HOME
DETAILS

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

  
November 26, 2024 | 5:47 AM

section-forest-officer-suspended-for-destroying-tribal-homes-at-wayanad

മാനന്തവാടി : മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കൃഷ്ണനെ സസ്പെന്റ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. 

തിരുനെല്ലി പഞ്ചായത്തിലെ ബേഗുര്‍ കൊല്ലി മൂലയിലാണ് വനം വകുപ്പിന്റെ ക്രൂര നടപടി. തിങ്കളാഴ്ച രാവിലെയാണ് വനഭൂമി കയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേര് പറഞ്ഞ് കുടിലുകള്‍ പൂര്‍ണ്ണമായി പൊളിച്ചത്. വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ ഇതൊടെ പെരുവഴിയിലായി. വിധവയായ മീനാക്ഷി, അനില്‍, ലക്ഷ്മി എന്നിവരുടെ കുടിലുകളാണ് പൊളിച്ചത്. വനാവകാശ നിയമം കാറ്റില്‍ പറത്തിയാണ് വനം വകുപ്പ് നടപടി. ഒന്നര പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാരമാക്കിയത്.

പിന്നാലെ, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. സമരക്കാര്‍ തോല്‍പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബുക്കുട്ടന്റെ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ഏറെനേരം നീണ്ട ഉപരോധ സമരത്തിനൊടുവില്‍ പൊളിച്ചുമാറ്റിയ കുടിലുകള്‍ക്കു പകരം പുതിയവ നിര്‍മിച്ചു നല്‍കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയതോടെ തിങ്കളാഴ്ച രാത്രിയോടെ സമരം അവസാനിപ്പിച്ചു. 

പൊളിച്ചുമാറ്റിയ കുടിലുകളില്‍ താമസിക്കുന്നവര്‍ക്കു വനംവകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ താമസ സൗകര്യമൊരുക്കും. കുടുംബങ്ങള്‍ക്കു ഭക്ഷണവും എത്തിച്ചു നല്‍കുമെന്നും കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന്റെ പൂര്‍ണചുമതല വനംവകുപ്പ് ഏറ്റെടുക്കുമെന്നും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. ആദിവാസി കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതിനായി വനംമേധാവിക്കു നിര്‍ദേശം നല്‍കിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  8 hours ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  8 hours ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  9 hours ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  10 hours ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  10 hours ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  10 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  10 hours ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  11 hours ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  11 hours ago