HOME
DETAILS

സിറിയയില്‍ പുതിയ നീക്കത്തിന് സഊദി; വിമത നേതാവ് ജുലാനിയുമായി കൂടിക്കാഴ്ച നടത്തി

  
December 23, 2024 | 5:55 AM

Saudi delegation meets with Syrian rebel leader Julani

റിയാദ്: ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് നിലംപതിച്ചതോടെ വിമത നേതാവ് അഹമ്മദ് അല്‍ഷറ എന്ന അബൂബ മുഹമ്മദ് അല്‍ ജുലാനിയുമായി സഊദി അറേബ്യന്‍ പ്രതിനിധി സംഘ ംകൂടിക്കാവ്ച നടത്തി. രാജ കൊട്ടാരത്തില്‍നിന്നുള്ള ഉപദേശകന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ തലവന്‍ ജുലാനിയുമായി ഞായറാഴ്ച സിറിയയിലെ പീപ്പിള്‍സ് പാലസില്‍ കൂടിക്കാഴ്ച നടത്തിയതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

സഊദി അറേബ്യയും അയല്‍ ഗള്‍ഫ് രാജ്യങ്ങളും കൈവരിച്ച പുരോഗതിയെ ജുലാനി പ്രശംസിച്ചു. 'ഗള്‍ഫ് രാജ്യങ്ങളിലെ വികസനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് സൗദി അറേബ്യയുടെ ധീരമായ പദ്ധതികളെയും കാഴ്ചപ്പാടുകളെയും. സിറിയയ്ക്കും സമാനമായ പുരോഗതി കൈവരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സഹകരണത്തിന് ധാരാളം അവസരങ്ങളുണ്ട്, പ്രത്യേകിച്ചും സാമ്പത്തികവും വികസനപരവുമായ മേഖലകളില്‍- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളെ സൂക്ഷ്മമായാണ് സഊദി അറേബ്യ വിലയിരുത്തുന്നത്. നേരത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇതുസംബന്ധിച്ച് ഖത്തര്‍, സഊദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചനടത്തിയിരുന്നു. ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 

തുര്‍ക്കി, ഇറാഖ്, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, ഇസ്‌റാഈല്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവയാണ് സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഇതില്‍ ഇസ്‌റാഈല്‍, ഫലസ്തീന്‍, ലബനാന്‍ എന്നിവ ഇതിനകം സംഘര്‍ഷമേഖലയാണ്. ഇറാനും ഇസ്‌റാഈലും തമ്മില്‍ ഏത് സമയവും സംഘര്‍ഷമുണ്ടായേക്കാവുന്ന സാഹചര്യത്തിലുമാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. 14 മാസമായി ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നു. കൂടാതെ സിറിയന്‍, യമന്‍ വിമതരും ഇസ്‌റാഈല്‍ സൈന്യവും പലതവണ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. ഇതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ സിറിയയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് രാഷ്ടങ്ങള്‍ കരുതുന്നു.

Saudi delegation meets with Syrian rebel leader Julani





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിവിന് പിന്നാലെ വൻ തിരിച്ചുവരവ്; ദുബൈയിൽ സ്വർണ്ണവിലയിൽ വലിയ വർദ്ധനവ്

uae
  •  12 days ago
No Image

'സതീശന്‍ ആദ്യമായി ഒരു കാര്യം പറഞ്ഞതാണ്, മോദി അപ്പോ തന്നെ ഫോണെടുത്ത് കുത്തി'; ഇ.ഡി റെയ്ഡ് മോദി-വി.ഡി ഡീലെന്ന ആരോപണത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളും നടപ്പാക്കും; കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി 

Kerala
  •  12 days ago
No Image

ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാപിഴവെന്ന് പരാതി

Kerala
  •  12 days ago
No Image

ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

Kerala
  •  12 days ago
No Image

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഗുഡ്‌സ് വാഹനം ഇടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

അതിവേഗ റെയില്‍ പദ്ധതിയുമായി ഇ. ശ്രീധരന്‍; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

Kerala
  •  12 days ago
No Image

'പ്രായമല്ല, പ്രകടനമാണ് പ്രധാനം'; വൈഭവ് സൂര്യവന്‍ഷിയെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ഗാവസ്‌കര്‍

Cricket
  •  12 days ago
No Image

കമ്മിൻസിനെയും ബുംറയെയും തല്ലിച്ചതച്ച 15-കാരൻ; ഓറഞ്ച് ക്യാപ് നേടിയിട്ടും വൈഭവ് സൂര്യവംശി ഇപ്പോഴും കാർട്ടൂൺ കാണുന്നത് എന്തുകൊണ്ട്?

Cricket
  •  12 days ago
No Image

പൂനെയില്‍ വ്യാജമദ്യ ദുരന്തം; 18 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  12 days ago