HOME
DETAILS

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

  
Web Desk
December 03, 2024 | 4:29 AM

Tragic Car Accident in Alappuzha Five Dead Students Among Victims12

ആലപ്പുഴ: ഭാരിച്ച പഠനത്തിന്റെ വരസതയകറ്റാന്‍ ഒരു സിനിമ. ഇടക്ക് രതിവുള്ളതാണ് കൂട്ടുകാരൊന്നിച്ചുള്ള പുറത്ത് പോക്കും കറക്കവുമൊക്കെ. എന്നാല്‍ ആ യാത്ര ഇത്രമേല്‍ കണ്ണീര്‍പെയ്ത്താവുമെന്ന് ആരും കരുതിയില്ല. 

ആലപ്പുഴ മെഡിക്കല്‍ കൊളജ് പരിസരത്ത് ഇന്നലെ പെരുംമഴയായിരുന്നു. ഉള്ളിലൂറിവന്ന സങ്കടം പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു അവിടെ. കളിച്ചും ചിരിച്ചും ബഹളംവെച്ചും ഇറങ്ങിപ്പോയവര്‍ ചേതനയറ്റവരായി തിരിച്ചുവന്ന കാഴ്ച. അപകടവിവരമറിഞ്ഞ് സഹപാഠികള്‍ ആശുപത്രിയിലേക്ക് കുതിച്ചു. ആരാണ് എന്താണ് എന്നറിയാതെ അവര്‍ ആവര്‍ ആര്‍ത്തു കരഞ്ഞു. 

കരളലിയിക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നില്‍ കണ്ടത്. ആലപ്പുഴ പട്ടണത്തിലെ തിയേറ്ററില്‍ സിനിമ കാണാനായി കൂട്ടുകാരായ 13 പേരാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. കൂട്ടുകാരിലൊരാളുടെ കാറിലായിരുന്നു 11 പേരുടെ യാത്ര. മറ്റു രണ്ടുപേര്‍ പിന്നാലെ ബൈക്കിലും പോയി. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അഞ്ചായി. വിവരമറിഞ്ഞതോടെ ഹോസ്റ്റലിലും മറ്റു താമസസ്ഥലങ്ങളിലുമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.

രാത്രി ഒന്‍പതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാര്‍ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ഥികളെ പുറത്തെടുക്കുമ്പോള്‍ കാറോടിച്ചിരുന്നയാള്‍ക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളില്‍നിന്നാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണെന്നുള്ള വിവരം ലഭിച്ചത്.

നാട്ടുകാര്‍ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവിടെ വെളിച്ചക്കുറവുമുണ്ടായിരുന്നു ട്രാഫിക് പോലീസിന്റെ ഉള്‍പ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസ്സിനടിയില്‍ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാര്‍ വേര്‍പെടുത്തിയത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.

കനത്ത മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാര്‍ ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കാറും ബസും അമിത വേഗതയിലായിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. 

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19). ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  4 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  4 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  4 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  4 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  4 days ago
No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  4 days ago
No Image

അബ്ദലി-നോർത്ത്‌ കുവൈത്തിൽ റിഗ് പ്രവർത്തനത്തിനിടെ അപകടം; രണ്ടു മലയാളികൾ മരിച്ചു

Kuwait
  •  4 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  4 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  4 days ago