HOME
DETAILS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
November 28, 2024 | 4:09 PM

Presence of toxic gases in the International Space Station Sunita Williams and Butch Wilmer escaped unhurt

ഇന്ത്യൻ വംശജയായ സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷവാതക സാന്നിധ്യം കണ്ടെത്തി. ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളുമായി എത്തിയ പ്രോഗ്രസ് എം.എസ്-29 എന്ന ബഹിരാകാശ പേടകം തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്. പേടകം തുറന്നപ്പോൾ ബഹിരാകാശ കേന്ദ്രത്തിനുള്ളിൽ ദുർഗന്ധം വ്യാപിക്കുകയും പേടകത്തിനുള്ളിൽ ജലകണികകൾ കണ്ടെത്തുകയുമായിരുന്നു.

വിവരം സുനിത വില്യംസ് ഭൂമിയിലെ നാസയുടെ കൺട്രോൾ സ്‌റ്റേഷനിൽ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ താമസിക്കുന്നത് അപകടകരമാകാതിരിക്കുന്നതിന് വേണ്ടി നാസ ഉടൻ തന്നെ പേടകം അടയ്ക്കുകയും അതിനെ ഐസൊലേറ്റ് ചെയ്യുകയുമായിരുന്നു. മാത്രമല്ല ഇതിൽ താമസിക്കുന്ന സുനിതാ വില്യംസും ബുച്ച് വിൽമറും ഉടൻ തന്നെ പിപിഇ കിറ്റ് ധരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറെടുത്തതും അപകടത്തെ ഒഴിച്ച് നിർത്താൻ സഹായിച്ചു. ഇതിന് ശേഷം ബഹിരാകാശ നിലയത്തിലെ വായുവിനെ എയർ സ്ക്രബ്ബിങ് സംവിധാനം ഉപയോഗിച്ച് ശുദ്ധമാക്കി. വായുവിലുള്ള ദോഷകരമായ കണങ്ങൾ, അണുക്കൾ, പദാർഥങ്ങൾ എന്നിവയെ അരിച്ചുമാറ്റുന്നതിനുള്ള സംവിധാനമാണിത്. വളരെ പെട്ടെന്ന് ഈ കാര്യങ്ങൾ നടത്തിയതിനാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമറിൻ്റെയും ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കിയില്ല. നിലയത്തിനുള്ളിലെ വായുവിൻ്റെ നിലവാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

നിലവിൽ യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നാണ് നാസയുടെ റിപ്പോർട്ട്. എന്നാൽ എന്തുകൊണ്ടാണ് ദുർഗന്ധമുണ്ടായത് എന്നതിൽ പരിശോധന നടത്തുകയാണ്. ബഹിരാകാശ നിലയത്തിലേക്ക് എത്തിയ പ്രോഗ്രസ് പേടകത്തിൽ നിന്നാണോ അതോ നിലയത്തിലെ തന്നെ മറ്റേതെങ്കിലും ഭാഗത്തുനിന്നാണോ എന്ന് ഇവർ പരിശോധിക്കുകയാണ്. ആറ് മാസം കൂടി പ്രോഗ്രസ് എംഎസ്-29 പേടകം ബഹിരാകാശ നിലയത്തിൽ തുടരും. ഇതിന് ശേഷം മാലിന്യങ്ങൾ ഉൾപ്പെടെയുമായി ഇത് തിരികെ ഭൂമിയിലേക്ക് എത്തുക. സുനിത വില്യംസും ബുച്ച് വിൽമറും കഴിഞ്ഞ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരിക്കുകയാണ്. ബോയിങ് നിർമിച്ച സ്റ്റാർലൈനർ പേടകത്തിലാണ് ഇവർ നിലയത്തിലെത്തിയത്. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാറുകൾ മൂലം ഇവരുടെ തിരിച്ചുവരവ് മുടങ്ങി പോവുകയായിരുന്നു. വെള്ളവും ഭക്ഷണവും അടക്കം കർശനമായ നിയന്ത്രണത്തിലാണ് ഇവർ നിലയത്തിനുള്ളിൽ ഇപ്പോൾ തുടരുന്നത്. വിയർപ്പിൽ നിന്നും മൂത്രത്തിൽ നിന്നും റീസൈക്കിൾ ചെയ്തെടുത്ത വെള്ളമാണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഇവരെ തിരികെ എത്തിക്കാൻ സ്പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്യാപ്‌സൂൾ അയക്കാനാണ് നാസ പദ്ധതി ഇടുന്നത്. 2025 ഫെബ്രുവരിയിലെ ഇതിൻ്റെ വിക്ഷേപണം നടക്കുവെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  3 days ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  3 days ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  3 days ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  3 days ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  3 days ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  3 days ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  3 days ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  3 days ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  3 days ago
No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  3 days ago