HOME
DETAILS

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

  
Web Desk
November 20, 2024 | 1:35 AM

Qatar confirms departure of Hamas leaders

ദോഹ: ഖത്തറില്‍ അഭയംതേടിയിരുന്ന മുതിര്‍ന്ന ഹമാസ് നേതാക്കള്‍ രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. യു.എസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ഖത്തര്‍, ഹമാസ് നേതാക്കളെ അറിയിച്ചതായും ഇതോടെ നേതാക്കള്‍ ദോഹ വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സൂചന. പിന്നാലെ നിലവിലെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ദോഹയിലില്ലെന്ന് ഹമാസ്, ഖത്തര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, എവിടേക്കാണ് പോയത് എന്നത് വ്യക്തമല്ല. ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചതുള്‍പ്പെടെ ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഹമാസിന്റെ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത് ദോഹയിലെ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു. 

ഹമാസ് നേതാക്കള്‍ ദോഹ വിട്ടതായി സംഘടനയും ഖത്തറും സ്ഥിരീകരിച്ചു. എന്നാല്‍, ദോഹയിലെ ഓഫിസ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. ഇക്കാര്യം ഖത്തറും സ്ഥിരീകരിച്ചു. ദോഹയിലെ ഹമാസ് ആസ്ഥാനം അടച്ചുപൂട്ടിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. ഹമാസ് നയതന്ത്രസംഘം ഇപ്പോള്‍ ദോഹയിലില്ലെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ മധ്യസ്ഥചര്‍ച്ചയില്‍ ഇനി ഹമാസും ഇസ്‌റാഈലും ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമെ സഹകരിക്കൂവെന്ന നിലപാട് ഖത്തര്‍ സ്വീകരിച്ചിരുന്നു. 

ഗസ്സക്ക് പുറത്ത് ഹമാസിനുണ്ടായിരുന്ന ഏക ആസ്ഥാനമായിരുന്നു ദോഹയിലെത്. 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

അടുത്തിടെ സമാധാന കരാറിന് വഴങ്ങാന്‍ ഹമാസിനോട് നിര്‍ദേശിക്കണമെന്ന് യു.എസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ദി മോചനം അംഗീകരിക്കാത്ത വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഇതോടെയാണ് ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ഖത്തറിന് മേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തിയത്. ദോഹയില്‍ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്തറിനെ ശക്തമായി അറിയിച്ചു. ഹമാസ് ഖത്തറില്‍ തുടരുന്നത് ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതോടെ ഖത്തര്‍ വഴങ്ങുകയായിരുന്നു.

നിലവില്‍ ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ തുര്‍ക്കിയിലേക്ക് നേതാക്കള്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും തുര്‍ക്കി ഇക്കാര്യം നിഷേധിച്ചു. ഹമാസ് രാഷ്ട്രീയവിഭാഗം മേധാവിയായിരുന്ന ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Hamas leaders, including Khaled Meshaal, left Doha under US pressure. Qatar confirmed Hamas’s office remains operational but leaders relocated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  a day ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  a day ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  a day ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  a day ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  a day ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  a day ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  a day ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  a day ago