HOME
DETAILS

വീണ്ടും ആള്‍ക്കൂട്ടക്കൊല: ജാര്‍ഖണ്ഡില്‍ പച്ചക്കറി വില്‍പ്പനക്കാരന്‍ മരിച്ചു; ആക്രമണം സുബ്ഹി നിസ്‌കരിക്കാന്‍ വരുന്നതിനിടെ 

  
Web Desk
December 19, 2024 | 2:39 PM

Another Lynching Incident Vegetable Vendor Killed in Jharkhand

റാഞ്ചി: സുപ്രിംകോടതിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിരിക്കെ തന്നെ രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുസ് ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കൂടുന്നു. ജാര്‍ഖണ്ഡിലെ സപ്ര ജില്ലയില്‍ ആദിത്യപൂര്‍ പൊലിസ് സ്റ്റേഷന് കീഴില്‍ താമസിക്കുന്ന ശെയ്ഖ് താജുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ എട്ടിന് രാവിലെ സുബഹി നിസ്‌കരിക്കാനായി വീട്ടില്‍നിന്ന് പള്ളിയിലേക്ക് പുറപ്പെടുംവഴിയാണ് ശൈഖ് താജുദ്ദീനെ തീവ്രഹിന്ദുത്വ സംഘം വളഞ്ഞുവച്ച് മര്‍ദിച്ചത്. ഇരുമ്പുദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍കൊണ്ട് മാരകമായി മര്‍ദനമേറ്റ താജുദ്ദീന്‍ അബോധാവസ്ഥയിലായതോടെ സംഘം മടങ്ങി. സംഭവം കണ്ട നാട്ടുകാര്‍ താജുദ്ദീനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ റാഞ്ചിയിലെ രാജസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സിലേക്ക് (RIMS) മാറ്റി. ഇവിടെവച്ച് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു.

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍, ആരോപണം നിഷേധിച്ച കുടുംബം, പതിവായി പ്രഭാതനിസ്‌കാരത്തിനായി പോകാറുള്ള ആളാണ് താജുദ്ദീനെന്നും അദ്ദേഹത്തിന്റെ മതഅടയാളങ്ങളാണ് കൊലപാതകത്തിനു പ്രേരണമയെന്നും ചൂണ്ടിക്കാട്ടി. നല്ല വിശ്വാസിയായ താജുദ്ദീന്‍ ആണ് പലപ്പോഴും പള്ളിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാറുള്ളതെന്ന് സഹോദര പുത്രന്‍ പറഞ്ഞു.

സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ മന്നു യാദവ്, ചെല യാദവ്, സഞ്ജയ് യാദവ്, ഗൗതം മണ്ഡല്‍ എന്നീ നാലുപേരെ അറസ്റ്റ്‌ചെയ്തു. സംഘത്തില്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ആദിത്യപൂര്‍ പൊലിസ് അറിയിച്ചു. 

രണ്ടുമാസം മുമ്പ് പള്ളി ഇമാമിനെ മര്‍ദിച്ച് കൊന്നിരുന്നു. കൊഡര്‍മ ജില്ലയില്‍നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. ഷിഹാബ് ഓടിക്കുകയായിരുന്ന ബൈക്ക് ഓട്ടോയില്‍ തട്ടുകയും അതിലെ യാത്രക്കാരിയായ അനിത ദേവിക്ക് പരുക്കേറ്റെന്നും ആരോപിച്ചായിരുന്നു ഇമാമിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ബര്‍കദ ജില്ലയിലെ ഹസാരിബാഗിലെ മദ്‌റസയിലും പള്ളിയിലുമാണ് ഷിഹാബുദ്ദീന്‍ പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അനിതാ ദേവി, ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ബൈക്ക് ഓട്ടോയില്‍ തട്ടിയതോടെ അനിതക്ക് പരുക്കേറ്റെന്ന് ആരോപിച്ച് മഹേന്ദ്ര യാദവും രാംദേവ് യാദവും ഇമാമിനോട് തര്‍ക്കിക്കാനും മര്‍ദിക്കാനും തുടങ്ങി. നിസാര പരുക്കാണുള്ളതെന്ന് പറഞ്ഞ് അനിത തടയാന്‍ ശ്രമിച്ചെങ്കിലും സംഘ് മര്‍ദിച്ച് കൊല്ലുകയായിരുന്നു.

A vegetable vendor was brutally killed in a lynching incident in Jharkhand, sparking widespread outrage and concern over the rising incidents of mob violence in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലപ്പത്ത് കിങ്‌സ്! ആദ്യ കളി ജയിച്ചിട്ടും മുംബൈ പഞ്ചാബിന് താഴെ  

Cricket
  •  8 days ago
No Image

‌എയർബാഗ് തകരാർ; യുഎഇയിൽ ഒപെൽ, ജീപ്പ് ഉൾപ്പെടെയുള്ള കാറുകൾക്ക് അടിയന്തര 'സ്റ്റോപ്പ് ഡ്രൈവ്' മുന്നറിയിപ്പ്

uae
  •  8 days ago
No Image

ഇനി ഈ രേഖ മാത്രം മതിയാവില്ല; ബുധനാഴ്ച മുതല്‍ പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം

Tech
  •  8 days ago
No Image

പിണറായിസത്തിനും, മരുമോനിസത്തിനുമെതിരെ ആരുടെ വോട്ടും സ്വീകരിക്കും; നയം വ്യക്തമാക്കി പി.വി അൻവർ

Kerala
  •  8 days ago
No Image

ട്രാൻസ് ഫാറ്റിന് നിരോധനം; പുതിയ പോഷകാഹാര നയം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 days ago
No Image

സഞ്ജുവിന്റെ പകരക്കാനായി എന്തിന്‌ പരാഗ്? കാരണം വെളിപ്പെടുത്തി സംഗക്കാര

Cricket
  •  8 days ago
No Image

യുഎഇയിൽ പെയ്തത് 80 വർഷത്തിനിടയിലെ റെക്കോർഡ് മഴ; ക്ലൗഡ് സീഡിംഗ് അല്ലെന്ന് സ്ഥിരീകരണം

uae
  •  8 days ago
No Image

ലോകത്തിൽ ഗെയ്‌ലാണെങ്കിൽ ഏഷ്യയിൽ രോഹിത്; ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

Cricket
  •  8 days ago
No Image

കേരളത്തില്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടം ജൂണില്‍ 

Kerala
  •  9 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും തകർത്തു

uae
  •  9 days ago