HOME
DETAILS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
November 28, 2024 | 4:09 PM

Presence of toxic gases in the International Space Station Sunita Williams and Butch Wilmer escaped unhurt

ഇന്ത്യൻ വംശജയായ സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷവാതക സാന്നിധ്യം കണ്ടെത്തി. ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളുമായി എത്തിയ പ്രോഗ്രസ് എം.എസ്-29 എന്ന ബഹിരാകാശ പേടകം തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്. പേടകം തുറന്നപ്പോൾ ബഹിരാകാശ കേന്ദ്രത്തിനുള്ളിൽ ദുർഗന്ധം വ്യാപിക്കുകയും പേടകത്തിനുള്ളിൽ ജലകണികകൾ കണ്ടെത്തുകയുമായിരുന്നു.

വിവരം സുനിത വില്യംസ് ഭൂമിയിലെ നാസയുടെ കൺട്രോൾ സ്‌റ്റേഷനിൽ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ താമസിക്കുന്നത് അപകടകരമാകാതിരിക്കുന്നതിന് വേണ്ടി നാസ ഉടൻ തന്നെ പേടകം അടയ്ക്കുകയും അതിനെ ഐസൊലേറ്റ് ചെയ്യുകയുമായിരുന്നു. മാത്രമല്ല ഇതിൽ താമസിക്കുന്ന സുനിതാ വില്യംസും ബുച്ച് വിൽമറും ഉടൻ തന്നെ പിപിഇ കിറ്റ് ധരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറെടുത്തതും അപകടത്തെ ഒഴിച്ച് നിർത്താൻ സഹായിച്ചു. ഇതിന് ശേഷം ബഹിരാകാശ നിലയത്തിലെ വായുവിനെ എയർ സ്ക്രബ്ബിങ് സംവിധാനം ഉപയോഗിച്ച് ശുദ്ധമാക്കി. വായുവിലുള്ള ദോഷകരമായ കണങ്ങൾ, അണുക്കൾ, പദാർഥങ്ങൾ എന്നിവയെ അരിച്ചുമാറ്റുന്നതിനുള്ള സംവിധാനമാണിത്. വളരെ പെട്ടെന്ന് ഈ കാര്യങ്ങൾ നടത്തിയതിനാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമറിൻ്റെയും ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കിയില്ല. നിലയത്തിനുള്ളിലെ വായുവിൻ്റെ നിലവാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

നിലവിൽ യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നാണ് നാസയുടെ റിപ്പോർട്ട്. എന്നാൽ എന്തുകൊണ്ടാണ് ദുർഗന്ധമുണ്ടായത് എന്നതിൽ പരിശോധന നടത്തുകയാണ്. ബഹിരാകാശ നിലയത്തിലേക്ക് എത്തിയ പ്രോഗ്രസ് പേടകത്തിൽ നിന്നാണോ അതോ നിലയത്തിലെ തന്നെ മറ്റേതെങ്കിലും ഭാഗത്തുനിന്നാണോ എന്ന് ഇവർ പരിശോധിക്കുകയാണ്. ആറ് മാസം കൂടി പ്രോഗ്രസ് എംഎസ്-29 പേടകം ബഹിരാകാശ നിലയത്തിൽ തുടരും. ഇതിന് ശേഷം മാലിന്യങ്ങൾ ഉൾപ്പെടെയുമായി ഇത് തിരികെ ഭൂമിയിലേക്ക് എത്തുക. സുനിത വില്യംസും ബുച്ച് വിൽമറും കഴിഞ്ഞ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരിക്കുകയാണ്. ബോയിങ് നിർമിച്ച സ്റ്റാർലൈനർ പേടകത്തിലാണ് ഇവർ നിലയത്തിലെത്തിയത്. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാറുകൾ മൂലം ഇവരുടെ തിരിച്ചുവരവ് മുടങ്ങി പോവുകയായിരുന്നു. വെള്ളവും ഭക്ഷണവും അടക്കം കർശനമായ നിയന്ത്രണത്തിലാണ് ഇവർ നിലയത്തിനുള്ളിൽ ഇപ്പോൾ തുടരുന്നത്. വിയർപ്പിൽ നിന്നും മൂത്രത്തിൽ നിന്നും റീസൈക്കിൾ ചെയ്തെടുത്ത വെള്ളമാണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഇവരെ തിരികെ എത്തിക്കാൻ സ്പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്യാപ്‌സൂൾ അയക്കാനാണ് നാസ പദ്ധതി ഇടുന്നത്. 2025 ഫെബ്രുവരിയിലെ ഇതിൻ്റെ വിക്ഷേപണം നടക്കുവെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  10 days ago
No Image

തമിഴകവും പോരാട്ടച്ചൂടിലേക്ക്; വിജയ് യും സ്റ്റാലിനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

National
  •  10 days ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  10 days ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  10 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  10 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  10 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  10 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  10 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  10 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  10 days ago