HOME
DETAILS

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

  
Web Desk
December 10 2024 | 06:12 AM

US Removes Hayat Tahrir al-Sham from Global Terrorist List Amidst Shifting Syrian Dynamics

ദമസ്‌കസ്: സിറിയയിലെ ഹയാത്ത് തഹ്‌രീര്‍ അല്‍ശാം (എച്ച്.ടി.എസ്) എന്ന സംഘടനയെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു യു.എസ്. അര നൂറ്റാണ്ടിലേറെയായുള്ള അസദ് കുടുംബവാഴ്ച അവസാനിപ്പിച്ച്  ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിന്റെ നേതൃത്വത്തിലുള്ള വിമത സംഘം പിടിച്ചടക്കിയിരിക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിന്റെ ഏറ്റെടുക്കല്‍ പാശ്ചാത്യ രാജ്യങ്ങളെ, പ്രത്യേകിച്ച് അമേരിക്കയെ ഒരു 'ഭീകര' സംഘടനയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു എന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.

തങ്ങളുടെ നിലപാട് മാറ്റാന്‍ യു.എസ് തയ്യാറാണ് എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. എച്ച്.ടി.എസിന്റെ ഭീകര സംഘടന എന്ന ലേബലിനെ കുറിച്ച് പുനഃപരിശോധന നടത്തി വരികയാണെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പ്രതികരിക്കുന്നു. അതേസമയം, അത്തരത്തിലൊരു ലേബല്‍ ഉണ്ട് എന്നത് സംഘടന പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് യു.എസിന് തടസ്സമല്ലെന്നും സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കുന്നു. 

കഴിഞ്ഞ വാരാന്ത്യത്തില്‍ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് പ്രത്യേക അവലോകനം ഒന്നുമില്ല. ഞങ്ങള്‍ എപ്പോഴും വിലയിരുത്തലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി അവര്‍ക്കു മേലുള്ള ഉപരോധ നിലപാടില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം' സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചു. അവര്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്തിയാല്‍ തീര്‍ച്ചയായും പട്ടികയില്‍നിന്ന് അവരെ നീക്കുന്നതിനെ കുറിച്ച് ചിന്തിക്കും. അന്തിമ തീരുമാനം അവരുടെ നിലപാടിനനുസരിച്ചായിരിക്കും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.  

സിറിയയും യു.എസും റഷ്യയും അടക്കമുള്ള ലോകരാജ്യങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം. അല്‍ഖാഇദയുടെ കീഴില്‍ ഈ സംഘടന രൂപീകൃതമാവുമ്പോള്‍ ജബത്ത് അല്‍ നുസര്‍ എന്ന മറ്റൊരു പേരിലായിരുന്നു ഗ്രൂപ്പ് രൂപം കൊണ്ടത്.

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) നേതാവായ അബൂബക്കര്‍ അല്‍ബാഗ്ദാദി ഇതിന്റെ രൂപീകരണത്തില്‍ പങ്ക് വഹിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആശയപരമായ വ്യത്യാസങ്ങളാല്‍ അല്‍ഖാഇദയില്‍ നിന്ന് പിളര്‍ന്നപ്പോള്‍ സംഘടന ജബത്ത് അല്‍ നുസര്‍ എന്ന പേര് ഉപേക്ഷിച്ച് തഹ്‌രീര്‍ അല്‍ ശാം എന്ന് പേര് സ്വീകരിക്കുകയായിരുന്നു. അമേരിക്ക 10 മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിട്ട അബു മുഹമ്മദ് അല്‍ ജൂലാനിയുടെ നേതൃത്വത്തിലായിരുന്നു ഈ വിഭജനം നടന്നത്.

13 വര്‍ഷങ്ങളായി സിറിയയിലെ വിവിധ 'വിമത ഗ്രൂപ്പു'കളും അസദ് സര്‍ക്കാരും തമ്മില്‍ പല തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏകദേശം പത്ത് ദിവസങ്ങളുടെ ഇടവേളയിലാണ് എച്ച്.ടി.എസ് സിറിയയിലെ നാല് പ്രധാനനഗരങ്ങള്‍ പിടിച്ചെടുക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  a day ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  a day ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  a day ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  a day ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  a day ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  a day ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  a day ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  a day ago