HOME
DETAILS

എന്നെത്തല്ലേണ്ട, ഞാൻ നന്നാവൂല... നെറ്റ് പരിശീലനം: തരികിട തുടർന്ന് ന്യൂനപക്ഷ വകുപ്പ്

  
Laila
December 16 2024 | 03:12 AM

NET Training Minority Division followed by Mass

കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷയുടെ പരിശീലനത്തിൽ ഇക്കുറിയും തരികിട കളിച്ച് ന്യൂനപക്ഷക്ഷേമ വകുപ്പ്. ജനുവരി ഒന്നിന് ആരംഭിക്കുന്ന യു.ജി.സി. പരീക്ഷക്കുള്ള പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ പോലും ഇതുവരെയായില്ല. അവസാനം നിമിഷം തട്ടിക്കൂടി നടത്തുന്ന പരിശീലനത്തിനെതിരേ മുൻപും വിമർശനങ്ങൾ ഉയർന്നതാണെങ്കിലും ഇക്കുറിയും കാര്യങ്ങൾ തഥൈവ.    

യു.ജി.സി നെറ്റ്, ജെആർ.എഫ് പരീക്ഷകൾ എഴുതുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് 72  മണിക്കൂർ സൗജന്യ പരിശീലനം നൽകുന്ന പദ്ധതിക്ക് ഈ വർഷം അപേക്ഷ ക്ഷണിച്ച് സർക്കുലർ പുറപ്പെടുവിച്ചത് നവംമ്പർ 18നാണ്. പരിശീലന കേന്ദ്രങ്ങൾ നടത്താൻ സർക്കാർ, എയ്ഡഡ് കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടായിരുന്നു സർക്കുലർ. ഡിസംബർ എട്ടിനാണ് മുൻ വർഷങ്ങളിൽ കേന്ദ്രങ്ങളായിരുന്ന കോളജുകളിലെ കോഓഡിനേറ്റർമാരുടെ യോഗം ഓൺലൈനായി സംഘടിപ്പിച്ചത്.

ഇത്തവണ ഏതെല്ലാം കോളജുകൾക്കാണ് കേന്ദ്രങ്ങൾ അനുവദിച്ചതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ജനുവരി ഒന്നു മുതൽ 19വരെയാണ് ഈ വർഷത്തെ ആദ്യത്തെ യു.ജി.സി നെറ്റ് പരീക്ഷ നടക്കുന്നത്. അതിനാൽ ഡിസംബറിൽ തന്നെ പരിശീലനം നൽകണം. ഇതിനുള്ള ഫണ്ട് 2024-25 സാമ്പത്തിക വർഷത്തിലേതായതിനാൽ പരിശീലനം നടത്തിയതിന്റെ ബില്ലുകൾ ജനുവരിയിൽ തന്നെ സമർപ്പിച്ചാലേ കേന്ദ്രങ്ങൾക്ക് നിർദേശിച്ച തുക ലഭിക്കൂ. 

അവസാന മണിക്കൂറുകളിൽ മാത്രം കാര്യങ്ങൾ നീക്കുകയും ഒടുവിൽ ചെലവഴിക്കാത്ത തുക സർക്കാറിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്ന രീതിയാണ്  മുൻ വർഷങ്ങളിലുണ്ടായിരുന്നതെന്ന്  ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കുറിയും ആ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ആരോപണമുണ്ട്.  പരിശീലനം നടത്താൻ തയാറാകുന്ന കേന്ദ്രങ്ങൾ ഇനി രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളോ ബിരുദാനന്തരബിരുദം നേടിയവരോ ആയ 50ൽ കുറയാത്ത യു.ജി.സി. അപേക്ഷകരെ കണ്ടെത്തണം.

ക്ലാസുകളുടെ തീയതികൾ നിശ്ചയിക്കുകയും വിദഗ്ധരെ കണ്ടെത്തുകയും വേണം. 72 മണിക്കൂർ ക്ലാസുകൾ പൂർത്തിയാക്കി ഉടനെ തന്നെ ബില്ലുകൾ സമർപ്പിക്കണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതെല്ലാം ചെയ്യാൻ കഴിയുമോ എന്ന ചോദ്യമാണുയരുന്നത്.  
വൈകി മാത്രം ഫണ്ട് അനുവദിക്കുകയും പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുന്നത് മുൻ വർഷങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടതാണ്. എന്നാൽ മുൻ വർഷങ്ങളേക്കാൾ കുറഞ്ഞ സമയമാണ് ഇക്കുറി ലഭ്യമാക്കുന്നത്. വ്യവസ്ഥകൾ ദുഷ്കരവുമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളെയും പരിശീലനത്തിൽ പങ്കെടുപ്പിക്കാമായിരുന്നു. ഇത്തവണ അത് സാധിക്കില്ല.  

അമ്പത് ശതമാനം പേർ അതത് കോളജുകളിലെ വിദ്യാർഥികളാകണമെന്നാണ് വ്യവസ്ഥ. മിക്ക കോളജുകളിലും 50 പേരുടെ ഒരു ബാച്ച് സംഘടിപ്പിക്കാൻ തന്നെ പ്രയാസമാകുന്നതിനാൽ പദ്ധതി ഉപകാരപ്പെടാതെ പോകാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഒന്നാം വർഷത്തിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷം പഠനം തുടരുന്നവരോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരോ ആയ അമ്പതിൽ കുറയാത്ത അപേക്ഷകരുണ്ടെങ്കിലേ ഫണ്ട് നൽകൂ. പരിശീലകർക്കായി 72,000 രൂപയും ഭരണച്ചെലവിനായി 7,500 രൂപയും ആണ് അനുവദിക്കുക. പരിശീലന കേന്ദ്രമായ കോളജുകൾ തുക ചെലവിട്ട ശേഷം ബില്ലുകൾ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 days ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  6 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  6 days ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  6 days ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  6 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  6 days ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  6 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  6 days ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  6 days ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  6 days ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  6 days ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  6 days ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  6 days ago