HOME
DETAILS

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

  
January 05, 2025 | 2:59 AM

Separate block for heterosexuals in jail

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഭിന്നലിംഗക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കുന്നു.  ഇതു സംബന്ധിച്ച് ജയിൽ വകുപ്പ് സർക്കാരിന് നിർദേശം നൽകി.  സംസ്ഥാനത്ത് ഭിന്നലിംഗക്കാരിൽ  നിന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഭിന്നലിംഗക്കാരുടെ ഇടയിൽ കുറ്റവാളികളുടെ എണ്ണം കൂടിയേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ജയിൽ വകുപ്പ് സർക്കാരിന് മുന്നിൽ പ്രത്യേക ബ്ലോക്ക് വേണമെന്ന നിർമദശം വച്ചത്. നിലവിൽ ഒരാൾ മാത്രമാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്.  

സംസ്ഥാനത്തെ 58 ജയിലുകളിൽ പാലക്കാട് ജില്ലാ ജയിൽ, എറണാകുളം ജില്ലാ ജയിൽ, തിരുവനന്തപുരം സബ് ജയിൽ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ ഭിന്നലിംഗക്കാർക്കായി ജയിൽ ബ്ലോക്കുകളോ സെല്ലുകളോ ഉള്ളത്. നിർദേശപ്രകാരം വിയ്യൂർ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വനിതാ ജയിലുകളിൽ ട്രാൻസ്‌വുമണുകൾക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കും. വനിതാ ഉദ്യോഗസ്ഥർക്കാണ് ഇവരുടെ മേൽനോട്ട ചുമതല നൽകുക. ഒരു ജില്ലയിലെ ഒരു ജയിലിലെങ്കിലും ഭിന്നലിംഗക്കാർക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം.

ഭിന്നലിംഗക്കാരെ പാർപ്പിക്കാൻ കഴിയുന്ന ജയിലുകൾ ആദ്യം കണ്ടെത്തി പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം.ഭിന്നലിംഗക്കാരായ തടവുകാരെ പ്രത്യേക സെല്ലുകളിൽ പാർപ്പിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തലിനും ലൈംഗികാതിക്രമത്തിനും വിധേയരാകാനുള്ള സാധ്യതയുണ്ടെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 

പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്‌നം പോലുള്ള അനിഷ്ട സംഭവളോ ഉണ്ടായാൽ ഭിന്നലിംഗക്കാരെ എവിടെ കൊണ്ടുപോകും? അവരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജയിലുകളിൽ പാർപ്പിക്കാനാവില്ല. അതിനാണ് അവർക്കായി പ്രത്യേക ജയിൽ ബ്ലോക്കുകളോ സെല്ലുകളോ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.

ഭിന്നലിംഗക്കാരായ തടവുകാരെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥർക്കായി റിഫ്രഷർ കോഴ്‌സുകളും വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ഓരോ വർഷവും ഇത്തരം കോഴ്‌സുകൾ നൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  3 hours ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  3 hours ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  3 hours ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  3 hours ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  4 hours ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  4 hours ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  4 hours ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  4 hours ago