
മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ഏതു പ്രായക്കാരിലും പലകാരണങ്ങളാലും മുടികൊഴിച്ചില്‍ ഉണ്ടാവാം. മുടികൊഴിച്ചിലിനെ തടയാന്‍ ഇന്നത്തെ കാലത്ത് പലതരത്തിലുള്ള മരുന്നുകളും പ്രത്യേകതരം ഓയിലുകളുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പല ആളുകളും. എന്നാല്‍ വിപണിയില്‍ ഇറങ്ങുന്ന, എളുപ്പത്തില്‍ തന്നെ ഫലുമുണ്ടാവുകയും ചെയ്യുന്നുവെന്ന ടാഗ് ലൈനില്‍ വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ പലപ്പോഴും ടോക്‌സിക് കണ്ടന്റുകളും അടങ്ങിയിട്ടുണ്ടാവാം.
ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ സ്‌പെയിനില്‍ നിന്നു പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ ജനിച്ച 11 കുഞ്ഞുങ്ങളിലാണ് അസാധാരണ രോമവളര്‍ച്ചയുള്ള 'വെര്‍വൂള്‍ഫ് സിന്‍ഡ്രോം' എന്ന അവസ്ഥ കണ്ടെത്തിയത്. ഈ ശാരീരികാവസ്ഥയെ ഹൈപ്പര്‍ ട്രൈക്കോസിസ് എന്നും വിശേഷിപ്പിക്കുന്നു. 2023ല്‍ മുലയൂട്ടുന്ന ഒരു കുഞ്ഞിന് രണ്ടു മാസത്തിനുള്ളില്‍ ശരീരത്തില്‍ അമിതമായ രോമവളര്‍ച്ച കണ്ടിരുന്നു.
ഇതിനെതുടര്‍ന്നാണ് വൂള്‍ഫ് സിന്‍ഡ്രോം ശ്രദ്ധയില്‍ പെടുന്നത്. മാതാപിതാക്കളില്‍ ആരെങ്കിലും മുടികൊഴിച്ചില്‍ തടയാന്‍ വേണ്ടി കഴിച്ച മരുന്നുകള്‍ ഈ അസുഖത്തിന് കാരണമായിട്ടുണ്ടെന്നാണ് സ്‌പെയിനില്‍ വൂള്‍ഫ് സിന്‍ഡ്രോമുമായി ജനിച്ച കുട്ടികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
എന്താണ് വൂള്‍ഫ് സിന്‍ഡ്രോം
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അമിതമായ രോമവളര്‍ച്ചയില്‍ കാണപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് വൂള്‍ഫ് സിന്‍ഡ്രോം. ഹൈപ്പര്‍ ട്രൈക്കോസിസ് എന്ന് പറയുന്ന ഈ വിചിത്രാവസ്ഥ സ്‌പെയിനിലെ നവാര ഫാര്‍മക്കോ വിജിലന്‍സ് സെന്ററിലെ 11 കുട്ടികളിലാണ് കണ്ടെത്തിയത്. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളില്‍ ആരെങ്കിലും മുടികൊഴിച്ചില്‍ തടയുന്നതിനുവേണ്ടി എന്തെങ്കിലും ഉല്‍പന്നം ഉപയോഗിച്ചിരിക്കാമെന്നും ഇക്കാരണത്താലാണ് ഈ അസുഖം പിടിപെട്ടതെന്നുമാണ് എല്‍ ഇക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നത്. ഈ ഉല്‍പന്നങ്ങളില്‍ മിനോക്‌സിഡില്‍ അടങ്ങിയിട്ടുണ്ടെന്നുമാണ് പഠനം നടത്തിയവര്‍ മനസിലാക്കുന്നത്.
മാതാപിതാക്കള്‍ കഴിച്ച മരുന്നിന്റെ അംശം ഗര്‍ഭിണിയായിരിക്കുമ്പോള്‍ കുഞ്ഞുങ്ങളിലേക്ക് കടന്നതാണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത്. മുടി വളര്‍ച്ചയ്ക്കായി വ്യാപകമായി തന്നെ ഉപയോഗിക്കുന്ന പലമരുന്നുകളും മിനോക്‌സിഡില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ എഫ്ഡിഎ അംഗീകരിച്ച മരുന്നാണ് മിനോക്‌സിഡില്‍. ഓണ്‍ലൈന്‍ സൈറ്റുകളിലടക്കം ലഭ്യമായ റോഗെയ്ന്‍, ഹിംസ്, കീസ് എന്നിവയിലൊക്കെ മിനോക്‌സിഡില്‍ ചേരുവ അടങ്ങിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ മുതുകിലും മുഖത്തും കാലുകളിലും വലിയ രോമവളര്‍ച്ചയാണ് സ്‌പെയിനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ കാണുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ കഴിച്ച ഉല്‍പന്നങ്ങളില്‍ അഞ്ച് ശതമാനം മിനോക്‌സിഡില്‍ അടങ്ങിയിരുന്നതായി എല്‍ ഇക്കണോമിസ്റ്റിന്റെ റിപോര്‍ട്ട് പറയുന്നു. കുഞ്ഞിന്റെ പിതാവ് അഞ്ച് ശതമാനം മിനോക്‌സിഡില്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ശരീരത്തില്‍ മുഴുവന്‍ വലിയ രോമവളര്‍ച്ച കണ്ട കുഞ്ഞിന്റെ കുടുംബം ആരോഗ്യവിദഗ്ധരോട് പറഞ്ഞു. കുഞ്ഞിന്റെ പിതാവ് ആന്‍ഡ്രൊജെനിക് അലോപേഷിക്കുള്ള (Androgenic Alopecia) ചികിത്സയായിരുന്നു നടത്തിയിരുന്നത്.
പിന്നീട് അദ്ദേഹം അതിന്റെ മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയും അതിനുശേഷം ജനിച്ച കുഞ്ഞിന് വെര്‍വൂള്‍ സിന്‍ഡ്രത്തിന്റെ യാതൊരു ലക്ഷണവും ഇല്ലെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ജനിച്ച രണ്ടുവയസുകാരിക്ക് അപൂര്‍വമായ ഹിര്‍സ്‌സ്യൂട്ടിന്റെ അവസ്ഥയുണ്ടായിരുന്നു. ഈ കുഞ്ഞിന് ഹൈപ്പര്‍ ട്രൈക്കോസിസിന്റെ ലക്ഷണങ്ങളായിരുന്നു കണ്ടത്. യൂറോപ്യന്‍ ഫാര്‍മക്കോ വിജിലന്‍സ് റിസ്‌ക് അസ്സസ്‌മെന്റ് കമ്മിറ്റി പ്രകാരം മിനോക്‌സിഡില്‍ ശിശുക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നും ഹൈപ്പര്‍ ട്രൈക്കോസിസ് ഉല്‍പാദിപ്പിക്കുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മിനോക്‌സിഡില്‍
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച മരുന്നാണ് മിനോക്‌സിഡില്‍. ഇത് കുറിപ്പടി ഇല്ലാതെ തന്നെ വില്‍ക്കാന്‍ കഴിയുന്ന മരുന്നാണ്. മിനോക്‌സിഡില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അപകടമാണെന്നും ഹൈപ്പര്‍ട്രൈക്കോസിസിന്റെ വികാസത്തിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
എന്താണ് ഹൈപ്പര്‍ട്രൈക്കോസിസ് ?
ഒരു വ്യക്തിയുടെ ശരീരത്തിലുടനീളം അസാധാരണവും ചിലപ്പോള്‍ അമിതവുമായ രോമവളര്‍ച്ചയ്ക്ക് കാരണമാകുന്ന ഒരു അപൂര്‍വ രോഗമാണ് ഹൈപ്പര്‍ ട്രൈക്കോസിസ്. അതായത് ഒരു വ്യക്തിയുടെ പ്രായം, ലിംഗഭേദം, വംശം എന്നിവയില്‍ സാധാരണയേക്കാള്‍ കൂടുതലുള്ള അമിതമായ രോമവളര്‍ച്ചയാണിത്. എന്താണ് ഇതിന്റെ കാരണമെന്നത് അജ്ഞാതമാണ്. ഇത് അപൂര്‍വമായ ഒരു രോഗാവസ്ഥയാണ്. ജനിതക ശാസ്ത്രവും ചില മെഡിക്കല്‍ അവസ്ഥകളും ചില മരുന്നുകള്‍ കാരണവും ഈ അവസ്ഥയ്ക്ക് കാരണമായേക്കാമെന്നാണ് കരുതുന്നത്. ഈ അവസ്ഥയ്ക്ക് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല.
Hair loss can occur at any age, whether in the elderly or children, due to various reasons. Many people today use medications and specialized oils to prevent hair loss. However, products sold with promises of quick results often contain toxic ingredients. A shocking revelation has emerged from Spain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 9 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 10 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 10 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 10 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 10 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 11 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 11 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 11 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 11 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 11 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 12 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 13 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 13 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 13 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 14 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 14 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 14 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 15 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 13 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 14 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 14 hours ago