HOME
DETAILS

തിരിച്ചുവരവ് ഐതിഹാസികം; ഇംഗ്ലണ്ടിൽ ഒന്നാമനായി റൂട്ട്

  
Web Desk
February 09 2025 | 12:02 PM

joe root create a new record in odi cricket

കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റൺസിന്‌ പുറത്തായി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ബെൻ ഡക്കറ്റ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 72 പന്തിൽ 69 റൺസാണ് റൂട്ട് നേടിയത്. ആറ് ഫോറുകളാണ് റൂട്ടിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏകദിന ക്രിക്കറ്റിലെ 40ാം അർദ്ധ സെഞ്ച്വറിയാണ് റൂട്ട് നേടിയത്. 16 സെഞ്ച്വറികളും താരം ഏകദിനത്തിൽ അടിച്ചെടുത്തിട്ടുണ്ട്. 

ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 50+ സ്‌കോറുകൾ നേടുന്ന ഇംഗ്ലണ്ട് താരമായി മാറാനും റൂട്ടിന് സാധിച്ചു. 56 തവണയാണ് താരം 50+ റൺസ് സ്കോർ ചെയ്തത്. മുൻ ഇംഗ്ലണ്ട് നായകനും ലോകകപ്പ് ജേതാവുമായ ഇയോൺ മോർഗന്റെ പേരിലാണ് മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിനായി 55 തവണയാണ് മോർഗൻ ഫിഫ്റ്റി നേടിയത്. 39 തവണ 50+ സ്‌കോറുകൾ നേടിയ ഇയാൻ ബെൽ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 

നീണ്ട കാലങ്ങൾക്ക് ശേഷമാണ് റൂട്ട് ഇംഗ്ലണ്ടിനായി ഏകദിന പരമ്പരയിൽ കളിക്കാൻ ഇറങ്ങിയത്. 2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ആയിരുന്നു റൂട്ട് അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്. തിരിച്ചുവരവിലും തകർപ്പൻ നേട്ടമാണ് റൂട്ട് കൈപ്പിടിയിലാക്കിയത്. 

ബെൻ ഡക്കറ്റ് 56 പന്തിൽ 65 റൺസും നേടി. 10 ഫോറുകളാണ് താരം നേടിയത്. ലിയാം ലിവിങ്സ്റ്റൺ 32 പന്തിൽ 41 റൺസും ബട്ലർ 35 പന്തിൽ 34 റൺസും നേടി. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്. മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ഹർഷിദ് റാണ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി. 

ഇന്ത്യ പ്ലെയിങ് ഇലവൻ

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ(ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജാമി ഓവർട്ടൺ, ഗസ് ആറ്റ്കിൻസൺ, ആദിൽ റാഷിദ്, മാർക്ക് വുഡ്, സാഖിബ് മഹമൂദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ

uae
  •  2 days ago
No Image

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ യുവതാരം; റിപ്പോർട്ട് 

Cricket
  •  2 days ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ

Saudi-arabia
  •  2 days ago
No Image

യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ 

Tech
  •  2 days ago
No Image

ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Kerala
  •  2 days ago
No Image

യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ് 

National
  •  2 days ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ

National
  •  2 days ago
No Image

കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട് 

Economy
  •  2 days ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍

International
  •  2 days ago