HOME
DETAILS

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

  
November 17, 2024 | 3:11 AM

 Manipur Violence Escalates Bodies of Six Kuki Civilians Found Amid Rising Unrest

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. കുക്കികള്‍ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. വിവിധയിടങ്ങളില്‍ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടതായാണ് റിപ്പോര്‍ച്ച്. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്‌നിക്കിരയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രദേശത്തെ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി മണിപ്പൂരില്‍ സമാധാനം മടക്കി കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ഒരിക്കല്‍ കൂടി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

'മണിപ്പൂരില്‍ ഇപ്പോള്‍ തുടരുന്ന അക്രമങ്ങളും രക്തരൂഷിത സാഹചര്യങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഭിന്നിപ്പും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാന്‍  വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് ഒരോ ഇന്ത്യന്‍ ജനതയും പ്രതീക്ഷിക്കുന്നുണ്ട്. മണിപ്പൂര്‍ ജനതയുടെ മുറിവുണക്കാന്‍ ഒരിക്കല്‍ കൂടി അവിടം സന്ദര്‍ശിക്കണമെന്നും സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാര്‍ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  മേഖലയില്‍ രണ്ട് ദിവസം ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.

വ്യാപക അക്രമം തുടരവേ അഫ്‌സ്പ പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂര്‍ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്‌തെയ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരില്‍ കലാപം വീണ്ടും പടരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി; പ്രതീക്ഷയോടെ മലയോര മേഖല

Kerala
  •  3 days ago
No Image

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  3 days ago
No Image

വിമാനം താഴ്ന്നുപറന്ന് വീട് തകര്‍ന്നു: ലക്ഷങ്ങളുടെ നഷ്ടത്തിന് 50,000 രൂപ നല്‍കി സിയാല്‍; വീട്ടുടമസ്ഥന്‍ ദുരിതത്തില്‍

Kerala
  •  3 days ago
No Image

യുഎഇയിൽ ഇന്നും ചൂട് കൂടും; താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യത | UAE Weather updates

Weather
  •  3 days ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ വീഴ്ത്തി; പക്ഷേ രണ്ടാം പകുതിയിൽ കളി മറന്ന് കാനറികൾ

Football
  •  3 days ago
No Image

ആദ്യ മൃതദേഹം മാറ്റാതെ രണ്ടാമത്തേത് എങ്ങനെ അടക്കി? വാണിയപ്പാറ സെമിത്തേരിയിലെ അസ്വാഭാവികതയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  3 days ago
No Image

നിഴലുകൾ അപ്രത്യക്ഷമായ ദിവസം: ഒമാനിൽ വേനൽക്കാലത്തിന് തുടക്കം; ദോഫാറിൽ ഖരീഫ് മൺസൂൺ ആഘോഷങ്ങൾക്ക് ഒരുക്കം

oman
  •  3 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തു; ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

Kerala
  •  3 days ago
No Image

പാനൂരിൽ അധ്യാപികയുടെ ആത്മഹത്യ: ബസ് സ്റ്റാൻഡിൽ വെച്ച് ആൺസുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീട്ടുകാർക്ക് മോശം സന്ദേശങ്ങളും അയച്ചു

Kerala
  •  3 days ago
No Image

മഞ്ചേരിയിൽ അപകടം: മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 days ago