HOME
DETAILS

അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ

  
Shaheer
February 07 2025 | 12:02 PM


ദുബൈ: എമിറേറ്റിലെ നിരവധി കോമേഴ്‌സ്യല്‍ മേഖലകളെ കാര്‍ രഹിത മേഖലകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു അന്താരാഷ്ട്ര നഗരമായി ദുബൈയെ മാറ്റാന്‍ വേണ്ടിയാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനമെന്ന് വിദഗ്ധര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് അംഗീകാരം നല്‍കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു ആഗോള നഗരമായി ദുബൈ സമിപഭാവിയില്‍ മാറിയേക്കും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഇടപെടല്‍ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നഗരപ്രദേശങ്ങളെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ മേഖലകളാക്കി മാറ്റുന്നതെന്ന് ഭരണകൂടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനുമായി യോജിപ്പിച്ച് കാര്‍ ഫ്രീ സോണ്‍ ഏരിയകള്‍ നിശ്ചയിക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍മനം കുറയ്ക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, വിനോദ പൊതു ഇടങ്ങളിലൂടെ സാമൂഹിക ഇടപെടലുകള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. അല്‍ ഫാഹിദി, അബൂ ഹെയ്ല്‍, അല്‍ കറാമ, അല്‍ ഖൂസ് ക്രിയേറ്റീവ് സോണ്‍ തുടങ്ങിയ മേഖലകള്‍ക്കായിരിക്കും സംരംഭത്തിന്റെ പ്രഥമ പരിഗണന ലഭിക്കുക.

ദുബൈ കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് സൂപ്പര്‍ ബ്ലോക്ക് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

കാര്‍ രഹിത യാത്രകള്‍ക്ക് അനുയോജ്യമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2027ഓടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യവും ഞങ്ങളുടെ മുന്നിലുള്ളതായി ഷെയ്ഖ് ഹംദാന്‍ വെളിപ്പെടുത്തി.

സൂപ്പര്‍ ബ്ലോക്ക് പദ്ധതി കൂടാതെ സാമൂഹിക വികസന മാനദണ്ഡങ്ങള്‍, ജീവിതനിലവാരം, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങള്‍ക്കും ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി.

2025നെ സാമൂഹിക വര്‍ഷമായി ആചരിക്കുമെന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ പ്രഖ്യാപനത്തെ ഷെയ്ഖ് ഹംദാന്‍ സ്വാഗതം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ദുബൈ സോഷ്യല്‍ അജണ്ട 33ന്റെ തുടര്‍ച്ചയാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. 208 ബില്യണ്‍ ദിര്‍ഹമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  9 days ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  9 days ago
No Image

ഉപയോ​ഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്‌യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ 

auto-mobile
  •  9 days ago
No Image

പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ

Cricket
  •  9 days ago
No Image

ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി 

National
  •  9 days ago
No Image

ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്

Cricket
  •  9 days ago
No Image

ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ​ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ

National
  •  9 days ago
No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  9 days ago