HOME
DETAILS

സിറിയയില്‍ പുതിയ നീക്കത്തിന് സഊദി; വിമത നേതാവ് ജുലാനിയുമായി കൂടിക്കാഴ്ച നടത്തി

  
Muqthar
December 23 2024 | 05:12 AM

Saudi delegation meets with Syrian rebel leader Julani

റിയാദ്: ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് നിലംപതിച്ചതോടെ വിമത നേതാവ് അഹമ്മദ് അല്‍ഷറ എന്ന അബൂബ മുഹമ്മദ് അല്‍ ജുലാനിയുമായി സഊദി അറേബ്യന്‍ പ്രതിനിധി സംഘ ംകൂടിക്കാവ്ച നടത്തി. രാജ കൊട്ടാരത്തില്‍നിന്നുള്ള ഉപദേശകന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുതിയ സിറിയന്‍ ഭരണകൂടത്തിന്റെ തലവന്‍ ജുലാനിയുമായി ഞായറാഴ്ച സിറിയയിലെ പീപ്പിള്‍സ് പാലസില്‍ കൂടിക്കാഴ്ച നടത്തിയതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

സഊദി അറേബ്യയും അയല്‍ ഗള്‍ഫ് രാജ്യങ്ങളും കൈവരിച്ച പുരോഗതിയെ ജുലാനി പ്രശംസിച്ചു. 'ഗള്‍ഫ് രാജ്യങ്ങളിലെ വികസനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് സൗദി അറേബ്യയുടെ ധീരമായ പദ്ധതികളെയും കാഴ്ചപ്പാടുകളെയും. സിറിയയ്ക്കും സമാനമായ പുരോഗതി കൈവരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സഹകരണത്തിന് ധാരാളം അവസരങ്ങളുണ്ട്, പ്രത്യേകിച്ചും സാമ്പത്തികവും വികസനപരവുമായ മേഖലകളില്‍- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളെ സൂക്ഷ്മമായാണ് സഊദി അറേബ്യ വിലയിരുത്തുന്നത്. നേരത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇതുസംബന്ധിച്ച് ഖത്തര്‍, സഊദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചനടത്തിയിരുന്നു. ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 

തുര്‍ക്കി, ഇറാഖ്, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, ഇസ്‌റാഈല്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവയാണ് സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഇതില്‍ ഇസ്‌റാഈല്‍, ഫലസ്തീന്‍, ലബനാന്‍ എന്നിവ ഇതിനകം സംഘര്‍ഷമേഖലയാണ്. ഇറാനും ഇസ്‌റാഈലും തമ്മില്‍ ഏത് സമയവും സംഘര്‍ഷമുണ്ടായേക്കാവുന്ന സാഹചര്യത്തിലുമാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. 14 മാസമായി ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നു. കൂടാതെ സിറിയന്‍, യമന്‍ വിമതരും ഇസ്‌റാഈല്‍ സൈന്യവും പലതവണ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. ഇതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ സിറിയയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് രാഷ്ടങ്ങള്‍ കരുതുന്നു.

Saudi delegation meets with Syrian rebel leader Julani





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  2 minutes ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  6 minutes ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  24 minutes ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  40 minutes ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  an hour ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  an hour ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  an hour ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 hours ago