
ദുബൈയിലെ യാര്‍ഡ് തൊഴിലാളി ഡുകാബിലെ മാര്‍ക്കറ്റിംഗ് ഓഫീസറായ കഥ

ദുബൈ: പുതുതലമുറയിലെ പ്രൊഫഷണലുകള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ ഒരു ആഗോള ട്രെന്‍ഡായി മാറുമ്പോള്‍, 59 കാരനായ ആള്‍ഫ്രഡ് ബ്രിട്ടോ 37 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്ത് നേടിയ പ്രൊഫഷണല്‍ ജീവിതത്തിലെ വിജയത്തിന്റെ വ്യത്യസ്തമായ കഥയാണിത്.
യാര്‍ഡ് തൊഴിലാളിയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ഓഫീസറിലേക്കുള്ള തന്റെ യാത്രയില്‍ ആല്‍ഫ്രഡ് ബ്രിട്ടോ തന്റെ ജോലിയോടുള്ള നൈതികതയില്‍ അഭിമാനിക്കുന്നു.
'1987ല്‍ ഞാന്‍ ആദ്യമായി ഇവിടെയെത്തിയപ്പോള്‍, എന്റെ ജീവിതം ഇത്രയും വിജയകരമായ രീതിയില്‍ വികസിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഏതൊരു യുവാവിനെയും പോലെ ഒരു നല്ല ഭാവി കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍, എന്റെ കമ്പനി എനിക്ക് ആ അവസരം നല്കി, ഞാന്‍ അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു' അദ്ദേഹം പറഞ്ഞു.
ഒരു പ്രൊഡക്ഷന്‍ വര്ക്കറായാണ് ബ്രിട്ടോ തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെ സാധനസാമഗ്രികള്‍ കയറ്റലും ഇറക്കലും, പെയിന്റിംഗ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജോലി. കൃത്യത, അച്ചടക്കം, ടീം വര്‍ക്ക് എന്നിവ ആവശ്യമായ ചുമതലകളായിരുന്നു ഇവ. ഈ ജോലി ശാരീരികമായി ബുദ്ധിമുട്ടായിരുന്നെങ്കിലും, നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം ആ വെല്ലുവിളി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടക്കാര്‍ അദ്ദേഹത്തിന്റെ സമര്‍പ്പണബോധം പെട്ടെന്ന് തിരിച്ചറിഞ്ഞു,
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, മെഷീന് ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍കീപ്പര്‍ തുടങ്ങിയ റോളുകളിലേക്ക് ആല്‍ഫ്രഡ് ബ്രിട്ടോക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2008ല്‍ അദ്ദേഹം കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറി. ആഗോള പ്ലാറ്റ്ഫോമുകളില്‍ ഡുകാബിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 20ലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും ഇതിനകം അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
ഡുകാബിലെ തന്റെ ആദ്യകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കമ്പനിയില്‍ വെറും 45 ജോലിക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബ്രിട്ടോ ഓര്‍ത്തെടുക്കുന്നു. ഓഫീസ് കാര്യങ്ങള്‍ക്കായി അവര്‍ ടൈപ്പ്റൈറ്ററും ടെലക്സിലുമാണ് ആശ്രയിച്ചിരുന്നത്.
'ഞാന്‍ ടൈപ്പ്റൈറ്ററുകളുടെയും ടെലക്സിന്റെയും യുഗത്തിലാണ് ജോലി ആരംഭിച്ചത്. പിന്നീട് കമ്പ്യൂട്ടറുകളും ഇമെയിലുകളും എക്സലും ഉപയോഗത്തില്‍ വന്നു. ഇപ്പോള്‍ ഞങ്ങള്‍ നൂതന സോഫ്റ്റ്വെയറുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു,' അദ്ദേഹം പറഞ്ഞു.
'എല്ലാ ദിവസവും ആദ്യത്തേതെന്ന പോലെ പരിഗണിക്കുക' 37 വര്‍ഷത്തിനു ശേഷവും ബ്രിട്ടോ ഓരോ ദിവസവും കമ്പനിയിലെ തന്റെ ആദ്യ ദിവസമെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.
'എന്റെ അച്ഛന് ടാറ്റ ഗ്രൂപ്പില്‍ 33 വര്‍ഷം ജോലി ചെയ്തു. 37 വര്‍ഷമായി ഞാന്‍ ഇവിടെ ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഞാന്‍ ഇവിടെ ഇന്നലെ ചേര്‍ന്നത് പോലെ തോന്നുന്നു. എല്ലാ ദിവസവും ഞാന്‍ എന്റെ ആദ്യത്തേത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ എപ്പോഴും പുതിയ എന്തെങ്കിലും പഠിക്കാനുണ്ട്. ഇവിടെ മികച്ച തൊഴില്‍ അന്തരീക്ഷം, മികച്ച തൊഴില്‍ജീവിത സന്തുലിതാവസ്ഥ, കഠിനാധ്വാനത്തോടുള്ള വിലമതിപ്പ് എന്നിവ ഇവിടത്തെ സവിശേഷതകളാണ്.'
'എല്ലാ ദിവസവും ഞാന്‍ നേരത്തെ ഉണരും. ഞാന്‍ ദിവസവും ഒരു മണിക്കൂറോളം നടക്കും. ഏത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഞാന്‍ വീട്ടുവൈദ്യങ്ങളെയാണ് ആശ്രയിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ബ്രിട്ടോയുടെ കുടുംബം ഇന്ത്യയിലാണ് താമസിക്കുന്നത്. മകന് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്നു, മകള്‍ സ്കൂളില്‍ പഠിക്കുന്നു.
'ഇപ്പോള്‍ യുവതലമുറയ്ക്ക് മികച്ച സൗകര്യങ്ങളുണ്ട്. അവര്‍ നന്നായി പഠിക്കണം, അനുഭവപരിചയം നേടണം, വിനയാന്വിതരായി തുടരണം, ആദരവോടെ മാത്രം സ്വന്തം അഭിപ്രായങ്ങള്‍ പറയണം.' ബ്രിട്ടോ പറഞ്ഞു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• a day ago
കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം
Kerala
• a day ago
സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നല്കി മന്ത്രിസഭ
Kerala
• a day ago
ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം
Kerala
• a day ago
ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി
Saudi-arabia
• a day ago
സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി
Kerala
• a day ago
അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ
uae
• a day ago
അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം ബഹ്റൈന്‍ കൈമാറി യുഎഇ
uae
• a day ago
കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു
Kerala
• a day ago
വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം
latest
• a day ago
'പന്നി രക്ഷപ്പെട്ടു സാറേ..'; കിണറ്റില്‍ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോള്‍ കാണാനില്ല; കൊന്ന് കറിവെച്ച 4 പേര് പിടിയില്‍
Kerala
• a day ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
Kerala
• a day ago
'മുസ്ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം
Kerala
• a day ago
'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും
International
• a day ago
നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ല
International
• a day ago
കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു
Football
• a day ago
പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും
Kerala
• a day ago
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ
Economy
• a day ago
ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‍ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന
National
• a day ago
മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala
• a day ago
കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു
Kerala
• a day ago