
ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഭിന്നലിംഗക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച് ജയിൽ വകുപ്പ് സർക്കാരിന് നിർദേശം നൽകി. സംസ്ഥാനത്ത് ഭിന്നലിംഗക്കാരിൽ നിന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഭിന്നലിംഗക്കാരുടെ ഇടയിൽ കുറ്റവാളികളുടെ എണ്ണം കൂടിയേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ജയിൽ വകുപ്പ് സർക്കാരിന് മുന്നിൽ പ്രത്യേക ബ്ലോക്ക് വേണമെന്ന നിർമദശം വച്ചത്. നിലവിൽ ഒരാൾ മാത്രമാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്.
സംസ്ഥാനത്തെ 58 ജയിലുകളിൽ പാലക്കാട് ജില്ലാ ജയിൽ, എറണാകുളം ജില്ലാ ജയിൽ, തിരുവനന്തപുരം സബ് ജയിൽ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ ഭിന്നലിംഗക്കാർക്കായി ജയിൽ ബ്ലോക്കുകളോ സെല്ലുകളോ ഉള്ളത്. നിർദേശപ്രകാരം വിയ്യൂർ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വനിതാ ജയിലുകളിൽ ട്രാൻസ്‌വുമണുകൾക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കും. വനിതാ ഉദ്യോഗസ്ഥർക്കാണ് ഇവരുടെ മേൽനോട്ട ചുമതല നൽകുക. ഒരു ജില്ലയിലെ ഒരു ജയിലിലെങ്കിലും ഭിന്നലിംഗക്കാർക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം.
ഭിന്നലിംഗക്കാരെ പാർപ്പിക്കാൻ കഴിയുന്ന ജയിലുകൾ ആദ്യം കണ്ടെത്തി പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം.ഭിന്നലിംഗക്കാരായ തടവുകാരെ പ്രത്യേക സെല്ലുകളിൽ പാർപ്പിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തലിനും ലൈംഗികാതിക്രമത്തിനും വിധേയരാകാനുള്ള സാധ്യതയുണ്ടെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്‌നം പോലുള്ള അനിഷ്ട സംഭവളോ ഉണ്ടായാൽ ഭിന്നലിംഗക്കാരെ എവിടെ കൊണ്ടുപോകും? അവരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജയിലുകളിൽ പാർപ്പിക്കാനാവില്ല. അതിനാണ് അവർക്കായി പ്രത്യേക ജയിൽ ബ്ലോക്കുകളോ സെല്ലുകളോ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.
ഭിന്നലിംഗക്കാരായ തടവുകാരെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥർക്കായി റിഫ്രഷർ കോഴ്‌സുകളും വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ഓരോ വർഷവും ഇത്തരം കോഴ്‌സുകൾ നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് ജില്ല ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല; വനിത വാര്‍ഡിലെ രോഗികളെ മാറ്റി
Kerala
• 2 days ago
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി
National
• 2 days ago
സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക
National
• 3 days ago
രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ
National
• 3 days ago
സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബഗാനെതിരെ മൂന്ന് ഗോളിന്റെ തോൽവി
Football
• 3 days ago
വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം
Kerala
• 3 days ago
ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി
Kerala
• 3 days ago
പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും
Kerala
• 3 days ago
ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം
Kerala
• 3 days ago
വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം
National
• 3 days ago
പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം
National
• 3 days ago
ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം
Kerala
• 3 days ago
പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡിഗോ
uae
• 3 days ago
പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു
uae
• 3 days ago
കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച സമരത്തിനും തയ്യാര്‍: കെ. സുധാകരന്
Kerala
• 3 days ago
അനിശ്ചിതത്വത്തിനിടെ മൂന്നു ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്
International
• 3 days ago
'ഓപ്പണ്‍ എഐ വില്‍പ്പനയ്ക്കുള്ളതല്ല'; എഐ ഭീമന്റെ ഉശിരന്‍ മറുപടി, മസ്കിന് കനത്ത തിരിച്ചടി
International
• 3 days ago
'തരൂര്‍ വിശ്വപൗരന്, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്ത്തകന്'; പരിഹസിച്ച് കെ.മുരളീധരന്
Kerala
• 3 days ago
കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; തിരുവനന്തപുരത്ത് വിദേശ വനിതയ്ക്ക് ദാരുണാന്ത്യം
Kerala
• 3 days ago
ചായ കടക്കാരന്റെ ആകെ ആസ്തി 10,430 കോടി; ഇത് ചൈനക്കാരുടെ സ്വന്തം ചായ്വാല
Business
• 3 days ago
ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 3 days ago