HOME
DETAILS

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

  
Web Desk
November 28, 2024 | 7:45 AM

Israel Intensifies Bombing in Gaza Amid Lebanon Ceasefire Agreement

ബെയ്‌റൂത്ത്: ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സയില്‍ ബോംബ് വര്‍ഷം ശക്തമാക്കി ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ നിലക്കാത്ത ആക്രമണമാണ് നടക്കുന്നതെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അബാസാനിലെ അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ റഫ നഗരത്തില്‍ ജനവാസമുള്ള ഫഌറ്റിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടെ കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.  കാന് യൂനിസിലും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. 

ഗസ്സ മുനമ്പില്‍ ഒരിടവും ഒഴിയാതെയാണ് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതെന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങും ഫൈറ്റര്‍ ജെറ്റുകള്‍ ചീറിപ്പായുന്ന ശബ്ദം  വ്യക്തമായി കേള്‍ക്കാനാവുന്നുണ്ട്. മധ്യ ഗസ്സയിലും ദൈര്‍ അല്‍ ബറയിലും  വളരെ താഴ്ന്ന പ്രദേശങ്ങളില്‍ പോലും മരണം വട്ടമിട്ടു പറക്കുകയാണ്-ഹാനി മുഹമ്മദിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫൈറ്റര്‍ ജെറ്റുകള്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ നിന്നും ബൈത്ത് ലാഹിയയില്‍ നിന്നും വരുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപില്‍ ശേഷിക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജനങ്ങള്‍ ഇനിയും എവിടെ അഭയം എന്ന് തേടി അലയുകയാണ്. കനത്ത ദുരന്തത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക എന്നാണ് മുന്നറിയിപ്പുകള്‍ പറയുന്നത്. 

കഴിഞ്ഞ ദിവസമാണ് ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുന്നത്.  60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  a day ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  a day ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  a day ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  a day ago
No Image

'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ

Kerala
  •  a day ago
No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  a day ago
No Image

യുഎഇയുടെ ആകാശക്കരുത്തിന് അടിത്തറയിട്ട നായകൻ; മേജർ ജനറൽ ഖാലിദ് അൽ ബുഐനിന്റെ വിസ്മയിപ്പിക്കുന്ന കരിയർ

uae
  •  a day ago
No Image

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

uae
  •  a day ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  a day ago
No Image

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

uae
  •  a day ago