HOME
DETAILS

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

  
November 26, 2024 | 5:47 AM

section-forest-officer-suspended-for-destroying-tribal-homes-at-wayanad

മാനന്തവാടി : മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കൃഷ്ണനെ സസ്പെന്റ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. 

തിരുനെല്ലി പഞ്ചായത്തിലെ ബേഗുര്‍ കൊല്ലി മൂലയിലാണ് വനം വകുപ്പിന്റെ ക്രൂര നടപടി. തിങ്കളാഴ്ച രാവിലെയാണ് വനഭൂമി കയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേര് പറഞ്ഞ് കുടിലുകള്‍ പൂര്‍ണ്ണമായി പൊളിച്ചത്. വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ ഇതൊടെ പെരുവഴിയിലായി. വിധവയായ മീനാക്ഷി, അനില്‍, ലക്ഷ്മി എന്നിവരുടെ കുടിലുകളാണ് പൊളിച്ചത്. വനാവകാശ നിയമം കാറ്റില്‍ പറത്തിയാണ് വനം വകുപ്പ് നടപടി. ഒന്നര പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാരമാക്കിയത്.

പിന്നാലെ, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. സമരക്കാര്‍ തോല്‍പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബുക്കുട്ടന്റെ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ഏറെനേരം നീണ്ട ഉപരോധ സമരത്തിനൊടുവില്‍ പൊളിച്ചുമാറ്റിയ കുടിലുകള്‍ക്കു പകരം പുതിയവ നിര്‍മിച്ചു നല്‍കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയതോടെ തിങ്കളാഴ്ച രാത്രിയോടെ സമരം അവസാനിപ്പിച്ചു. 

പൊളിച്ചുമാറ്റിയ കുടിലുകളില്‍ താമസിക്കുന്നവര്‍ക്കു വനംവകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ താമസ സൗകര്യമൊരുക്കും. കുടുംബങ്ങള്‍ക്കു ഭക്ഷണവും എത്തിച്ചു നല്‍കുമെന്നും കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന്റെ പൂര്‍ണചുമതല വനംവകുപ്പ് ഏറ്റെടുക്കുമെന്നും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. ആദിവാസി കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതിനായി വനംമേധാവിക്കു നിര്‍ദേശം നല്‍കിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  6 hours ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  6 hours ago
No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  6 hours ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  7 hours ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  7 hours ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  7 hours ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  7 hours ago
No Image

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

Kerala
  •  8 hours ago
No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  8 hours ago
No Image

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

Kerala
  •  8 hours ago