HOME
DETAILS

'പിപിഇ കിറ്റ് വാങ്ങുന്നതില്‍ കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ സാധിക്കുമായിരുന്നില്ല': സിഎജി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

  
Web Desk
January 23, 2025 | 12:09 PM

pinarayivijayanstatement-cagreport-latest

തിരുവനന്തപുരം: വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയെന്ന സിഎജി റിപ്പോര്‍ട്ട് സഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ കഴിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 എത്ര കാലം കൊവിഡ് നില്‍ക്കുമെന്ന് പറയാന്‍ കഴിയാത്ത കാലത്ത് പര്‍ച്ചേസ് മാനദണ്ഡം പാലിച്ച് നടപടി എടുത്താല്‍ മതിയായിരുന്നോ എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ന് അടിയന്തിരമായി സാധനങ്ങള്‍ വാങ്ങാനാണ് തീരുമാനമെടുത്തത്. അതില്‍ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തില്‍ പലതും നമ്മള്‍ നിര്‍ബന്ധിതരായി. ചിലതിന് വില കൂടി. ചീഫ് സെക്രട്ടറിയുടെ സമിതിയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകള്‍ കൂട്ടി വച്ച് വിലയിരുത്തിയാല്‍ ശരിയാകില്ല. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് നല്‍കിയ കമ്പനി പകുതി എണ്ണം മാത്രമേ നല്‍കിയുള്ളൂ. അതേ വിലയ്ക്ക് ബാക്കി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവരുമായുള്ള പര്‍ച്ചേസ് ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  3 days ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  3 days ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  3 days ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  3 days ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  3 days ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  3 days ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  3 days ago

No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  3 days ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  4 days ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  4 days ago