്‍ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടതായാണ് റിപ്പോര്‍ച്ച്. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്‌നിക്കിരയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രദേശത്തെ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി മണിപ്പൂരില്‍ സമാധാനം മടക്കി കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ഒരിക്കല്‍ കൂടി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

'മണിപ്പൂരില്‍ ഇപ്പോള്‍ തുടരുന്ന അക്രമങ്ങളും രക്തരൂഷിത സാഹചര്യങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഭിന്നിപ്പും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാന്‍  വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് ഒരോ ഇന്ത്യന്‍ ജനതയും പ്രതീക്ഷിക്കുന്നുണ്ട്. മണിപ്പൂര്‍ ജനതയുടെ മുറിവുണക്കാന്‍ ഒരിക്കല്‍ കൂടി അവിടം സന്ദര്‍ശിക്കണമെന്നും സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാര്‍ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  മേഖലയില്‍ രണ്ട് ദിവസം ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.

വ്യാപക അക്രമം തുടരവേ അഫ്‌സ്പ പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂര്‍ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്‌തെയ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരില്‍ കലാപം വീണ്ടും പടരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  23 minutes ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  30 minutes ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  22 minutes ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  an hour ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  an hour ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  an hour ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  an hour ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 hours ago
No Image

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഉദ്യോ​ഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

"കഴിയുമെങ്കിൽ എന്നെ പിടിക്കൂ": നമ്പർ പ്ലേറ്റുകൊണ്ട് വെല്ലുവിളിച്ച യുവാവിനെ ഒരു മണിക്കൂറിനുള്ളിൽ പൊക്കി പൊലിസ്; സംഭവം വൈറൽ

National
  •  2 hours ago