HOME
DETAILS

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

  
Farzana
December 05 2024 | 03:12 AM

Israel Military Strikes Intensify in Gaza Killing 20 Including Women and Children

ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ട് ഗസ്സയില്‍ തുടരുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഉള്‍പ്പെടെ 20 പേരെ കഴിഞ്ഞ ദിവസം അധിനിവേശ സേന കൊലപ്പെടുത്തി. സ്ത്രീകളും ആറ് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. 

ഖാന്‍ യൂനിസിന്റെ വടക്കന്‍ മേഖലയിലാണ് ആക്രമണം കടുപ്പിച്ചത്. ഇസ്‌റാഈല്‍ ടാങ്കുകള്‍ കഴിഞ്ഞ ദിവസമാണ് പ്രദേശത്തെത്തിയത്. ഈ പ്രദേശം ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റ് അയക്കുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മധ്യ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ബേക്കറിക്കു മുന്നില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട അഞ്ചു പേര്‍. ഇവിടെ മൂന്നു തവണയാണ് വ്യോമാക്രമണം നടത്തിയത്. റഫയിലെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ആക്രമണം. വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലും സൈന്യം ആക്രമണം നടത്തിയെന്ന് ആശുപത്രി ഡയരക്ടര്‍ ഹുസാം അബൂ സഫിയ പറഞ്ഞു. ഇതില്‍ ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ചാണ് ബോംബിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജബാലിയ, ബൈത്ത് ലാഹിയ, ബൈക്ക് ഹാനൂന്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു.

Israel's military operations in Gaza continue with deadly airstrikes and tank assaults, resulting in the deaths of at least 20 people, including women and children. The attacks focus on areas like Khan Younis and Rafah, with multiple casualties reported. Hospitals, including in Beit Lahiya, were also hit, leaving healthcare workers injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  4 days ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  4 days ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  4 days ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  4 days ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  4 days ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  4 days ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  4 days ago