HOME
DETAILS

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

  
March 03, 2026 | 2:29 AM

telanganas khammam demolition drive leaves 600 families homeless

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ 30 ഏക്കര്‍ ഭൂദാൻ ഭൂമിയിലെ വീടുകള്‍ മുന്നറിയിപ്പില്ലാതെ റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വെലുഗുമാറ്റ്‌ലയിലെ ഭൂദാന ഭൂമിയില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ ഭൂദാന്‍ യജ്ഞ ബോര്‍ഡിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പൊലിസ് സാന്നിധ്യത്തില്‍ ഒഴിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അതേസമയം, അര്‍ധരാത്രിയില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കാതെയുള്ള ഒഴിപ്പിക്കല്‍ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി.

വെലുഗുമാറ്റ്‌ലയിലെ ഭൂദാന്‍ ഭൂമി, വിനോബ നവോദയ കോളനി എന്നിവിടങ്ങളിലെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പൊളിച്ചുനീക്കിയത്. തങ്ങള്‍ക്ക് പട്ടയമുണ്ടെന്നും ഭൂമിയില്‍ നികുതി അടയ്ക്കുന്നതായും വീടുകള്‍ക്ക് നമ്പറുണ്ടെന്നും താമസക്കാര്‍ പറയുന്നു. എന്നാല്‍, 2023 ല്‍ ബി.ആര്‍.എസ് സര്‍ക്കാരിന്റെ കാലത്താണ് ഭൂദാന്‍ ഭൂമിയിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയതെന്നും അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. വെലുഗുമാറ്റ്‌ലയിലെ ഭൂദാന്‍ ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ ഒരു സര്‍വെ നടക്കുന്നതായും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ 10 ഏക്കര്‍ സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കുമെന്നും കൃഷി വകുപ്പ് മന്ത്രി തുമ്മല നാഗേശ്വര റാവുവും പറഞ്ഞു.

അതേസമയം, ഭൂദാന്‍ ഭൂമിയില്‍ വ്യാജ പട്ടയങ്ങള്‍ നല്‍കി ദരിദ്രരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചിലര്‍ തട്ടിയെടുത്തു എന്ന ആരോപണത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അവസാസ്തവം പ്രചരിപ്പിക്കാനുമാണ് ഭാരത് രാഷ്ട്ര സമിതി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അര്‍ഹരായവര്‍ക്ക് പുരനധിവാസം ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

In a surprise move, revenue officials in Khammam, Telangana, demolished houses on 30 acres of Bhoodan land, displacing over 600 families. The operation, carried out with heavy police presence, has sparked controversy and allegations of inhuman treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  an hour ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  2 hours ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  2 hours ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  2 hours ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  3 hours ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  3 hours ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  10 hours ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  10 hours ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  11 hours ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  11 hours ago