HOME
DETAILS

അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ

  
Web Desk
February 07, 2025 | 12:02 PM


ദുബൈ: എമിറേറ്റിലെ നിരവധി കോമേഴ്‌സ്യല്‍ മേഖലകളെ കാര്‍ രഹിത മേഖലകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു അന്താരാഷ്ട്ര നഗരമായി ദുബൈയെ മാറ്റാന്‍ വേണ്ടിയാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനമെന്ന് വിദഗ്ധര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് അംഗീകാരം നല്‍കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു ആഗോള നഗരമായി ദുബൈ സമിപഭാവിയില്‍ മാറിയേക്കും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഇടപെടല്‍ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നഗരപ്രദേശങ്ങളെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ മേഖലകളാക്കി മാറ്റുന്നതെന്ന് ഭരണകൂടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനുമായി യോജിപ്പിച്ച് കാര്‍ ഫ്രീ സോണ്‍ ഏരിയകള്‍ നിശ്ചയിക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍മനം കുറയ്ക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, വിനോദ പൊതു ഇടങ്ങളിലൂടെ സാമൂഹിക ഇടപെടലുകള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. അല്‍ ഫാഹിദി, അബൂ ഹെയ്ല്‍, അല്‍ കറാമ, അല്‍ ഖൂസ് ക്രിയേറ്റീവ് സോണ്‍ തുടങ്ങിയ മേഖലകള്‍ക്കായിരിക്കും സംരംഭത്തിന്റെ പ്രഥമ പരിഗണന ലഭിക്കുക.

ദുബൈ കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് സൂപ്പര്‍ ബ്ലോക്ക് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

കാര്‍ രഹിത യാത്രകള്‍ക്ക് അനുയോജ്യമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2027ഓടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യവും ഞങ്ങളുടെ മുന്നിലുള്ളതായി ഷെയ്ഖ് ഹംദാന്‍ വെളിപ്പെടുത്തി.

സൂപ്പര്‍ ബ്ലോക്ക് പദ്ധതി കൂടാതെ സാമൂഹിക വികസന മാനദണ്ഡങ്ങള്‍, ജീവിതനിലവാരം, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങള്‍ക്കും ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി.

2025നെ സാമൂഹിക വര്‍ഷമായി ആചരിക്കുമെന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ പ്രഖ്യാപനത്തെ ഷെയ്ഖ് ഹംദാന്‍ സ്വാഗതം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ദുബൈ സോഷ്യല്‍ അജണ്ട 33ന്റെ തുടര്‍ച്ചയാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. 208 ബില്യണ്‍ ദിര്‍ഹമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  14 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  14 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  14 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  14 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  14 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  14 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  14 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  14 days ago
No Image

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പ് പുതിയ നീക്കം

Kerala
  •  14 days ago
No Image

കനത്ത മഴ, ഉരുള്‍പൊട്ടല്‍; മുംബൈ- പൂനെ എക്‌സ്പ്രസ് വേ അടച്ചു, ട്രയിനുകള്‍ റദ്ദാക്കി

National
  •  14 days ago