HOME
DETAILS

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

  
നിസാം കെ. അബ്ദുല്ല 
December 11, 2024 | 4:25 AM

Disaster Building owners get nothing

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമിയിൽ ഇപ്പോഴും വിറങ്ങലിച്ച് നിൽക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. നഷ്ടങ്ങളിൽ ഉപജീവന മാർഗമായ കെട്ടിടങ്ങൾ തകർന്നുപോയ 50ഓളം ഉടമകളാണ് ഒന്നും ലഭിക്കാതെ നിരാലംബരായി കഴിയുന്നത്. കോടിക്കണക്കിന് രൂപയാണ് കെട്ടിടങ്ങൾ തകർന്നതോടെ ഇവർക്കുണ്ടായ നഷ്ടം. 

ഇവരെല്ലാം മറ്റ് നഷ്ടങ്ങളും സംഭവിച്ചവരാണ്. പ്രവാസത്തിലൂടെയും മറ്റും സ്വരുക്കൂട്ടിയ തുക കൊണ്ടാണ് ഭൂരിഭാഗം പേരും കൊച്ചു വാടക കെട്ടിടങ്ങൾ പടുത്തുയർത്തിയത്. ഇവയാണ് ജൂലൈ 30ന് ഒഴുകിപ്പോയത്. ചൂരൽമലയിൽ 35ഉം മുണ്ടക്കൈയിൽ 15ഉം കെട്ടിടങ്ങളാണ് ഉരുൾ കവർന്നത്. ഭൂമിയും കെട്ടിടവും അടക്കം ഈ വകയിൽ നഷ്ടമായത് 40 കോടിയിലധികം രൂപയാണ്. എന്നാൽ ഇത് ആരുടെയും കണക്കിലില്ല. ഉപജീവന മാർഗമായ കെട്ടിടം നഷ്ടപ്പെട്ട വകയിൽ ഇവരെ ആരും സഹായിച്ചിട്ടുമില്ല. പലയിടത്തും ഇവർ സങ്കടം ഉണർത്തിയെങ്കിലും നടപടികളുണ്ടായില്ല.  

 ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. സർക്കാരിന് നികുതിയിനത്തിൽ ഇക്കാലമത്രയും ഭീമമായ തുക നൽകിയവർക്ക് അത്യാഹിതത്തിൽ ഉപജീവന മാർഗം തകർന്നടിഞ്ഞപ്പോൾ ചേർത്തുപിടിക്കാൻ ആരുമുണ്ടായില്ല. 
വിവിധയിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ദുരിതബാധിതർ തന്നെയാണ് ഭൂരിഭാഗം കെട്ടിട ഉടമകളും. ചിലർ പരിസര പ്രദേശത്തുകാരാണ്. ഇവരെല്ലാം ഇനി എന്തെന്ന ചോദ്യവുമായി നിൽക്കുകയാണ്. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിൽ കെട്ടിയുണ്ടാക്കിയ ഉപജീവന മാർഗമാണ് ഇവർക്ക് നഷ്ടമായത്. സർക്കാർ തങ്ങളെയും പരിഗണിച്ച് നഷ്ടങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  11 days ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  11 days ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  11 days ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  11 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  11 days ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  11 days ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  11 days ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  11 days ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  11 days ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  11 days ago