HOME
DETAILS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
November 28, 2024 | 4:09 PM

Presence of toxic gases in the International Space Station Sunita Williams and Butch Wilmer escaped unhurt

ഇന്ത്യൻ വംശജയായ സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷവാതക സാന്നിധ്യം കണ്ടെത്തി. ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളുമായി എത്തിയ പ്രോഗ്രസ് എം.എസ്-29 എന്ന ബഹിരാകാശ പേടകം തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്. പേടകം തുറന്നപ്പോൾ ബഹിരാകാശ കേന്ദ്രത്തിനുള്ളിൽ ദുർഗന്ധം വ്യാപിക്കുകയും പേടകത്തിനുള്ളിൽ ജലകണികകൾ കണ്ടെത്തുകയുമായിരുന്നു.

വിവരം സുനിത വില്യംസ് ഭൂമിയിലെ നാസയുടെ കൺട്രോൾ സ്‌റ്റേഷനിൽ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ താമസിക്കുന്നത് അപകടകരമാകാതിരിക്കുന്നതിന് വേണ്ടി നാസ ഉടൻ തന്നെ പേടകം അടയ്ക്കുകയും അതിനെ ഐസൊലേറ്റ് ചെയ്യുകയുമായിരുന്നു. മാത്രമല്ല ഇതിൽ താമസിക്കുന്ന സുനിതാ വില്യംസും ബുച്ച് വിൽമറും ഉടൻ തന്നെ പിപിഇ കിറ്റ് ധരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറെടുത്തതും അപകടത്തെ ഒഴിച്ച് നിർത്താൻ സഹായിച്ചു. ഇതിന് ശേഷം ബഹിരാകാശ നിലയത്തിലെ വായുവിനെ എയർ സ്ക്രബ്ബിങ് സംവിധാനം ഉപയോഗിച്ച് ശുദ്ധമാക്കി. വായുവിലുള്ള ദോഷകരമായ കണങ്ങൾ, അണുക്കൾ, പദാർഥങ്ങൾ എന്നിവയെ അരിച്ചുമാറ്റുന്നതിനുള്ള സംവിധാനമാണിത്. വളരെ പെട്ടെന്ന് ഈ കാര്യങ്ങൾ നടത്തിയതിനാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമറിൻ്റെയും ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കിയില്ല. നിലയത്തിനുള്ളിലെ വായുവിൻ്റെ നിലവാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

നിലവിൽ യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നാണ് നാസയുടെ റിപ്പോർട്ട്. എന്നാൽ എന്തുകൊണ്ടാണ് ദുർഗന്ധമുണ്ടായത് എന്നതിൽ പരിശോധന നടത്തുകയാണ്. ബഹിരാകാശ നിലയത്തിലേക്ക് എത്തിയ പ്രോഗ്രസ് പേടകത്തിൽ നിന്നാണോ അതോ നിലയത്തിലെ തന്നെ മറ്റേതെങ്കിലും ഭാഗത്തുനിന്നാണോ എന്ന് ഇവർ പരിശോധിക്കുകയാണ്. ആറ് മാസം കൂടി പ്രോഗ്രസ് എംഎസ്-29 പേടകം ബഹിരാകാശ നിലയത്തിൽ തുടരും. ഇതിന് ശേഷം മാലിന്യങ്ങൾ ഉൾപ്പെടെയുമായി ഇത് തിരികെ ഭൂമിയിലേക്ക് എത്തുക. സുനിത വില്യംസും ബുച്ച് വിൽമറും കഴിഞ്ഞ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരിക്കുകയാണ്. ബോയിങ് നിർമിച്ച സ്റ്റാർലൈനർ പേടകത്തിലാണ് ഇവർ നിലയത്തിലെത്തിയത്. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാറുകൾ മൂലം ഇവരുടെ തിരിച്ചുവരവ് മുടങ്ങി പോവുകയായിരുന്നു. വെള്ളവും ഭക്ഷണവും അടക്കം കർശനമായ നിയന്ത്രണത്തിലാണ് ഇവർ നിലയത്തിനുള്ളിൽ ഇപ്പോൾ തുടരുന്നത്. വിയർപ്പിൽ നിന്നും മൂത്രത്തിൽ നിന്നും റീസൈക്കിൾ ചെയ്തെടുത്ത വെള്ളമാണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഇവരെ തിരികെ എത്തിക്കാൻ സ്പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്യാപ്‌സൂൾ അയക്കാനാണ് നാസ പദ്ധതി ഇടുന്നത്. 2025 ഫെബ്രുവരിയിലെ ഇതിൻ്റെ വിക്ഷേപണം നടക്കുവെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  7 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  7 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  7 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  7 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  7 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  7 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  7 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  7 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  7 days ago
No Image

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

National
  •  7 days ago