HOME
DETAILS

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

  
Farzana
January 10 2025 | 09:01 AM

California Protests Erupt Over US Support for Israeli Actions in Gaza Amid Wildfires

കാലിഫോര്‍ണിയ: മിസ്റ്റര്‍ ബൈഡന്‍. ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്ക് കാലം പകരം തരാതിരിക്കില്ല. മര്‍ദ്ദിതന്റെ പ്രാര്‍ഥനകള്‍ക്ക് എന്നും ഉത്തരമുണ്ടായിട്ടുണ്ട് എന്നതാണ് ചരിത്രസത്യം. ലോസ് ആഞ്ചല്‍സില്‍ കാട്ടു തീ ആളിപ്പടരുമ്പോള്‍ പ്രതിഷേധത്തിന്റേയും താക്കീതിയന്റേയും തീ ജ്വാലകളുയരുകയാണ് സോഷ്യല്‍ മീഡിയയില്‍. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യാ ആക്രമണങ്ങളും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയുമാണ് നെറ്റിസണ്‍സ് എടുത്തു പറയുന്നത്. 


ലാസ് ആഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്ന് വലിയ നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 117 കിലോമീറ്റര്‍ വിസ്തൃതിയിലാണ് തീപിടിത്തമുണ്ടായത്. പത്തുപേര്‍ കൊല്ലപ്പെടുകയും 1.80 ലക്ഷം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. ഹോളിവുഡ് നടന്‍മാരുടേത് ഉള്‍പ്പെടെ ആയിരക്കണക്കിന് വീടുകളാണ് കത്തിച്ചാമ്പലായത്. 

ലോസ് ഏഞ്ചല്‍സ് കൗണ്ടി അഗ്‌നിശമന വകുപ്പിനുള്ള ബജറ്റ് 18 മില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ചതും ഗസ്സയെ ചുട്ടുചാമ്പലാക്കാന്‍ അമേരിക്ക ഇസ്‌റാഈലിന് സാമ്പത്തിക സഹായം നല്‍കുന്നതും പലരും വിമര്‍ശിക്കുന്നു. കഴിഞ്ഞ ആഴ്ച ഇസ്‌റാഈലിന് എട്ട് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

'ലോസ് ഏഞ്ചല്‍സ് അഗ്നിശമന വകുപ്പിനുള്ള ബജറ്റില്‍ 17.6 മില്യണ്‍ ഡോളറിന്റെ കുറവാണ് വരുത്തിയത്. ഇസ്‌റാഈലിന് ഇതിനകം 23 ബില്യണ്‍ ഡോളറിന്റെ വര്‍ധന ലഭിച്ചു. ഇനിയും എട്ട് ബില്യണ്‍ കൂടി ലഭിക്കും' ഫലസ്തീനിയന്‍ ജേണലിസ്റ്റ് അഹമ്മദ് എല്‍ദിന്‍ 'എക്‌സി'ല്‍ കുറിച്ചു.

'പടിയിറങ്ങും മുമ്പ് ഗസ്സയിലെ ജനതയെ ജീവനോടെ ചുട്ടെരിക്കാന്‍ എട്ട് ബില്യണ്‍ ഡോളര്‍ കൂടി ഇസ്‌റാഈലിന് സമ്മാനിച്ച ബൈഡനുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഇത്. ലോസ് ആഞ്ചല്‍സില്‍ സ്വന്തം ജനത കാട്ടുതീയോട് പോരടിക്കുകയാണ്. അവരുടെ വീടുകള്‍ വീണ്ടെടുക്കാന്‍. കാലം തിരിയുമ്പോള്‍ കയ്യില്‍ ഒന്നും ശേഷിക്കില്ല എന്ന ഓര്‍മപ്പെടുത്തലാണിത്- ഫാത്തിമ മുഹമ്മദ് എക്‌സില്‍ കുറിച്ചു. 

'നിങ്ങള്‍ ഫലസ്തീനികളെ ജീവനോടെ ചുട്ടെരിച്ചു' ഇസ്‌റാഈല്‍ എംബസിയുടെ എക്‌സിലെ പോസ്റ്റ് പങ്കുവെച്ച് സന സഈദ് കുറിക്കുന്നു

കാട്ടുതീയില്‍ വീട് നഷ്ടപ്പെട്ടവരില്‍ പ്രമുഖരില്‍ ഒരാളാണ് ഹോളിവുഡ് നടനായ ജെയിംസ് വുഡ്‌സ്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തെ വലിയ രീതിയില്‍ പിന്തുണ നല്‍കിയിരുന്നു ജെയിംസ് വുഡ്'വെടിനിര്‍ത്തല്‍ ഇല്ല, വിട്ടുവീഴ്ചയില്ല, മാപ്പ് കൊടുക്കുകയുമില്ല, എല്ലാവരെയും കൊല്ലണം' എന്ന് അദ്ദേഹം ഒരിക്കല്‍ 'എക്‌സി'ല്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജയിംസ് വുഡ്‌സിന് ഒരു കത്ത് എന്ന കുറിപ്പോടെ ജയിംസ് വുഡിന്റേയും ഫലസ്തീന്‍ ഉമ്മാരുടേയും ചിത്രങ്ങളോടെ മൊസാബ് അബു താഹ പങ്കുവെക്കുന്നു. 

ലോസ് ആഞ്ചെലെസിനും പുറത്തുമുള്ള നിരപരാധികളായ ജനങ്ങളെ ദൈവം രക്ഷിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയാണെന്ന് ജെയിസ് വുഡ്‌സിനുണ്ടായ നഷ്ടത്തില്‍ പ്രതികരിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഇമാം ഒമര്‍ സുലൈമാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'എന്നാല്‍ ഇത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. ഗസ്സയിലെ ജനങ്ങള്‍ അധികാര ഭവനങ്ങളിലെ ക്രൂരന്‍മാരാല്‍ കൊല ചെയ്യപ്പെടുകയാണ്. തങ്ങളുടെ മാളികകളില്‍ അജയ്യനാണെന്ന് തോന്നുന്ന ക്രൂരന്‍മാരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്' ഒമര്‍ സുലൈമാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'ലക്ഷക്കണക്കിന് ടണ്‍ ബോംബുകള്‍ ഗാസയില്‍ വര്‍ഷിക്കുകയും അത് ഒരു ജ്വലിക്കുന്ന നരകത്തീയായി മാറുകയും ചെയ്യുന്നത് നമ്മുടെ ധാര്‍മ്മിക അപലപനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ നമ്മളെയെല്ലാം തേടിയെത്തും' ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റായ ഫാത്തിമ മുഹമ്മദ് 'എക്‌സി'ല്‍ പോസ്റ്റ് ചെയ്തു.

'ഗസ്സയില്‍ ആളുകളെ ജീവനോടെ ചുട്ടെരിക്കാന്‍ യുഎസ് നികുതികള്‍ ഉപയോഗിക്കുമ്പോള്‍, ആ തീപിടിത്തങ്ങള്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ നമ്മള്‍ അതിശയപ്പെടില്ല' ഇടതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പ് 'കോഡ് പിങ്ക്' വ്യക്തമാക്കി.

'നമ്മുടെ രാജ്യം താമസയോഗ്യമാക്കാന്‍ പണം ചെലവഴിക്കുന്നതിന് പകരം ഗസ്സയിലെ ഫലസ്തീനികളെ ഇസ്‌റാഈല്‍ വംശഹത്യ ചെയ്യാന്‍ നമ്മുടെ സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു' ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസിന്റെ ന്യൂയോര്‍ക്ക് ശാഖ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

'ലോസ് ആഞ്ചെലെസ് അധികൃതരാണ് അഗ്‌നിശമന വകുപ്പിന് പ്രധാനമായും ധനസഹായം നല്‍കുന്നത്, അതേസമയം ഇസ്‌റാഈലിനുള്ള സൈനിക ചെലവ് ഫെഡറല്‍ സര്‍ക്കാരില്‍നിന്നാണ്' കമന്റേറ്റര്‍ മെഹ്ദി ഹസന്‍ വിമര്‍ശിച്ചു.

ഞങ്ങളെ കൊല്ലാന്‍ യു.എസ് ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കി. പക്ഷേ നിങ്ങള്‍ക്കുള്ള തീ ദൈവം നേരിട്ടയച്ചു.
അവര്‍ഞങ്ങളുടെ നാട്ടില്‍ യുദ്ധത്തീ ആളിക്കത്തിച്ചു. ഞങ്ങളുടെ  കുട്ടികളെ കൊന്നു,ഞങ്ങളുടെ വീടുകള്‍ നശിപ്പിച്ചു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഇതിന്നായി ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കി. നീതിമാനായ ദൈവം അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും അമ്മമാരുടെ കണ്ണീരും മറക്കുന്നില്ല- മഹ്മൂദ് ബസ്സാം എക്‌സില്‍ കുറിച്ചു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  17 hours ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  17 hours ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  18 hours ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  18 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  18 hours ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  18 hours ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  18 hours ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  19 hours ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  19 hours ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  19 hours ago


No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  19 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  20 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  20 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  20 hours ago