HOME
DETAILS

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

  
Shaheer
February 13 2025 | 16:02 PM

Severely injured in beating by railway police Malayali Rt Air Force officers leg amputated

നീലേശ്വരം (കാസര്‍കോട്): മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ കര്‍ണാടക റെയില്‍വേ പൊലിസിന്റെ ക്രൂരമര്‍ദനത്തിനിരയായി ഗുരുതര പരുക്കേറ്റ മലയാളിയായ റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി. നീലേശ്വരം അങ്കക്കളരി അര്‍ച്ചനയില്‍ പരേതനായ ഉദയന സ്വാമിയുടെ മകന്‍ പി.വി സുരേശന്റെ (54) ഇടതുകാലാണ് മുട്ടിനു മുകളില്‍ വച്ച് മുറിച്ചുമാറ്റിയത്. അതീവ ഗുരുതരാവസ്ഥയിലായ സുരേശന്‍ ഇപ്പോള്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി ഒന്നിനാണ് സുരേശന് കര്‍ണാടക റെയില്‍വേ പൊലിസിന്റെ മര്‍ദനമേറ്റത്. മംഗളൂരുവിലെ മിലിട്ടറി കാന്റീനിലേക്ക് പോയ സുരേശന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ കിടക്കുമ്പോഴാണ് പൊലിസെത്തി അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടത്.

കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന പൊലിസുകാര്‍ ഉറങ്ങിക്കിടന്ന സുരേശന്റെ കാല്‍പാദത്തില്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതോടെ ബോധവും നഷ്ടമായി. പിറ്റേദിവസം രാവിലെ ബോധമുണര്‍ന്ന സുരേശന്‍ നാട്ടില്‍ മകളെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. മകള്‍ ഉടനെ മംഗളൂരു റെയില്‍വേ സ്റ്റേഷനിലും പൊലിസിലും വിവരമറിയിച്ച് സുരേശന്റെ ഫോണ്‍ നമ്പര്‍ നല്‍കി. അവശനിലയിലുള്ള പിതാവിനെ ഉടന്‍ ആശുപത്രി പ്രവേശിപ്പിക്കാന്‍ പൊലിസുകാരോട് ആവശ്യപ്പെടുകയും ചെയ്തു. പൊലിസുകാര്‍ സുരേശനെ മംഗലാപുരം വെന്റ്‌ലോക്ക് ആശുപത്രിയിലാക്കുകയായിരുന്നു. ഭാര്യ ജയശ്രീയും മകള്‍ ഹൃദ്യയും മംഗളൂരുവില്‍ എത്തി സുരേശനെ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ പൊലിസ് മര്‍ദിച്ച കാര്യം സുരേശന്‍ ഭാര്യയോടും മകളോടും പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം കാലുകള്‍ നീരുവയ്ക്കാന്‍ തുടങ്ങിയതോടെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. പിന്നാലെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇടതു കാലിലെ മസിലുകള്‍ തകര്‍ന്നെന്നും മുറിച്ചു മാറ്റേണ്ടി വരുമെന്നും ഡോക്ടമാര്‍ നിര്‍ദേശിച്ചത്. അപ്പോള്‍ മാത്രമാണ് പൊലിസ് മര്‍ദിച്ച കാര്യം സുരേശന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബം മംഗലാപുരം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Severely injured in beating by railway police; Malayali Rt. Air Force officer's leg amputated



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  6 hours ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  6 hours ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  7 hours ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  7 hours ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  7 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  7 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  8 hours ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  8 hours ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  8 hours ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  9 hours ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  9 hours ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  10 hours ago