
സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ സംഭലില്‍ ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി. പ്രദേശത്ത് ഐക്യം നിലനിര്‍ത്തണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കിണര്‍ ക്ഷേത്രത്തിന്റേതെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും അനുമതിയില്ലാതെ ഒരു നടപടിയും സ്വീകരിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പള്ളിയില്‍ സര്‍വേക്ക് ഉത്തരവിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഷാഹി ജുമാമസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സര്‍വേ അക്രമത്തിലേക്കും ജീവഹാനിയിലേക്കും നയിച്ചെന്നും സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കിണറ്റില്‍നിന്ന് പണ്ട് മുതലേ തങ്ങള്‍ വെള്ളമെടുക്കാറുണ്ടെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി പറഞ്ഞു. പള്ളിയെ 'ഹരി മന്ദിര്‍' എന്ന് പരാമര്‍ശിക്കുന്ന നോട്ടിസിലും അവിടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയിലും അഹമ്മദി ആശങ്കകള്‍ ഉന്നയിച്ചു. കിണര്‍ ഭാഗികമായി മസ്ജിദ് പരിസരത്താണെന്ന് തെളിയിക്കുന്ന ഗൂഗിള്‍ മാപ്പ് ചിത്രവും അഹമ്മദി സമര്‍പ്പിച്ചു.
എന്നാല്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന വ്യക്തമാക്കി. അതേസമയം, കിണര്‍ പള്ളിയുടെ പരിധിക്ക് പുറത്താണെന്നും ചരിത്രപരമായി ആരാധനയ്ക്കായി ഉപയോഗിക്കുന്നതാണെന്നുമായിരുന്നു ഹിന്ദു പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിനിന്റെ വാദം.
സംഭല്‍ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം സ്‌റ്റേ ചെയ്തിരുന്നു. സര്‍വേ അടക്കമുള്ള നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഹിന്ദു സംഘടനകളുടെ ഹരജിയില്‍ 2024 നവംബര്‍ 19ന് സംഭല്‍ സിവില്‍ കോടതിയാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദ് യഥാര്‍ഥത്തില്‍ ഹരിഹര്‍ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭല്‍ കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ മസ്ജിദില്‍ പ്രാഥമിക സര്‍വേ നടത്തിയിരുന്നു.
രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷന്‍ നവംബര്‍ 24ന് രണ്ടാംഘട്ട സര്‍വേക്കായി മസ്ജിദില്‍ എത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സര്‍വേക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ഇവര്‍ക്ക് നേരെ പൊലിസ് വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേര്‍ക്കെതിരെ പൊലിസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
The Supreme Court of India has directed that the status quo be maintained on the well near Shahi Masjid in Sambhal, Uttar Pradesh. The court, led by Chief Justice Sanjiv Khanna and Justice Sanjay Kumar, emphasized the need for maintaining unity in the area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഹഫീത്ത് റെയിൽ' നിർമാണം ഇനി വേഗത്തിലാകും; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
uae
• 2 days ago
വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടർന്ന്; ഫ്ലാറ്റിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Kerala
• 2 days ago
റെസിഡൻസി, തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21477 പേർ
Saudi-arabia
• 2 days ago
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 2 days ago
സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ
National
• 2 days ago
കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം
uae
• 2 days ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 72 കാരന്‍ പിടിയിൽ
Kerala
• 2 days ago
അപൂര്‍വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി
Kerala
• 2 days ago
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിൽ സിംഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം
uae
• 2 days ago
കൊലക്കേസ് പ്രതിയെ വിട്ടയക്കാൻ ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; അജ്ഞാതനെ തേടി പൊലീസ്
National
• 2 days ago
ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും; വിവാദ പ്രസ്താവനയുമായി നിയുക്ത ബിജെപി എംഎൽഎ
National
• 2 days ago
മെസിയേക്കാൾ മികച്ച താരം അദ്ദേഹമാണ്: ജർമൻ ലോകകപ്പ് ഹീറോ
Football
• 2 days ago
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് രാജിവച്ചു
National
• 2 days ago
ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍; തന്ത്രപ്രധാന മേഖലയായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സേനാ പിന്മാറ്റം തുടങ്ങി
latest
• 2 days ago
തിരിച്ചുവരവ് ഐതിഹാസികം; ഇംഗ്ലണ്ടിൽ ഒന്നാമനായി റൂട്ട്
Cricket
• 2 days ago
കുവൈത്ത്; ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ മൂന്നു പേർ പിടിയിൽ
Kuwait
• 2 days ago
'മാറ്റമുണ്ടായത് കൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയതിന് ശേഷം, പുറത്തിറങ്ങിയാല്‍ എന്നെയും കൊല്ലും'; വെള്ളറട കൊലപാതക കേസിലെ പ്രതിയുടെ അമ്മ
Kerala
• 2 days ago
'വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റി'; തൃശൂരിലെ സിപിഎം പ്രവർത്തന റിപ്പോർട്ട് പുറത്ത്
Kerala
• 2 days ago
'അനന്തു കൃഷ്ണനുമായി ബന്ധമില്ല'; കേസെടുത്തത് പ്രാഥമിക പരിശോധന പോലുമില്ലാതെയെന്ന് റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍
Kerala
• 2 days ago
വയനാട്ടിൽ വീണ്ടും കടുവാസാന്നിധ്യം; 14 ക്യാമറ ട്രാപ്പുകൾ, രണ്ട് ലൈവ് ക്യാമറ, ഡ്രോൺ നിരീക്ഷണവും ആരംഭിച്ച് വനം വകുപ്പ്
Kerala
• 2 days ago