HOME
DETAILS

വീണ്ടും ആള്‍ക്കൂട്ടക്കൊല: ജാര്‍ഖണ്ഡില്‍ പച്ചക്കറി വില്‍പ്പനക്കാരന്‍ മരിച്ചു; ആക്രമണം സുബ്ഹി നിസ്‌കരിക്കാന്‍ വരുന്നതിനിടെ 

  
Web Desk
December 19 2024 | 14:12 PM

Another Lynching Incident Vegetable Vendor Killed in Jharkhand

റാഞ്ചി: സുപ്രിംകോടതിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിരിക്കെ തന്നെ രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുസ് ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കൂടുന്നു. ജാര്‍ഖണ്ഡിലെ സപ്ര ജില്ലയില്‍ ആദിത്യപൂര്‍ പൊലിസ് സ്റ്റേഷന് കീഴില്‍ താമസിക്കുന്ന ശെയ്ഖ് താജുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ എട്ടിന് രാവിലെ സുബഹി നിസ്‌കരിക്കാനായി വീട്ടില്‍നിന്ന് പള്ളിയിലേക്ക് പുറപ്പെടുംവഴിയാണ് ശൈഖ് താജുദ്ദീനെ തീവ്രഹിന്ദുത്വ സംഘം വളഞ്ഞുവച്ച് മര്‍ദിച്ചത്. ഇരുമ്പുദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍കൊണ്ട് മാരകമായി മര്‍ദനമേറ്റ താജുദ്ദീന്‍ അബോധാവസ്ഥയിലായതോടെ സംഘം മടങ്ങി. സംഭവം കണ്ട നാട്ടുകാര്‍ താജുദ്ദീനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ റാഞ്ചിയിലെ രാജസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സിലേക്ക് (RIMS) മാറ്റി. ഇവിടെവച്ച് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു.

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍, ആരോപണം നിഷേധിച്ച കുടുംബം, പതിവായി പ്രഭാതനിസ്‌കാരത്തിനായി പോകാറുള്ള ആളാണ് താജുദ്ദീനെന്നും അദ്ദേഹത്തിന്റെ മതഅടയാളങ്ങളാണ് കൊലപാതകത്തിനു പ്രേരണമയെന്നും ചൂണ്ടിക്കാട്ടി. നല്ല വിശ്വാസിയായ താജുദ്ദീന്‍ ആണ് പലപ്പോഴും പള്ളിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാറുള്ളതെന്ന് സഹോദര പുത്രന്‍ പറഞ്ഞു.

സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ മന്നു യാദവ്, ചെല യാദവ്, സഞ്ജയ് യാദവ്, ഗൗതം മണ്ഡല്‍ എന്നീ നാലുപേരെ അറസ്റ്റ്‌ചെയ്തു. സംഘത്തില്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ആദിത്യപൂര്‍ പൊലിസ് അറിയിച്ചു. 

രണ്ടുമാസം മുമ്പ് പള്ളി ഇമാമിനെ മര്‍ദിച്ച് കൊന്നിരുന്നു. കൊഡര്‍മ ജില്ലയില്‍നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. ഷിഹാബ് ഓടിക്കുകയായിരുന്ന ബൈക്ക് ഓട്ടോയില്‍ തട്ടുകയും അതിലെ യാത്രക്കാരിയായ അനിത ദേവിക്ക് പരുക്കേറ്റെന്നും ആരോപിച്ചായിരുന്നു ഇമാമിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ബര്‍കദ ജില്ലയിലെ ഹസാരിബാഗിലെ മദ്‌റസയിലും പള്ളിയിലുമാണ് ഷിഹാബുദ്ദീന്‍ പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അനിതാ ദേവി, ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ബൈക്ക് ഓട്ടോയില്‍ തട്ടിയതോടെ അനിതക്ക് പരുക്കേറ്റെന്ന് ആരോപിച്ച് മഹേന്ദ്ര യാദവും രാംദേവ് യാദവും ഇമാമിനോട് തര്‍ക്കിക്കാനും മര്‍ദിക്കാനും തുടങ്ങി. നിസാര പരുക്കാണുള്ളതെന്ന് പറഞ്ഞ് അനിത തടയാന്‍ ശ്രമിച്ചെങ്കിലും സംഘ് മര്‍ദിച്ച് കൊല്ലുകയായിരുന്നു.

A vegetable vendor was brutally killed in a lynching incident in Jharkhand, sparking widespread outrage and concern over the rising incidents of mob violence in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  9 days ago
No Image

ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value

Economy
  •  9 days ago
No Image

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

International
  •  9 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  9 days ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  9 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  9 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  9 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  9 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  9 days ago