HOME
DETAILS

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

  
Web Desk
December 05, 2024 | 3:31 AM

Israel Military Strikes Intensify in Gaza Killing 20 Including Women and Children

ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ട് ഗസ്സയില്‍ തുടരുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഉള്‍പ്പെടെ 20 പേരെ കഴിഞ്ഞ ദിവസം അധിനിവേശ സേന കൊലപ്പെടുത്തി. സ്ത്രീകളും ആറ് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. 

ഖാന്‍ യൂനിസിന്റെ വടക്കന്‍ മേഖലയിലാണ് ആക്രമണം കടുപ്പിച്ചത്. ഇസ്‌റാഈല്‍ ടാങ്കുകള്‍ കഴിഞ്ഞ ദിവസമാണ് പ്രദേശത്തെത്തിയത്. ഈ പ്രദേശം ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റ് അയക്കുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മധ്യ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ബേക്കറിക്കു മുന്നില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട അഞ്ചു പേര്‍. ഇവിടെ മൂന്നു തവണയാണ് വ്യോമാക്രമണം നടത്തിയത്. റഫയിലെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ആക്രമണം. വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലും സൈന്യം ആക്രമണം നടത്തിയെന്ന് ആശുപത്രി ഡയരക്ടര്‍ ഹുസാം അബൂ സഫിയ പറഞ്ഞു. ഇതില്‍ ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ചാണ് ബോംബിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജബാലിയ, ബൈത്ത് ലാഹിയ, ബൈക്ക് ഹാനൂന്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു.

Israel's military operations in Gaza continue with deadly airstrikes and tank assaults, resulting in the deaths of at least 20 people, including women and children. The attacks focus on areas like Khan Younis and Rafah, with multiple casualties reported. Hospitals, including in Beit Lahiya, were also hit, leaving healthcare workers injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പന്ത് തൊട്ടാൽ തലച്ചോറ് നഷ്ടപ്പെടുന്ന താരമാണ് അവൻ'; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വൻ വിമർശനം

Football
  •  2 days ago
No Image

ഇവർ അമിതവേ​ഗത്തിൽ യാത്ര ചെയ്താലും പിഴ അടക്കേണ്ടിവരില്ല; പിന്നിൽ യുഎഇ സർക്കാരിന്റെ ഈ സംരംഭം

uae
  •  2 days ago
No Image

ചൈനീസ് നിയന്ത്രണം മറികടക്കാൻ ഇന്ത്യ; 7,280 കോടിയുടെ 'റെയർ എർത്ത്' ഖനന പദ്ധതിക്ക് അംഗീകാരം

National
  •  2 days ago
No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  2 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  2 days ago
No Image

രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ

National
  •  2 days ago
No Image

ഐക്യത്തിന്റെ കരുത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രം; യുഎഇയുടെ അമ്പത്തിനാല് വർഷങ്ങൾ

uae
  •  2 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിൽ കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

crime
  •  2 days ago