HOME
DETAILS

'നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും'; വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍

  
Web Desk
December 31, 2024 | 6:09 AM

Yemen Sanctions Kerala Nurses Death Sentence For Murder IndiaResponds

ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തി നൂറിലേറെ കഷ്ണങ്ങളാക്കിയ കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

''യെമനില്‍ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികളെല്ലാം തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്നലെയാണ് നിമിഷ പ്രിയയുടേതടക്കമുള്ള കേസുകളില്‍ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കിയുള്ള ചര്‍ച്ചകളും നടന്നിരുന്നു. തലാലിന്റെ ഗോത്ര തലവന്മാരുമായാണ് ചര്‍ച്ച നടന്നത്. ഇതിനിടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള പ്രസിഡന്റിന്റെ അനുമതി. 

ഇതോടെ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റു തടസങ്ങളില്ലാതായി. തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ച വഴിമുട്ടിയിരുന്നു. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യമനിലെത്തി തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. മകളെ സന്‍ആ സെന്‍ട്രല്‍ ജയിലില്‍ കാണാനും പ്രേമകുമാരിക്ക് യമന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സംഭവം ഇങ്ങനെ: 

2008 ല്‍ യമനിലെത്തിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ സന്‍ആയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 2014 ല്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി നേടി. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹാദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2015 ലാണ് ഇരുവരും ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചത്. യെമന്‍ വിടാതിരിക്കാന്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ടും തലാല്‍ വാങ്ങിവച്ചിരുന്നു.

യെമന്‍ നിയമപ്രകാരം ബിസിനസ് സ്ഥാപനം തുടങ്ങാന്‍ സ്വദേശികള്‍ക്കോ അവരുടെ ജീവിത പങ്കാളിക്കോ മാത്രമാണ് കഴിയുക. ഇതേതുടര്‍ന്ന് തലാലുമായി വിവാഹം നടത്തിയതായി രേഖകളുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്കത്തില്‍ തലാല്‍ കൊല്ലപ്പെട്ടതും തലാലിന്റെ കഷ്ണങ്ങളായ നിലയിലുള്ള മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതും. 

ഒളിവില്‍ പോയ നിമിഷപ്രിയയെ 2016 ല്‍ ഹളര്‍മൗത്തില്‍ വച്ചാണ് പിന്നീട് പൊലിസ് പിടികൂടിയത്. 2018 ലാണ് നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  4 days ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  4 days ago
No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  4 days ago
No Image

ഐതിഹാസിക നേട്ടത്തിൽ തിളങ്ങി സഞ്ജു; അടിച്ചെടുത്തത് ടി-20യിലെ പുത്തൻ നാഴികക്കല്ല്

Cricket
  •  4 days ago
No Image

In- Depth Story : യുഎസ് നിയമം കടുപ്പിച്ചെങ്കിലും കുടിയേറ്റത്തിനു കുറവില്ല, കേരളത്തിൽ ഉന്നതകലാലയങ്ങൾ ഉണ്ടായിട്ടും മലയാളി വിദ്യാർഥികൾ വിദേശ പഠനം സ്വീകരിക്കാൻ കാരണം? ; അനുഭവം പങ്കുവച്ചു വിദ്യാർഥികൾ

Abroad-career
  •  4 days ago
No Image

കന്നഡയെ അപമാനിച്ചെന്ന് ആരോപണം: ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് ദമ്പതികൾ; ഒടുവിൽ ക്ഷമാപണം

National
  •  4 days ago
No Image

സത്യം ജയിക്കും, നിയമപരമായി പോരാടും: പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  4 days ago
No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  4 days ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  4 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  4 days ago