HOME
DETAILS

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

  
നിസാം കെ. അബ്ദുല്ല 
December 11, 2024 | 4:25 AM

Disaster Building owners get nothing

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമിയിൽ ഇപ്പോഴും വിറങ്ങലിച്ച് നിൽക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. നഷ്ടങ്ങളിൽ ഉപജീവന മാർഗമായ കെട്ടിടങ്ങൾ തകർന്നുപോയ 50ഓളം ഉടമകളാണ് ഒന്നും ലഭിക്കാതെ നിരാലംബരായി കഴിയുന്നത്. കോടിക്കണക്കിന് രൂപയാണ് കെട്ടിടങ്ങൾ തകർന്നതോടെ ഇവർക്കുണ്ടായ നഷ്ടം. 

ഇവരെല്ലാം മറ്റ് നഷ്ടങ്ങളും സംഭവിച്ചവരാണ്. പ്രവാസത്തിലൂടെയും മറ്റും സ്വരുക്കൂട്ടിയ തുക കൊണ്ടാണ് ഭൂരിഭാഗം പേരും കൊച്ചു വാടക കെട്ടിടങ്ങൾ പടുത്തുയർത്തിയത്. ഇവയാണ് ജൂലൈ 30ന് ഒഴുകിപ്പോയത്. ചൂരൽമലയിൽ 35ഉം മുണ്ടക്കൈയിൽ 15ഉം കെട്ടിടങ്ങളാണ് ഉരുൾ കവർന്നത്. ഭൂമിയും കെട്ടിടവും അടക്കം ഈ വകയിൽ നഷ്ടമായത് 40 കോടിയിലധികം രൂപയാണ്. എന്നാൽ ഇത് ആരുടെയും കണക്കിലില്ല. ഉപജീവന മാർഗമായ കെട്ടിടം നഷ്ടപ്പെട്ട വകയിൽ ഇവരെ ആരും സഹായിച്ചിട്ടുമില്ല. പലയിടത്തും ഇവർ സങ്കടം ഉണർത്തിയെങ്കിലും നടപടികളുണ്ടായില്ല.  

 ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. സർക്കാരിന് നികുതിയിനത്തിൽ ഇക്കാലമത്രയും ഭീമമായ തുക നൽകിയവർക്ക് അത്യാഹിതത്തിൽ ഉപജീവന മാർഗം തകർന്നടിഞ്ഞപ്പോൾ ചേർത്തുപിടിക്കാൻ ആരുമുണ്ടായില്ല. 
വിവിധയിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ദുരിതബാധിതർ തന്നെയാണ് ഭൂരിഭാഗം കെട്ടിട ഉടമകളും. ചിലർ പരിസര പ്രദേശത്തുകാരാണ്. ഇവരെല്ലാം ഇനി എന്തെന്ന ചോദ്യവുമായി നിൽക്കുകയാണ്. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിൽ കെട്ടിയുണ്ടാക്കിയ ഉപജീവന മാർഗമാണ് ഇവർക്ക് നഷ്ടമായത്. സർക്കാർ തങ്ങളെയും പരിഗണിച്ച് നഷ്ടങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  3 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  3 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  3 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  3 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  3 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  3 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  3 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  3 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  3 days ago