HOME
DETAILS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
November 28, 2024 | 4:09 PM

Presence of toxic gases in the International Space Station Sunita Williams and Butch Wilmer escaped unhurt

ഇന്ത്യൻ വംശജയായ സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷവാതക സാന്നിധ്യം കണ്ടെത്തി. ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളുമായി എത്തിയ പ്രോഗ്രസ് എം.എസ്-29 എന്ന ബഹിരാകാശ പേടകം തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്. പേടകം തുറന്നപ്പോൾ ബഹിരാകാശ കേന്ദ്രത്തിനുള്ളിൽ ദുർഗന്ധം വ്യാപിക്കുകയും പേടകത്തിനുള്ളിൽ ജലകണികകൾ കണ്ടെത്തുകയുമായിരുന്നു.

വിവരം സുനിത വില്യംസ് ഭൂമിയിലെ നാസയുടെ കൺട്രോൾ സ്‌റ്റേഷനിൽ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ താമസിക്കുന്നത് അപകടകരമാകാതിരിക്കുന്നതിന് വേണ്ടി നാസ ഉടൻ തന്നെ പേടകം അടയ്ക്കുകയും അതിനെ ഐസൊലേറ്റ് ചെയ്യുകയുമായിരുന്നു. മാത്രമല്ല ഇതിൽ താമസിക്കുന്ന സുനിതാ വില്യംസും ബുച്ച് വിൽമറും ഉടൻ തന്നെ പിപിഇ കിറ്റ് ധരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറെടുത്തതും അപകടത്തെ ഒഴിച്ച് നിർത്താൻ സഹായിച്ചു. ഇതിന് ശേഷം ബഹിരാകാശ നിലയത്തിലെ വായുവിനെ എയർ സ്ക്രബ്ബിങ് സംവിധാനം ഉപയോഗിച്ച് ശുദ്ധമാക്കി. വായുവിലുള്ള ദോഷകരമായ കണങ്ങൾ, അണുക്കൾ, പദാർഥങ്ങൾ എന്നിവയെ അരിച്ചുമാറ്റുന്നതിനുള്ള സംവിധാനമാണിത്. വളരെ പെട്ടെന്ന് ഈ കാര്യങ്ങൾ നടത്തിയതിനാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമറിൻ്റെയും ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കിയില്ല. നിലയത്തിനുള്ളിലെ വായുവിൻ്റെ നിലവാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

നിലവിൽ യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നാണ് നാസയുടെ റിപ്പോർട്ട്. എന്നാൽ എന്തുകൊണ്ടാണ് ദുർഗന്ധമുണ്ടായത് എന്നതിൽ പരിശോധന നടത്തുകയാണ്. ബഹിരാകാശ നിലയത്തിലേക്ക് എത്തിയ പ്രോഗ്രസ് പേടകത്തിൽ നിന്നാണോ അതോ നിലയത്തിലെ തന്നെ മറ്റേതെങ്കിലും ഭാഗത്തുനിന്നാണോ എന്ന് ഇവർ പരിശോധിക്കുകയാണ്. ആറ് മാസം കൂടി പ്രോഗ്രസ് എംഎസ്-29 പേടകം ബഹിരാകാശ നിലയത്തിൽ തുടരും. ഇതിന് ശേഷം മാലിന്യങ്ങൾ ഉൾപ്പെടെയുമായി ഇത് തിരികെ ഭൂമിയിലേക്ക് എത്തുക. സുനിത വില്യംസും ബുച്ച് വിൽമറും കഴിഞ്ഞ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരിക്കുകയാണ്. ബോയിങ് നിർമിച്ച സ്റ്റാർലൈനർ പേടകത്തിലാണ് ഇവർ നിലയത്തിലെത്തിയത്. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാറുകൾ മൂലം ഇവരുടെ തിരിച്ചുവരവ് മുടങ്ങി പോവുകയായിരുന്നു. വെള്ളവും ഭക്ഷണവും അടക്കം കർശനമായ നിയന്ത്രണത്തിലാണ് ഇവർ നിലയത്തിനുള്ളിൽ ഇപ്പോൾ തുടരുന്നത്. വിയർപ്പിൽ നിന്നും മൂത്രത്തിൽ നിന്നും റീസൈക്കിൾ ചെയ്തെടുത്ത വെള്ളമാണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഇവരെ തിരികെ എത്തിക്കാൻ സ്പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്യാപ്‌സൂൾ അയക്കാനാണ് നാസ പദ്ധതി ഇടുന്നത്. 2025 ഫെബ്രുവരിയിലെ ഇതിൻ്റെ വിക്ഷേപണം നടക്കുവെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  6 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  6 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  6 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  6 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  6 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  7 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  7 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  7 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  7 days ago