HOME
DETAILS

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

  
Farzana
November 29 2024 | 05:11 AM

Israel Prime Minister Netanyahu Willing to Implement Temporary Ceasefire in Gaza for Prisoner Swap

ജെറുസലേം:ലബനാന് പിന്നാലെ ഗസ്സയിലും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദിമോചനം മുന്‍നിര്‍ത്തിയുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ മത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്നും ഇസ്‌റാഈല്‍ ഭരണാധികാരി വ്യക്തമാക്കുന്നു. 

സംഗതി ഹമാസ് പിടികൂടി ബന്ദികളാക്കിയ ഇസ്‌റാഈലികളെ മോചിപ്പിക്കുന്നതിലൂടെ മാത്രമേ നെതന്യാഹുവിന് തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ഥ്യം. ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ വിദേശികളുമുണ്ട്. ഗസ്സയെ കടുത്ത വ്യോമാക്രമണത്തിലൂടെ ഭൂമിയിലെ നരകമാക്കിയിട്ടും ബന്ദിമോചനം ഇതുവരെയും സാധ്യമായിട്ടില്ല. ഇപ്പോഴും നൂറിലേറെ ബന്ദികള്‍ ഹമാസിന്റെ കസ്റ്റഡിയിലാണ്. ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ ബന്ദിമോചനത്തിന് ഹമാസിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനാണ് ഇസ്‌റാഈലിന്റെ പദ്ധതി. 

അതേസമയം, ഗസ്സയില്‍ ഹമാസ് ഭരണം ആവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ യുദ്ധം തുടരുമെന്നും നെതന്യാഹു ആവര്‍ത്തിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉയര്‍ത്തുന്ന സമ്മര്‍ദവും ബന്ദികളുടെ ബന്ധുക്കള്‍ ആരംഭിച്ച പുതിയ പ്രക്ഷോഭ പരിപാടികളുമാണ് നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നില്‍ എന്നാണ് സൂചന.

വെടിനിര്‍ത്തലിനുള്ള സമഗ്ര പദ്ധതി ഈജിപ്ത് അവതരിപ്പിക്കുമെന്ന് ഹിസ്ബുല്ലയുമായി ബന്ധമുള്ള അല്‍ അഖ്ബാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചക്കായി ഈജിപ്ത് പ്രതിനിധി സംഘം ഇസ്‌റാഈലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

 പ്രായമായവര്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കി ബന്ദികളെ ഘട്ടങ്ങളായി മോചിപ്പിക്കണമെന്നാണ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥ. ഇതിന് സമാന്തരമായി ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള ചര്‍ച്ചയും നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  അതേസമയം, ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന ഹമാസിന്റെ പ്രഖ്യാപിത നിലപാടിനിടെ, ഇസ്‌റാഈല്‍ എത്രകണ്ട് വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതിനിടെ, ലബനാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചും അക്രമണം നടത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. 34 പേരാണ് ഇന്നലെ മത്രം കൊല്ലപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  4 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  4 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  4 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  4 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  4 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  4 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  4 days ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  4 days ago