HOME
DETAILS

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

  
Web Desk
December 03, 2024 | 4:29 AM

Tragic Car Accident in Alappuzha Five Dead Students Among Victims12

ആലപ്പുഴ: ഭാരിച്ച പഠനത്തിന്റെ വരസതയകറ്റാന്‍ ഒരു സിനിമ. ഇടക്ക് രതിവുള്ളതാണ് കൂട്ടുകാരൊന്നിച്ചുള്ള പുറത്ത് പോക്കും കറക്കവുമൊക്കെ. എന്നാല്‍ ആ യാത്ര ഇത്രമേല്‍ കണ്ണീര്‍പെയ്ത്താവുമെന്ന് ആരും കരുതിയില്ല. 

ആലപ്പുഴ മെഡിക്കല്‍ കൊളജ് പരിസരത്ത് ഇന്നലെ പെരുംമഴയായിരുന്നു. ഉള്ളിലൂറിവന്ന സങ്കടം പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു അവിടെ. കളിച്ചും ചിരിച്ചും ബഹളംവെച്ചും ഇറങ്ങിപ്പോയവര്‍ ചേതനയറ്റവരായി തിരിച്ചുവന്ന കാഴ്ച. അപകടവിവരമറിഞ്ഞ് സഹപാഠികള്‍ ആശുപത്രിയിലേക്ക് കുതിച്ചു. ആരാണ് എന്താണ് എന്നറിയാതെ അവര്‍ ആവര്‍ ആര്‍ത്തു കരഞ്ഞു. 

കരളലിയിക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നില്‍ കണ്ടത്. ആലപ്പുഴ പട്ടണത്തിലെ തിയേറ്ററില്‍ സിനിമ കാണാനായി കൂട്ടുകാരായ 13 പേരാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. കൂട്ടുകാരിലൊരാളുടെ കാറിലായിരുന്നു 11 പേരുടെ യാത്ര. മറ്റു രണ്ടുപേര്‍ പിന്നാലെ ബൈക്കിലും പോയി. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അഞ്ചായി. വിവരമറിഞ്ഞതോടെ ഹോസ്റ്റലിലും മറ്റു താമസസ്ഥലങ്ങളിലുമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.

രാത്രി ഒന്‍പതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാര്‍ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ഥികളെ പുറത്തെടുക്കുമ്പോള്‍ കാറോടിച്ചിരുന്നയാള്‍ക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളില്‍നിന്നാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണെന്നുള്ള വിവരം ലഭിച്ചത്.

നാട്ടുകാര്‍ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവിടെ വെളിച്ചക്കുറവുമുണ്ടായിരുന്നു ട്രാഫിക് പോലീസിന്റെ ഉള്‍പ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസ്സിനടിയില്‍ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാര്‍ വേര്‍പെടുത്തിയത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.

കനത്ത മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാര്‍ ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കാറും ബസും അമിത വേഗതയിലായിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. 

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19). ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേതാക്കൾ വോട്ട് മറിച്ചു; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

Kerala
  •  a day ago
No Image

നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം

Kerala
  •  a day ago
No Image

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

Kerala
  •  a day ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം

Kerala
  •  a day ago
No Image

പ്ലസ് ടു പരീക്ഷാഫലം നാളെ; വൈകീട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

Kerala
  •  a day ago
No Image

മുനമ്പമടക്കം മുക്കാൽ ലക്ഷം സ്വത്ത് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളം; ഏറ്റവും കൂടുതൽ സ്വത്ത് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിൽ

Kerala
  •  a day ago
No Image

ബലിപെരുന്നാൾ അവധിദിനങ്ങളിൽ യു.എ.ഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും | UAE Weather updates

uae
  •  a day ago
No Image

എ പ്ലസുകാരെ അനുമോദിച്ചോളൂ; പക്ഷേ, മറ്റു കുട്ടികളെ ഒറ്റപ്പെടുത്തരുത്; വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി ബാലാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

എന്നുകിട്ടും പുതിയ വീട്ടുനമ്പർ? നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി; രേഖകൾ തിരുത്താനാകാതെ ലക്ഷക്കണക്കിന് ഉടമകൾ

Kerala
  •  a day ago
No Image

പ്ലസ് വൺ പ്രവേശനം: ഏകജാലക അപേക്ഷകൾക്ക് ഇന്ന് തുടക്കം

Kerala
  •  a day ago