HOME
DETAILS

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; കടന്നാക്രമിക്കാൻ വിഷയങ്ങളേറെ

  
January 17, 2025 | 4:28 AM

Assembly session begins today Lots of topics to tackle

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടക്കമാകുക. നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ച പുതിയ ഗവർണർ സർക്കാരുമായി ഏറ്റുമുട്ടലിന്റെ സൂചന നൽകുന്നില്ല. കടുത്ത എതിർപ്പിനെ തുടർന്ന് വനനിയമ ഭേദഗതി സർക്കാർ ഉപേക്ഷിച്ചെങ്കിലും വന്യമൃഗ ശല്യം സഭയിൽ പ്രതിപക്ഷം ഉയർത്തി കൊണ്ടുവരും. 

സഭാചരിത്രത്തിലെ ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ നടന്നത്. എന്നാൽ ഇന്ന് ആർ.എസ്.എസ് അനുഭാവിയായ പുതിയ ഗവർണറെ കൊണ്ട് ഇടതുസർക്കാരിന്റെ വികസന അജൻഡ വായിപ്പിക്കാനും കേന്ദ്ര സർക്കാരിനെതിരേ മയത്തിൽ വിമർശനം ഉന്നയിക്കാനുമാണ് സർക്കാർ തീരുമാനം. 

നേരത്തെ കേന്ദ്രത്തിനെതിരേ ശക്തമായ വിമർശനം നയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് വിമർശനം മയപ്പെടുത്തിയാണ് കരട് രാജ്ഭവനിലേക്ക് അയച്ചത്. അതിന് ഗവർണർ അനുമതി നൽകുകയായിരുന്നു. ഗവർണറുമായി ഉടനടി പോര് വേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

കഴിഞ്ഞ തവണ സർക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനുട്ട് 17 സെക്കൻഡിൽ നയപ്രഖ്യാപന ചടങ്ങ് തീർത്തു. പുതിയ ഗവർണർ തുടക്കത്തിൽ അനുനയ ലൈനിലാണ്. പ്രസംഗിക്കുമെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ ഉടക്കിട്ട ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർലേക്കറും വിട്ടുവീഴ്ചക്കില്ല. 

വി.സി നിയമനത്തിനുള്ള യു.ജി.സിയുടെ പുതിയ കരടിനെതിരേ ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്ത് സഭാ സമ്മേളനത്തിൽ പ്രമേയം പാസാക്കും. കേന്ദ്രത്തിനെതിരേ ഒരുമിക്കുമെങ്കിലും വിവാദ വിഷയങ്ങളിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ ഉറപ്പ്. മുണ്ടക്കൈ, ചൂരൽമല പുനരധിവാസവും ടൗൺഷിപ്പ് നിർമാണവും സംബന്ധിച്ച് സഭയിൽ റവന്യുമന്ത്രി പ്രത്യേക പ്രസ്താവന നടത്തും. 

ഭരണ, പ്രതിപക്ഷ അംഗങ്ങൾ കടന്നാക്രമിക്കാൻ നിരവധി വിഷയങ്ങളുമായാണ് ഇന്ന് രാവിലെ സഭയുടെ പടികയറുക. ഇന്ന് നയപ്രഖ്യാപന പ്രസംഗം മാത്രമായതിനാൽ തിങ്കളാഴ്ച ആയിരിക്കും വാക്‌പോര് ആരംഭിക്കുക. മൂന്ന് ദിവസത്തെ ചോദ്യോത്തര വേള സ്പീക്കർ വെട്ടിയത് തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിക്കും. രാജിവച്ചെങ്കിലും പി.വി അൻവറിനെ ചൊല്ലിയും പോര് ഉറപ്പ്. പാലക്കാട് ജയത്തിന്റെ ആവേശത്തിലാണ് പ്രതിപക്ഷമെങ്കിൽ ചേലക്കര നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

പത്തനംതിട്ട പീഡനം, നവീൻ ബാബുവിന്റെ മരണം, പെരിയ ഇരട്ടക്കൊല, പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ വിവാദങ്ങൾ, എം.ആർ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ നടപടി വേഗത്തിൽ പിൻവലിച്ചതും, പ്രശാന്തിനെതിരേ നടപടി തുടരുന്നതും,  മാസപ്പടിയിലെ അടക്കം ചർച്ചയ്ക്ക് വിഷയങ്ങളേറെയാണ്. 

അതേ സമയം പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷവും വയനാട് ഡി.സി.സി ട്രഷറുടെയും മകന്റെയും മരണം ആയുധമാക്കും. ഇതിൽ പ്രതിരോധിക്കാൻ പ്രതിപക്ഷം ഏറെ ബുദ്ധിമുട്ടേണ്ടി വരും. അടുത്ത വർഷം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാന സമ്പൂർണ ബജറ്റ് ഫെബ്രുവരി ഏഴിനാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  4 days ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  4 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  4 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  4 days ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  4 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  4 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  4 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  4 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  5 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  5 days ago