HOME
DETAILS

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

  
Web Desk
November 20, 2024 | 1:35 AM

Qatar confirms departure of Hamas leaders

ദോഹ: ഖത്തറില്‍ അഭയംതേടിയിരുന്ന മുതിര്‍ന്ന ഹമാസ് നേതാക്കള്‍ രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. യു.എസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം ഖത്തര്‍, ഹമാസ് നേതാക്കളെ അറിയിച്ചതായും ഇതോടെ നേതാക്കള്‍ ദോഹ വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സൂചന. പിന്നാലെ നിലവിലെ ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ദോഹയിലില്ലെന്ന് ഹമാസ്, ഖത്തര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, എവിടേക്കാണ് പോയത് എന്നത് വ്യക്തമല്ല. ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചതുള്‍പ്പെടെ ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഹമാസിന്റെ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത് ദോഹയിലെ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു. 

ഹമാസ് നേതാക്കള്‍ ദോഹ വിട്ടതായി സംഘടനയും ഖത്തറും സ്ഥിരീകരിച്ചു. എന്നാല്‍, ദോഹയിലെ ഓഫിസ് എന്നെന്നേക്കുമായി അടച്ചുപൂട്ടിയിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. ഇക്കാര്യം ഖത്തറും സ്ഥിരീകരിച്ചു. ദോഹയിലെ ഹമാസ് ആസ്ഥാനം അടച്ചുപൂട്ടിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു. ഹമാസ് നയതന്ത്രസംഘം ഇപ്പോള്‍ ദോഹയിലില്ലെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ മധ്യസ്ഥചര്‍ച്ചയില്‍ ഇനി ഹമാസും ഇസ്‌റാഈലും ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമെ സഹകരിക്കൂവെന്ന നിലപാട് ഖത്തര്‍ സ്വീകരിച്ചിരുന്നു. 

ഗസ്സക്ക് പുറത്ത് ഹമാസിനുണ്ടായിരുന്ന ഏക ആസ്ഥാനമായിരുന്നു ദോഹയിലെത്. 2012 മുതല്‍ ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

അടുത്തിടെ സമാധാന കരാറിന് വഴങ്ങാന്‍ ഹമാസിനോട് നിര്‍ദേശിക്കണമെന്ന് യു.എസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ദി മോചനം അംഗീകരിക്കാത്ത വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഇതോടെയാണ് ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ഖത്തറിന് മേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തിയത്. ദോഹയില്‍ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്തറിനെ ശക്തമായി അറിയിച്ചു. ഹമാസ് ഖത്തറില്‍ തുടരുന്നത് ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതോടെ ഖത്തര്‍ വഴങ്ങുകയായിരുന്നു.

നിലവില്‍ ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ തുര്‍ക്കിയിലേക്ക് നേതാക്കള്‍ പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും തുര്‍ക്കി ഇക്കാര്യം നിഷേധിച്ചു. ഹമാസ് രാഷ്ട്രീയവിഭാഗം മേധാവിയായിരുന്ന ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Hamas leaders, including Khaled Meshaal, left Doha under US pressure. Qatar confirmed Hamas’s office remains operational but leaders relocated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  2 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  2 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  2 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  2 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  2 days ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  2 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  2 days ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  2 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  2 days ago