HOME
DETAILS

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

  
Web Desk
December 05, 2024 | 3:31 AM

Israel Military Strikes Intensify in Gaza Killing 20 Including Women and Children

ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ട് ഗസ്സയില്‍ തുടരുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഉള്‍പ്പെടെ 20 പേരെ കഴിഞ്ഞ ദിവസം അധിനിവേശ സേന കൊലപ്പെടുത്തി. സ്ത്രീകളും ആറ് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. 

ഖാന്‍ യൂനിസിന്റെ വടക്കന്‍ മേഖലയിലാണ് ആക്രമണം കടുപ്പിച്ചത്. ഇസ്‌റാഈല്‍ ടാങ്കുകള്‍ കഴിഞ്ഞ ദിവസമാണ് പ്രദേശത്തെത്തിയത്. ഈ പ്രദേശം ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റ് അയക്കുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മധ്യ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ബേക്കറിക്കു മുന്നില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട അഞ്ചു പേര്‍. ഇവിടെ മൂന്നു തവണയാണ് വ്യോമാക്രമണം നടത്തിയത്. റഫയിലെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ആക്രമണം. വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലും സൈന്യം ആക്രമണം നടത്തിയെന്ന് ആശുപത്രി ഡയരക്ടര്‍ ഹുസാം അബൂ സഫിയ പറഞ്ഞു. ഇതില്‍ ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ചാണ് ബോംബിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജബാലിയ, ബൈത്ത് ലാഹിയ, ബൈക്ക് ഹാനൂന്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു.

Israel's military operations in Gaza continue with deadly airstrikes and tank assaults, resulting in the deaths of at least 20 people, including women and children. The attacks focus on areas like Khan Younis and Rafah, with multiple casualties reported. Hospitals, including in Beit Lahiya, were also hit, leaving healthcare workers injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  7 days ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  7 days ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  7 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  7 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  7 days ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  7 days ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  7 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  7 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  7 days ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  7 days ago

No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  7 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  7 days ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  7 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  7 days ago