
ദുബൈയിലെ യാര്‍ഡ് തൊഴിലാളി ഡുകാബിലെ മാര്‍ക്കറ്റിംഗ് ഓഫീസറായ കഥ

ദുബൈ: പുതുതലമുറയിലെ പ്രൊഫഷണലുകള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ ഒരു ആഗോള ട്രെന്‍ഡായി മാറുമ്പോള്‍, 59 കാരനായ ആള്‍ഫ്രഡ് ബ്രിട്ടോ 37 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്ത് നേടിയ പ്രൊഫഷണല്‍ ജീവിതത്തിലെ വിജയത്തിന്റെ വ്യത്യസ്തമായ കഥയാണിത്.
യാര്‍ഡ് തൊഴിലാളിയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ഓഫീസറിലേക്കുള്ള തന്റെ യാത്രയില്‍ ആല്‍ഫ്രഡ് ബ്രിട്ടോ തന്റെ ജോലിയോടുള്ള നൈതികതയില്‍ അഭിമാനിക്കുന്നു.
'1987ല്‍ ഞാന്‍ ആദ്യമായി ഇവിടെയെത്തിയപ്പോള്‍, എന്റെ ജീവിതം ഇത്രയും വിജയകരമായ രീതിയില്‍ വികസിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഏതൊരു യുവാവിനെയും പോലെ ഒരു നല്ല ഭാവി കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍, എന്റെ കമ്പനി എനിക്ക് ആ അവസരം നല്കി, ഞാന്‍ അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു' അദ്ദേഹം പറഞ്ഞു.
ഒരു പ്രൊഡക്ഷന്‍ വര്ക്കറായാണ് ബ്രിട്ടോ തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെ സാധനസാമഗ്രികള്‍ കയറ്റലും ഇറക്കലും, പെയിന്റിംഗ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജോലി. കൃത്യത, അച്ചടക്കം, ടീം വര്‍ക്ക് എന്നിവ ആവശ്യമായ ചുമതലകളായിരുന്നു ഇവ. ഈ ജോലി ശാരീരികമായി ബുദ്ധിമുട്ടായിരുന്നെങ്കിലും, നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം ആ വെല്ലുവിളി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടക്കാര്‍ അദ്ദേഹത്തിന്റെ സമര്‍പ്പണബോധം പെട്ടെന്ന് തിരിച്ചറിഞ്ഞു,
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, മെഷീന് ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍കീപ്പര്‍ തുടങ്ങിയ റോളുകളിലേക്ക് ആല്‍ഫ്രഡ് ബ്രിട്ടോക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2008ല്‍ അദ്ദേഹം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറി. ആഗോള പ്ലാറ്റ്ഫോമുകളില്‍ ഡുകാബിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 20ലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും ഇതിനകം അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
ഡുകാബിലെ തന്റെ ആദ്യകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കമ്പനിയില്‍ വെറും 45 ജോലിക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബ്രിട്ടോ ഓര്‍ത്തെടുക്കുന്നു. ഓഫീസ് കാര്യങ്ങള്‍ക്കായി അവര്‍ ടൈപ്പ്റൈറ്ററും ടെലക്സിലുമാണ് ആശ്രയിച്ചിരുന്നത്.
'ഞാന്‍ ടൈപ്പ്റൈറ്ററുകളുടെയും ടെലക്സിന്റെയും യുഗത്തിലാണ് ജോലി ആരംഭിച്ചത്. പിന്നീട് കമ്പ്യൂട്ടറുകളും ഇമെയിലുകളും എക്സലും ഉപയോഗത്തില്‍ വന്നു. ഇപ്പോള്‍ ഞങ്ങള്‍ നൂതന സോഫ്റ്റ്വെയറുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു,' അദ്ദേഹം പറഞ്ഞു.
'എല്ലാ ദിവസവും ആദ്യത്തേതെന്ന പോലെ പരിഗണിക്കുക' 37 വര്‍ഷത്തിനു ശേഷവും ബ്രിട്ടോ ഓരോ ദിവസവും കമ്പനിയിലെ തന്റെ ആദ്യ ദിവസമെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.
'എന്റെ അച്ഛന് ടാറ്റ ഗ്രൂപ്പില്‍ 33 വര്‍ഷം ജോലി ചെയ്തു. 37 വര്‍ഷമായി ഞാന്‍ ഇവിടെ ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഞാന്‍ ഇവിടെ ഇന്നലെ ചേര്‍ന്നത് പോലെ തോന്നുന്നു. എല്ലാ ദിവസവും ഞാന്‍ എന്റെ ആദ്യത്തേത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ എപ്പോഴും പുതിയ എന്തെങ്കിലും പഠിക്കാനുണ്ട്. ഇവിടെ മികച്ച തൊഴില്‍ അന്തരീക്ഷം, മികച്ച തൊഴില്‍ജീവിത സന്തുലിതാവസ്ഥ, കഠിനാധ്വാനത്തോടുള്ള വിലമതിപ്പ് എന്നിവ ഇവിടത്തെ സവിശേഷതകളാണ്.'
'എല്ലാ ദിവസവും ഞാന്‍ നേരത്തെ ഉണരും. ഞാന്‍ ദിവസവും ഒരു മണിക്കൂറോളം നടക്കും. ഏത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഞാന്‍ വീട്ടുവൈദ്യങ്ങളെയാണ് ആശ്രയിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ബ്രിട്ടോയുടെ കുടുംബം ഇന്ത്യയിലാണ് താമസിക്കുന്നത്. മകന് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്നു, മകള്‍ സ്കൂളില്‍ പഠിക്കുന്നു.
'ഇപ്പോള്‍ യുവതലമുറയ്ക്ക് മികച്ച സൗകര്യങ്ങളുണ്ട്. അവര്‍ നന്നായി പഠിക്കണം, അനുഭവപരിചയം നേടണം, വിനയാന്വിതരായി തുടരണം, ആദരവോടെ മാത്രം സ്വന്തം അഭിപ്രായങ്ങള്‍ പറയണം.' ബ്രിട്ടോ പറഞ്ഞു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍
Kerala
• a few seconds ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 5 minutes ago
ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
Kerala
• 9 minutes ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• 17 minutes ago
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• 25 minutes ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 32 minutes ago
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം
Kerala
• 39 minutes ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• an hour ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• an hour ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• an hour ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• an hour ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 2 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 9 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 11 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 11 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 12 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 12 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 10 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 10 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 11 hours ago