HOME
DETAILS

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

  
Web Desk
November 20 2024 | 01:11 AM

Qatar confirms departure of Hamas leaders

ദോഹ: ഖത്തറില്‍ അഭയംതേടിയിരുന്ന മുതിര്‍ന്ന ഹമാസ് നേതാക്കള്‍ രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. യു.എസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ഖത്തര്‍, ഹമാസ് നേതാക്കളെ അറിയിച്ചതായും ഇതോടെ നേതാക്കള്‍ ദോഹ വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സൂചന. പിന്നാലെ നിലവിലെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ദോഹയിലില്ലെന്ന് ഹമാസ്, ഖത്തര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, എവിടേക്കാണ് പോയത് എന്നത് വ്യക്തമല്ല. ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചതുള്‍പ്പെടെ ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഹമാസിന്റെ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത് ദോഹയിലെ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു. 

ഹമാസ് നേതാക്കള്‍ ദോഹ വിട്ടതായി സംഘടനയും ഖത്തറും സ്ഥിരീകരിച്ചു. എന്നാല്‍, ദോഹയിലെ ഓഫിസ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. ഇക്കാര്യം ഖത്തറും സ്ഥിരീകരിച്ചു. ദോഹയിലെ ഹമാസ് ആസ്ഥാനം അടച്ചുപൂട്ടിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. ഹമാസ് നയതന്ത്രസംഘം ഇപ്പോള്‍ ദോഹയിലില്ലെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ മധ്യസ്ഥചര്‍ച്ചയില്‍ ഇനി ഹമാസും ഇസ്‌റാഈലും ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമെ സഹകരിക്കൂവെന്ന നിലപാട് ഖത്തര്‍ സ്വീകരിച്ചിരുന്നു. 

ഗസ്സക്ക് പുറത്ത് ഹമാസിനുണ്ടായിരുന്ന ഏക ആസ്ഥാനമായിരുന്നു ദോഹയിലെത്. 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

അടുത്തിടെ സമാധാന കരാറിന് വഴങ്ങാന്‍ ഹമാസിനോട് നിര്‍ദേശിക്കണമെന്ന് യു.എസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ദി മോചനം അംഗീകരിക്കാത്ത വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഇതോടെയാണ് ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ഖത്തറിന് മേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തിയത്. ദോഹയില്‍ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്തറിനെ ശക്തമായി അറിയിച്ചു. ഹമാസ് ഖത്തറില്‍ തുടരുന്നത് ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതോടെ ഖത്തര്‍ വഴങ്ങുകയായിരുന്നു.

നിലവില്‍ ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ തുര്‍ക്കിയിലേക്ക് നേതാക്കള്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും തുര്‍ക്കി ഇക്കാര്യം നിഷേധിച്ചു. ഹമാസ് രാഷ്ട്രീയവിഭാഗം മേധാവിയായിരുന്ന ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Hamas leaders, including Khaled Meshaal, left Doha under US pressure. Qatar confirmed Hamas’s office remains operational but leaders relocated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  8 days ago
No Image

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷാ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

International
  •  8 days ago
No Image

ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി

uae
  •  8 days ago
No Image

നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി

uae
  •  8 days ago
No Image

ആളിക്കത്തി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു 

International
  •  8 days ago
No Image

ബാത്ത്റൂം ഉപയോഗിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിനകത്ത് കയറി 11 പവൻ കവർന്നു; യുവ അഭിഭാഷകയെ പൊലിസ് അറസ്റ്റ് ചെയ്തു

National
  •  9 days ago
No Image

മുഹമ്മദ് ബിൻ സലേം റോഡിലെ ട്രാഫിക് ഓക്കെ ആണോ? നേരിട്ടെത്തി പരിശോധിച്ച് റാസ് അൽ ഖൈമ പൊലിസ് മേധാവി

uae
  •  9 days ago
No Image

ആളിക്കത്തി ജെൻസി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങിയവരിൽ മലയാളികളും; കോഴിക്കോട് സ്വദേശികളായ 40 അംഗ സംഘത്തിന്റെ യാത്ര പ്രതിസന്ധിയിൽ

International
  •  9 days ago
No Image

സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും പിന്മാറാതെ ആക്രമണം അഴിച്ചുവിട്ട് ജെൻ സി പ്രക്ഷോഭകർ; നേപ്പാൾ പ്രധാനമന്ത്രി രാജിവെക്കാതെ പുറകോട്ടില്ല, ഉടൻ രാജ്യം വിട്ടേക്കും

International
  •  9 days ago