തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ 30 ഏക്കര്‍ ഭൂദാൻ ഭൂമിയിലെ വീടുകള്‍ മുന്നറിയിപ്പില്ലാതെ റവന്യൂ വകുപ്പ് പൊളിച്ചു നീക്കി. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വെലുഗുമാറ്റ്‌ലയിലെ ഭൂദാന ഭൂമിയില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ ഭൂദാന്‍ യജ്ഞ ബോര്‍ഡിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പൊലിസ് സാന്നിധ്യത്തില്‍ ഒഴിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അതേസമയം, അര്‍ധരാത്രിയില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കാതെയുള്ള ഒഴിപ്പിക്കല്‍ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി.
വെലുഗുമാറ്റ്‌ലയിലെ ഭൂദാന്‍ ഭൂമി, വിനോബ നവോദയ കോളനി എന്നിവിടങ്ങളിലെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പൊളിച്ചുനീക്കിയത്. തങ്ങള്‍ക്ക് പട്ടയമുണ്ടെന്നും ഭൂമിയില്‍ നികുതി അടയ്ക്കുന്നതായും വീടുകള്‍ക്ക് നമ്പറുണ്ടെന്നും താമസക്കാര്‍ പറയുന്നു. എന്നാല്‍, 2023 ല്‍ ബി.ആര്‍.എസ് സര്‍ക്കാരിന്റെ കാലത്താണ് ഭൂദാന്‍ ഭൂമിയിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയതെന്നും അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. വെലുഗുമാറ്റ്‌ലയിലെ ഭൂദാന്‍ ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ ഒരു സര്‍വെ നടക്കുന്നതായും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ 10 ഏക്കര്‍ സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കുമെന്നും കൃഷി വകുപ്പ് മന്ത്രി തുമ്മല നാഗേശ്വര റാവുവും പറഞ്ഞു.
അതേസമയം, ഭൂദാന്‍ ഭൂമിയില്‍ വ്യാജ പട്ടയങ്ങള്‍ നല്‍കി ദരിദ്രരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചിലര്‍ തട്ടിയെടുത്തു എന്ന ആരോപണത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അവസാസ്തവം പ്രചരിപ്പിക്കാനുമാണ് ഭാരത് രാഷ്ട്ര സമിതി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അര്‍ഹരായവര്‍ക്ക് പുരനധിവാസം ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
In a surprise move, revenue officials in Khammam, Telangana, demolished houses on 30 acres of Bhoodan land, displacing over 600 families. The operation, carried out with heavy police presence, has sparked controversy and allegations of inhuman treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."