HOME
DETAILS

'നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും'; വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍

  
Web Desk
December 31, 2024 | 6:09 AM

Yemen Sanctions Kerala Nurses Death Sentence For Murder IndiaResponds

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തി നൂറിലേറെ കഷ്ണങ്ങളാക്കിയ കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

''യെമനില്‍ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികളെല്ലാം തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്നലെയാണ് നിമിഷ പ്രിയയുടേതടക്കമുള്ള കേസുകളില്‍ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കിയുള്ള ചര്‍ച്ചകളും നടന്നിരുന്നു. തലാലിന്റെ ഗോത്ര തലവന്മാരുമായാണ് ചര്‍ച്ച നടന്നത്. ഇതിനിടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള പ്രസിഡന്റിന്റെ അനുമതി. 

ഇതോടെ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റു തടസങ്ങളില്ലാതായി. തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ച വഴിമുട്ടിയിരുന്നു. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യമനിലെത്തി തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. മകളെ സന്‍ആ സെന്‍ട്രല്‍ ജയിലില്‍ കാണാനും പ്രേമകുമാരിക്ക് യമന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സംഭവം ഇങ്ങനെ: 

2008 ല്‍ യമനിലെത്തിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ സന്‍ആയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 2014 ല്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി നേടി. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹാദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2015 ലാണ് ഇരുവരും ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചത്. യെമന്‍ വിടാതിരിക്കാന്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ടും തലാല്‍ വാങ്ങിവച്ചിരുന്നു.

യെമന്‍ നിയമപ്രകാരം ബിസിനസ് സ്ഥാപനം തുടങ്ങാന്‍ സ്വദേശികള്‍ക്കോ അവരുടെ ജീവിത പങ്കാളിക്കോ മാത്രമാണ് കഴിയുക. ഇതേതുടര്‍ന്ന് തലാലുമായി വിവാഹം നടത്തിയതായി രേഖകളുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്കത്തില്‍ തലാല്‍ കൊല്ലപ്പെട്ടതും തലാലിന്റെ കഷ്ണങ്ങളായ നിലയിലുള്ള മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതും. 

ഒളിവില്‍ പോയ നിമിഷപ്രിയയെ 2016 ല്‍ ഹളര്‍മൗത്തില്‍ വച്ചാണ് പിന്നീട് പൊലിസ് പിടികൂടിയത്. 2018 ലാണ് നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ തടവുകാർക്കുള്ള സ്വകാര്യ താമസ സൗകര്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ നിയന്ത്രണം വിട്ടു; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി, അപകടത്തില്‍പെട്ടത് ആറ് വാഹനങ്ങള്‍

Kerala
  •  6 days ago
No Image

അൾട്ടിമേറ്റ് റെസ്പെക്റ്റ്; കളിയിൽ തോറ്റെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കവർന്ന് ജോർദാൻ!

Football
  •  6 days ago
No Image

'ദുബൈ-ഇറ്റ് അവാർഡ്' പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; പുരോഗതിയുടെയും നവീകരണത്തിന്റെയും പുതിയ മാതൃക

uae
  •  6 days ago
No Image

'വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല'; യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ? കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ

uae
  •  6 days ago
No Image

39-ാം ജന്മദിനത്തിൽ മെസ്സിക്ക് അർജന്റീനയുടെ ആദരം; പാറ്റഗോണിയയിൽ ഉയർന്നത് 85 അടി ഉയരമുള്ള ഭീമാകാരമായ പ്രതിമ!

Football
  •  6 days ago
No Image

ആയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാന്‍ പ്രസിഡന്റ്

International
  •  6 days ago
No Image

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  6 days ago
No Image

ഗര്‍ഭിണിക്ക് വേണ്ടി പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; വീഡിയോ വൈറല്‍

National
  •  6 days ago