HOME
DETAILS

മറക്കാനാവാത്ത 2024 ; കേരളത്തെ പിടിച്ചുകുലുക്കിയ എഡിഎമ്മിന്റെ മരണം

  
Web Desk
December 31, 2024 | 5:15 PM


2024ല്‍ മലയാളികളെ ഞെട്ടിച്ച മരണമായിരുന്നു കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം. പകപോക്കലുകളുടെ ഇരയായാണ് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു. ഒക്ടോബര്‍ 14ന് യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുകയും തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നു. 

കണ്ണൂര്‍ നെടുവാലൂരില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനായ ടി.വി പ്രശാന്താണ് പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖയ്ക്കായി സമീപിച്ചത്. നവീന്റെ മരണത്തിന് പിന്നാലെ കൈക്കൂലി നല്‍കിയെന്ന് ലൈസന്‍സിന് അപേക്ഷിച്ച പ്രശാന്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് വ്യാജമാണെന്ന വിവരം പിന്നീട് പുറത്തുവന്നു.
മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനിടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. പിന്നാലെ അവര്‍ ഒളിവില്‍ പോയി. എ.ഡി.എമ്മിനെതിരായ ആരോപണങ്ങള്‍ ഓരോന്നായി പൊളിഞ്ഞുകൊണ്ടിരുന്നപ്പോഴും ദിവ്യയെ തൊടാന്‍ അന്വേഷണസംഘത്തിനായില്ല. ഇത് പ്രതിപക്ഷസംഘടനകളുടെ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. യുവജനസംഘടനകള്‍ പലതവണ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി വിധി വരുന്നതുവരെ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതില്‍ വിമര്‍ശനമുയര്‍ന്നു. തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ പാര്‍ട്ടിയുടെ നിര്‍ദേശവും ഉണ്ടായി. ഇതിന് പിന്നാലെ ഒക്ടോബര്‍ 29ന് ദിവ്യടെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോന്നി തഹസില്‍ദാറായിരുന്ന മഞജുഷയാണ് നവീന്‍ ബാബുവിന്റെ ഭാര്യ. മരണത്തിന് ശേഷം ഇവര്‍ ഈ പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്ക് മാറി. രണ്ടുപെണ്‍മക്കളുടെ പിതാവ് കൂടിയാണ് നവീന്‍. രണ്ടുപേരും വിദ്യാര്‍ഥികളാണ്. നവീന്‍ ബാബുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന പെണ്‍മക്കള്‍ എല്ലാവരുടെയും നോവായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago