HOME
DETAILS

വീണ്ടും ആള്‍ക്കൂട്ടക്കൊല: ജാര്‍ഖണ്ഡില്‍ പച്ചക്കറി വില്‍പ്പനക്കാരന്‍ മരിച്ചു; ആക്രമണം സുബ്ഹി നിസ്‌കരിക്കാന്‍ വരുന്നതിനിടെ 

  
Web Desk
December 19, 2024 | 2:39 PM

Another Lynching Incident Vegetable Vendor Killed in Jharkhand

റാഞ്ചി: സുപ്രിംകോടതിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിരിക്കെ തന്നെ രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുസ് ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കൂടുന്നു. ജാര്‍ഖണ്ഡിലെ സപ്ര ജില്ലയില്‍ ആദിത്യപൂര്‍ പൊലിസ് സ്റ്റേഷന് കീഴില്‍ താമസിക്കുന്ന ശെയ്ഖ് താജുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ എട്ടിന് രാവിലെ സുബഹി നിസ്‌കരിക്കാനായി വീട്ടില്‍നിന്ന് പള്ളിയിലേക്ക് പുറപ്പെടുംവഴിയാണ് ശൈഖ് താജുദ്ദീനെ തീവ്രഹിന്ദുത്വ സംഘം വളഞ്ഞുവച്ച് മര്‍ദിച്ചത്. ഇരുമ്പുദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍കൊണ്ട് മാരകമായി മര്‍ദനമേറ്റ താജുദ്ദീന്‍ അബോധാവസ്ഥയിലായതോടെ സംഘം മടങ്ങി. സംഭവം കണ്ട നാട്ടുകാര്‍ താജുദ്ദീനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ റാഞ്ചിയിലെ രാജസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സിലേക്ക് (RIMS) മാറ്റി. ഇവിടെവച്ച് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു.

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍, ആരോപണം നിഷേധിച്ച കുടുംബം, പതിവായി പ്രഭാതനിസ്‌കാരത്തിനായി പോകാറുള്ള ആളാണ് താജുദ്ദീനെന്നും അദ്ദേഹത്തിന്റെ മതഅടയാളങ്ങളാണ് കൊലപാതകത്തിനു പ്രേരണമയെന്നും ചൂണ്ടിക്കാട്ടി. നല്ല വിശ്വാസിയായ താജുദ്ദീന്‍ ആണ് പലപ്പോഴും പള്ളിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാറുള്ളതെന്ന് സഹോദര പുത്രന്‍ പറഞ്ഞു.

സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ മന്നു യാദവ്, ചെല യാദവ്, സഞ്ജയ് യാദവ്, ഗൗതം മണ്ഡല്‍ എന്നീ നാലുപേരെ അറസ്റ്റ്‌ചെയ്തു. സംഘത്തില്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ആദിത്യപൂര്‍ പൊലിസ് അറിയിച്ചു. 

രണ്ടുമാസം മുമ്പ് പള്ളി ഇമാമിനെ മര്‍ദിച്ച് കൊന്നിരുന്നു. കൊഡര്‍മ ജില്ലയില്‍നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. ഷിഹാബ് ഓടിക്കുകയായിരുന്ന ബൈക്ക് ഓട്ടോയില്‍ തട്ടുകയും അതിലെ യാത്രക്കാരിയായ അനിത ദേവിക്ക് പരുക്കേറ്റെന്നും ആരോപിച്ചായിരുന്നു ഇമാമിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ബര്‍കദ ജില്ലയിലെ ഹസാരിബാഗിലെ മദ്‌റസയിലും പള്ളിയിലുമാണ് ഷിഹാബുദ്ദീന്‍ പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അനിതാ ദേവി, ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ബൈക്ക് ഓട്ടോയില്‍ തട്ടിയതോടെ അനിതക്ക് പരുക്കേറ്റെന്ന് ആരോപിച്ച് മഹേന്ദ്ര യാദവും രാംദേവ് യാദവും ഇമാമിനോട് തര്‍ക്കിക്കാനും മര്‍ദിക്കാനും തുടങ്ങി. നിസാര പരുക്കാണുള്ളതെന്ന് പറഞ്ഞ് അനിത തടയാന്‍ ശ്രമിച്ചെങ്കിലും സംഘ് മര്‍ദിച്ച് കൊല്ലുകയായിരുന്നു.

A vegetable vendor was brutally killed in a lynching incident in Jharkhand, sparking widespread outrage and concern over the rising incidents of mob violence in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  11 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  11 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  11 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  11 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  11 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  11 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  11 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  11 days ago
No Image

ഈദ് ആഘോഷങ്ങളിൽ കുട്ടികളുടെ സുരക്ഷ പ്രധാനം; മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  11 days ago
No Image

പോക്കറ്റിൽ 5000 രൂപയെത്തും, വിവരങ്ങൾ രഹസ്യം! അഴിമതി ദൃശ്യങ്ങൾ പകർത്തി നൽകിയാൽ പാരിതോഷികവുമായി വിജിലൻസ്

Kerala
  •  11 days ago