HOME
DETAILS

അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ

  
Web Desk
February 07, 2025 | 12:02 PM


ദുബൈ: എമിറേറ്റിലെ നിരവധി കോമേഴ്‌സ്യല്‍ മേഖലകളെ കാര്‍ രഹിത മേഖലകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു അന്താരാഷ്ട്ര നഗരമായി ദുബൈയെ മാറ്റാന്‍ വേണ്ടിയാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനമെന്ന് വിദഗ്ധര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് അംഗീകാരം നല്‍കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു ആഗോള നഗരമായി ദുബൈ സമിപഭാവിയില്‍ മാറിയേക്കും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഇടപെടല്‍ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നഗരപ്രദേശങ്ങളെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ മേഖലകളാക്കി മാറ്റുന്നതെന്ന് ഭരണകൂടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനുമായി യോജിപ്പിച്ച് കാര്‍ ഫ്രീ സോണ്‍ ഏരിയകള്‍ നിശ്ചയിക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍മനം കുറയ്ക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, വിനോദ പൊതു ഇടങ്ങളിലൂടെ സാമൂഹിക ഇടപെടലുകള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. അല്‍ ഫാഹിദി, അബൂ ഹെയ്ല്‍, അല്‍ കറാമ, അല്‍ ഖൂസ് ക്രിയേറ്റീവ് സോണ്‍ തുടങ്ങിയ മേഖലകള്‍ക്കായിരിക്കും സംരംഭത്തിന്റെ പ്രഥമ പരിഗണന ലഭിക്കുക.

ദുബൈ കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് സൂപ്പര്‍ ബ്ലോക്ക് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

കാര്‍ രഹിത യാത്രകള്‍ക്ക് അനുയോജ്യമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2027ഓടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യവും ഞങ്ങളുടെ മുന്നിലുള്ളതായി ഷെയ്ഖ് ഹംദാന്‍ വെളിപ്പെടുത്തി.

സൂപ്പര്‍ ബ്ലോക്ക് പദ്ധതി കൂടാതെ സാമൂഹിക വികസന മാനദണ്ഡങ്ങള്‍, ജീവിതനിലവാരം, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങള്‍ക്കും ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി.

2025നെ സാമൂഹിക വര്‍ഷമായി ആചരിക്കുമെന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ പ്രഖ്യാപനത്തെ ഷെയ്ഖ് ഹംദാന്‍ സ്വാഗതം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ദുബൈ സോഷ്യല്‍ അജണ്ട 33ന്റെ തുടര്‍ച്ചയാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. 208 ബില്യണ്‍ ദിര്‍ഹമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  7 days ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  7 days ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  7 days ago
No Image

Indepth story: ചില്ലുതകരുന്ന കൗമാരം: കാംപസുകളില്‍ കനലായി മാറുന്ന കൊടും പകകള്‍ - എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ പക കൂടുന്നത്..? ചോര ചിന്തുന്ന കൗമാരങ്ങള്‍ക്ക് ആരാണ് ഉത്തരവാദി.?

Kerala
  •  7 days ago
No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  7 days ago
No Image

ഒന്നരവര്‍ഷത്തെ പക, ഒടുവില്‍ ദാരുണാന്ത്യം; തിരുവനന്തപുരത്ത് 18 കാരനെ ചില്ലുകൂട്ടിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  7 days ago
No Image

നൂറുദിവസം കടന്ന് ഇറാൻ യുദ്ധം; ജനപിന്തുണ നേടാനാകാതെ ട്രംപ്; വൻ രാഷ്ട്രീയ തിരിച്ചടിക്ക് സാധ്യത

International
  •  7 days ago
No Image

ഇന്ത്യ സഖ്യം ഇന്ന് ചേരും; വിള്ളലുകള്‍ക്കിടയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍

National
  •  7 days ago
No Image

ശക്തമായ കാറ്റില്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ കൂട്ടിയിടിച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് തകരാര്‍

National
  •  7 days ago
No Image

പണമടച്ചിട്ടും ബാങ്കുകൾ രേഖകൾ നൽകുന്നില്ല; കടാശ്വാസം കർഷകർക്ക് പൊല്ലാപ്പായി

Kerala
  •  7 days ago