HOME
DETAILS

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

  
Web Desk
December 05, 2024 | 3:31 AM

Israel Military Strikes Intensify in Gaza Killing 20 Including Women and Children

ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ട് ഗസ്സയില്‍ തുടരുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഉള്‍പ്പെടെ 20 പേരെ കഴിഞ്ഞ ദിവസം അധിനിവേശ സേന കൊലപ്പെടുത്തി. സ്ത്രീകളും ആറ് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. 

ഖാന്‍ യൂനിസിന്റെ വടക്കന്‍ മേഖലയിലാണ് ആക്രമണം കടുപ്പിച്ചത്. ഇസ്‌റാഈല്‍ ടാങ്കുകള്‍ കഴിഞ്ഞ ദിവസമാണ് പ്രദേശത്തെത്തിയത്. ഈ പ്രദേശം ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റ് അയക്കുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മധ്യ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ബേക്കറിക്കു മുന്നില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട അഞ്ചു പേര്‍. ഇവിടെ മൂന്നു തവണയാണ് വ്യോമാക്രമണം നടത്തിയത്. റഫയിലെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ആക്രമണം. വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലും സൈന്യം ആക്രമണം നടത്തിയെന്ന് ആശുപത്രി ഡയരക്ടര്‍ ഹുസാം അബൂ സഫിയ പറഞ്ഞു. ഇതില്‍ ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ചാണ് ബോംബിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജബാലിയ, ബൈത്ത് ലാഹിയ, ബൈക്ക് ഹാനൂന്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു.

Israel's military operations in Gaza continue with deadly airstrikes and tank assaults, resulting in the deaths of at least 20 people, including women and children. The attacks focus on areas like Khan Younis and Rafah, with multiple casualties reported. Hospitals, including in Beit Lahiya, were also hit, leaving healthcare workers injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  4 days ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  4 days ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  4 days ago
No Image

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Kerala
  •  4 days ago
No Image

2026 ലോകകപ്പ് ഫൈനലിൽ മെക്സിക്കോയെ വീഴ്ത്തി അവർ കിരീടം നേടും: നവാക് ജോക്കോവിച്ച്

Football
  •  4 days ago
No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  4 days ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  4 days ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  4 days ago