HOME
DETAILS

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

  
November 26 2024 | 05:11 AM

section-forest-officer-suspended-for-destroying-tribal-homes-at-wayanad

മാനന്തവാടി : മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കൃഷ്ണനെ സസ്പെന്റ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. 

തിരുനെല്ലി പഞ്ചായത്തിലെ ബേഗുര്‍ കൊല്ലി മൂലയിലാണ് വനം വകുപ്പിന്റെ ക്രൂര നടപടി. തിങ്കളാഴ്ച രാവിലെയാണ് വനഭൂമി കയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേര് പറഞ്ഞ് കുടിലുകള്‍ പൂര്‍ണ്ണമായി പൊളിച്ചത്. വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ ഇതൊടെ പെരുവഴിയിലായി. വിധവയായ മീനാക്ഷി, അനില്‍, ലക്ഷ്മി എന്നിവരുടെ കുടിലുകളാണ് പൊളിച്ചത്. വനാവകാശ നിയമം കാറ്റില്‍ പറത്തിയാണ് വനം വകുപ്പ് നടപടി. ഒന്നര പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാരമാക്കിയത്.

പിന്നാലെ, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. സമരക്കാര്‍ തോല്‍പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബുക്കുട്ടന്റെ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ഏറെനേരം നീണ്ട ഉപരോധ സമരത്തിനൊടുവില്‍ പൊളിച്ചുമാറ്റിയ കുടിലുകള്‍ക്കു പകരം പുതിയവ നിര്‍മിച്ചു നല്‍കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയതോടെ തിങ്കളാഴ്ച രാത്രിയോടെ സമരം അവസാനിപ്പിച്ചു. 

പൊളിച്ചുമാറ്റിയ കുടിലുകളില്‍ താമസിക്കുന്നവര്‍ക്കു വനംവകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ താമസ സൗകര്യമൊരുക്കും. കുടുംബങ്ങള്‍ക്കു ഭക്ഷണവും എത്തിച്ചു നല്‍കുമെന്നും കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന്റെ പൂര്‍ണചുമതല വനംവകുപ്പ് ഏറ്റെടുക്കുമെന്നും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. ആദിവാസി കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതിനായി വനംമേധാവിക്കു നിര്‍ദേശം നല്‍കിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  15 minutes ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  17 minutes ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  28 minutes ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  36 minutes ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  an hour ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  an hour ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  an hour ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  2 hours ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  2 hours ago
No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  3 hours ago