HOME
DETAILS

അവസാനംവരെ കട്ടക്കു നിന്നെങ്കിലും ഒടുവില്‍ കേരളത്തിന് അടിപതറി; മറ്റൊരു ടീമിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ ബംഗാള്‍

  
Web Desk
December 31, 2024 | 4:31 PM

Bengals victory brought Kerala to tears Dominance

ഹൈദരാബാദ്: 2024 സന്തോഷ് ട്രോഫി കിരീടം വീണ്ടും പശ്ചിമ ബംഗാളിന്റെ മണ്ണില്‍ എത്തിയിരിക്കുകയാണ്. ഹൈദരാബാദിന്റെ മണ്ണില്‍ കേരളത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് വീണ്ടും ബംഗാള്‍ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിയത്. തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ 33ാം സന്തോഷ് ട്രോഫി കിരീടമാണ് ഹൈദരാബാദിന്റെ മണ്ണില്‍ നിന്നും ബംഗാള്‍ നേടിയെടുത്തത്. 2017ലായിരുന്നു പശ്ചിമബംഗാള്‍ അവസാനമായി സന്തോഷ് ട്രോഫി നേടിയിരുന്നത്. ഇപ്പോള്‍ വീണ്ടും നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാള്‍ സന്തോഷ് ട്രോഫിയുടെ രാജാക്കന്മാരായി മാറിയിരിക്കുകയാണ്. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലാണ് ഇപ്പോള്‍ ബംഗാള്‍ ഉള്ളത്. 

 

kerala vs bengal santosh trophy final
കടപ്പാട്: Kerala Football Association
 

ടൂര്‍ണമെന്റില്‍ ഒറ്റ മത്സരത്തില്‍ പോലും പരാജയം അറിയാതെയാണ് ബംഗാള്‍ കിരീടത്തില്‍ മുത്തമിട്ടത്. സെമിഫൈനലില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ സര്‍വീസസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ബംഗാള്‍ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ മത്സരത്തിലും ഇതേ പോരാട്ടവീര്യം തന്നെ ബംഗാള്‍ പുറത്തെടുക്കുകയായിരുന്നു.  മത്സരത്തില്‍ ഇതുവരെ നടത്തിയ പ്രകടനം തുടരാന്‍ ഇന്നലെ കേരളത്തിന് കഴിഞ്ഞില്ല. ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ കേരളം പക്ഷേ ഇന്നലെ കളിമറന്നു.

 

ബംഗാളിനെ പോലെതന്നെ ടൂര്‍ണമെന്റില്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ ആയിരുന്നു കേരളം കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരുന്നത്. അതുകൊണ്ടുതന്നെ തുല്യശക്തികള്‍ ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടത്തിന് തന്നെയായിരുന്നു ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ട് ടീമുകളുടെ ഭാഗത്തുനിന്നും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇഞ്ചുറി ടൈമില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ബംഗാളിന്റെ വിജയഗോള്‍ പിറക്കുകയായിരുന്നു. റോബി ഹന്‍ഷദയാണ് കേരളത്തിന്റെ വലയില്‍ പന്തെത്തിച്ചു കൊണ്ട് വീണ്ടും സന്തോഷ് ട്രോഫി കിരീടം ബംഗാളിന്റെ തട്ടകത്തില്‍ എത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  11 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  11 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  11 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  11 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  11 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  11 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  11 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  11 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  11 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  11 days ago