HOME
DETAILS

തിരിച്ചുവരവ് ഐതിഹാസികം; ഇംഗ്ലണ്ടിൽ ഒന്നാമനായി റൂട്ട്

  
Web Desk
February 09, 2025 | 12:06 PM

joe root create a new record in odi cricket

കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റൺസിന്‌ പുറത്തായി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ബെൻ ഡക്കറ്റ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 72 പന്തിൽ 69 റൺസാണ് റൂട്ട് നേടിയത്. ആറ് ഫോറുകളാണ് റൂട്ടിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏകദിന ക്രിക്കറ്റിലെ 40ാം അർദ്ധ സെഞ്ച്വറിയാണ് റൂട്ട് നേടിയത്. 16 സെഞ്ച്വറികളും താരം ഏകദിനത്തിൽ അടിച്ചെടുത്തിട്ടുണ്ട്. 

ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 50+ സ്‌കോറുകൾ നേടുന്ന ഇംഗ്ലണ്ട് താരമായി മാറാനും റൂട്ടിന് സാധിച്ചു. 56 തവണയാണ് താരം 50+ റൺസ് സ്കോർ ചെയ്തത്. മുൻ ഇംഗ്ലണ്ട് നായകനും ലോകകപ്പ് ജേതാവുമായ ഇയോൺ മോർഗന്റെ പേരിലാണ് മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിനായി 55 തവണയാണ് മോർഗൻ ഫിഫ്റ്റി നേടിയത്. 39 തവണ 50+ സ്‌കോറുകൾ നേടിയ ഇയാൻ ബെൽ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 

നീണ്ട കാലങ്ങൾക്ക് ശേഷമാണ് റൂട്ട് ഇംഗ്ലണ്ടിനായി ഏകദിന പരമ്പരയിൽ കളിക്കാൻ ഇറങ്ങിയത്. 2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ആയിരുന്നു റൂട്ട് അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്. തിരിച്ചുവരവിലും തകർപ്പൻ നേട്ടമാണ് റൂട്ട് കൈപ്പിടിയിലാക്കിയത്. 

ബെൻ ഡക്കറ്റ് 56 പന്തിൽ 65 റൺസും നേടി. 10 ഫോറുകളാണ് താരം നേടിയത്. ലിയാം ലിവിങ്സ്റ്റൺ 32 പന്തിൽ 41 റൺസും ബട്ലർ 35 പന്തിൽ 34 റൺസും നേടി. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്. മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ഹർഷിദ് റാണ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി. 

ഇന്ത്യ പ്ലെയിങ് ഇലവൻ

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ(ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജാമി ഓവർട്ടൺ, ഗസ് ആറ്റ്കിൻസൺ, ആദിൽ റാഷിദ്, മാർക്ക് വുഡ്, സാഖിബ് മഹമൂദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  40 minutes ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  an hour ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  2 hours ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  2 hours ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  2 hours ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  2 hours ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  3 hours ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  3 hours ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  3 hours ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  3 hours ago