HOME
DETAILS

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; കടന്നാക്രമിക്കാൻ വിഷയങ്ങളേറെ

  
January 17, 2025 | 4:28 AM

Assembly session begins today Lots of topics to tackle

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടക്കമാകുക. നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ച പുതിയ ഗവർണർ സർക്കാരുമായി ഏറ്റുമുട്ടലിന്റെ സൂചന നൽകുന്നില്ല. കടുത്ത എതിർപ്പിനെ തുടർന്ന് വനനിയമ ഭേദഗതി സർക്കാർ ഉപേക്ഷിച്ചെങ്കിലും വന്യമൃഗ ശല്യം സഭയിൽ പ്രതിപക്ഷം ഉയർത്തി കൊണ്ടുവരും. 

സഭാചരിത്രത്തിലെ ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ നടന്നത്. എന്നാൽ ഇന്ന് ആർ.എസ്.എസ് അനുഭാവിയായ പുതിയ ഗവർണറെ കൊണ്ട് ഇടതുസർക്കാരിന്റെ വികസന അജൻഡ വായിപ്പിക്കാനും കേന്ദ്ര സർക്കാരിനെതിരേ മയത്തിൽ വിമർശനം ഉന്നയിക്കാനുമാണ് സർക്കാർ തീരുമാനം. 

നേരത്തെ കേന്ദ്രത്തിനെതിരേ ശക്തമായ വിമർശനം നയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് വിമർശനം മയപ്പെടുത്തിയാണ് കരട് രാജ്ഭവനിലേക്ക് അയച്ചത്. അതിന് ഗവർണർ അനുമതി നൽകുകയായിരുന്നു. ഗവർണറുമായി ഉടനടി പോര് വേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

കഴിഞ്ഞ തവണ സർക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനുട്ട് 17 സെക്കൻഡിൽ നയപ്രഖ്യാപന ചടങ്ങ് തീർത്തു. പുതിയ ഗവർണർ തുടക്കത്തിൽ അനുനയ ലൈനിലാണ്. പ്രസംഗിക്കുമെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ ഉടക്കിട്ട ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർലേക്കറും വിട്ടുവീഴ്ചക്കില്ല. 

വി.സി നിയമനത്തിനുള്ള യു.ജി.സിയുടെ പുതിയ കരടിനെതിരേ ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്ത് സഭാ സമ്മേളനത്തിൽ പ്രമേയം പാസാക്കും. കേന്ദ്രത്തിനെതിരേ ഒരുമിക്കുമെങ്കിലും വിവാദ വിഷയങ്ങളിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ ഉറപ്പ്. മുണ്ടക്കൈ, ചൂരൽമല പുനരധിവാസവും ടൗൺഷിപ്പ് നിർമാണവും സംബന്ധിച്ച് സഭയിൽ റവന്യുമന്ത്രി പ്രത്യേക പ്രസ്താവന നടത്തും. 

ഭരണ, പ്രതിപക്ഷ അംഗങ്ങൾ കടന്നാക്രമിക്കാൻ നിരവധി വിഷയങ്ങളുമായാണ് ഇന്ന് രാവിലെ സഭയുടെ പടികയറുക. ഇന്ന് നയപ്രഖ്യാപന പ്രസംഗം മാത്രമായതിനാൽ തിങ്കളാഴ്ച ആയിരിക്കും വാക്‌പോര് ആരംഭിക്കുക. മൂന്ന് ദിവസത്തെ ചോദ്യോത്തര വേള സ്പീക്കർ വെട്ടിയത് തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിക്കും. രാജിവച്ചെങ്കിലും പി.വി അൻവറിനെ ചൊല്ലിയും പോര് ഉറപ്പ്. പാലക്കാട് ജയത്തിന്റെ ആവേശത്തിലാണ് പ്രതിപക്ഷമെങ്കിൽ ചേലക്കര നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

പത്തനംതിട്ട പീഡനം, നവീൻ ബാബുവിന്റെ മരണം, പെരിയ ഇരട്ടക്കൊല, പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ വിവാദങ്ങൾ, എം.ആർ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ നടപടി വേഗത്തിൽ പിൻവലിച്ചതും, പ്രശാന്തിനെതിരേ നടപടി തുടരുന്നതും,  മാസപ്പടിയിലെ അടക്കം ചർച്ചയ്ക്ക് വിഷയങ്ങളേറെയാണ്. 

അതേ സമയം പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷവും വയനാട് ഡി.സി.സി ട്രഷറുടെയും മകന്റെയും മരണം ആയുധമാക്കും. ഇതിൽ പ്രതിരോധിക്കാൻ പ്രതിപക്ഷം ഏറെ ബുദ്ധിമുട്ടേണ്ടി വരും. അടുത്ത വർഷം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാന സമ്പൂർണ ബജറ്റ് ഫെബ്രുവരി ഏഴിനാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  7 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  7 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  7 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  7 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  7 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  7 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  7 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  7 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  7 days ago