HOME
DETAILS

മറക്കാനാവാത്ത 2024 ; കേരളത്തെ പിടിച്ചുകുലുക്കിയ എഡിഎമ്മിന്റെ മരണം

  
Web Desk
December 31, 2024 | 5:15 PM


2024ല്‍ മലയാളികളെ ഞെട്ടിച്ച മരണമായിരുന്നു കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം. പകപോക്കലുകളുടെ ഇരയായാണ് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു. ഒക്ടോബര്‍ 14ന് യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുകയും തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നു. 

കണ്ണൂര്‍ നെടുവാലൂരില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനായ ടി.വി പ്രശാന്താണ് പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖയ്ക്കായി സമീപിച്ചത്. നവീന്റെ മരണത്തിന് പിന്നാലെ കൈക്കൂലി നല്‍കിയെന്ന് ലൈസന്‍സിന് അപേക്ഷിച്ച പ്രശാന്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് വ്യാജമാണെന്ന വിവരം പിന്നീട് പുറത്തുവന്നു.
മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനിടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. പിന്നാലെ അവര്‍ ഒളിവില്‍ പോയി. എ.ഡി.എമ്മിനെതിരായ ആരോപണങ്ങള്‍ ഓരോന്നായി പൊളിഞ്ഞുകൊണ്ടിരുന്നപ്പോഴും ദിവ്യയെ തൊടാന്‍ അന്വേഷണസംഘത്തിനായില്ല. ഇത് പ്രതിപക്ഷസംഘടനകളുടെ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. യുവജനസംഘടനകള്‍ പലതവണ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി വിധി വരുന്നതുവരെ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതില്‍ വിമര്‍ശനമുയര്‍ന്നു. തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ പാര്‍ട്ടിയുടെ നിര്‍ദേശവും ഉണ്ടായി. ഇതിന് പിന്നാലെ ഒക്ടോബര്‍ 29ന് ദിവ്യടെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോന്നി തഹസില്‍ദാറായിരുന്ന മഞജുഷയാണ് നവീന്‍ ബാബുവിന്റെ ഭാര്യ. മരണത്തിന് ശേഷം ഇവര്‍ ഈ പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്ക് മാറി. രണ്ടുപെണ്‍മക്കളുടെ പിതാവ് കൂടിയാണ് നവീന്‍. രണ്ടുപേരും വിദ്യാര്‍ഥികളാണ്. നവീന്‍ ബാബുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന പെണ്‍മക്കള്‍ എല്ലാവരുടെയും നോവായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  9 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  9 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  9 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  9 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  9 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  9 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  9 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  9 days ago