
വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം

കൽപ്പറ്റ: മുണ്ടക്കൈ,ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി സംസ്ഥാനം സമർപ്പിച്ച പദ്ധതികൾക്കായി വായ്പ അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി നേരിട്ടെത്തി ബോധ്യപ്പെട്ടിട്ടും ദുരന്തബാധിതരെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. പ്രത്യേക സാമ്പത്തിക സഹായം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് 50 വർഷം തിരിച്ചടവ് കാലാവധിയിൽ കേന്ദ്രം 529.50 കോടി രൂപ വായ്പ അനുവദിച്ചത്.
16 പദ്ധതികൾക്കായാണ് ഈ തുക നൽകിയിരിക്കുന്നത്. എന്നാൽ സ്ഥലമേറ്റെടുപ്പ് പോലും പൂർത്തിയാകാത്ത പദ്ധതി പ്രദേശത്ത് മാർച്ച് 31നകം സമർപ്പിച്ച പദ്ധതികൾ പൂർത്തീകരിക്കണമെന്ന വ്യവസ്ഥയോടെ പണം അനുവദിച്ചതാണ് ദുരന്തബാധിതരെ നിരാശയിലാക്കുന്നത്. പുനരധിവാസത്തിന് ഏറ്റെടുക്കുന്ന നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പുകളിലെ പൊതുകെട്ടിടങ്ങൾ, ടൗൺഷിപ്പിലെ റോഡുകൾ, പുന്നപ്പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ, ചൂരൽമല പാലം, കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ 110 കെ.വി സബ് സ്റ്റേഷൻ, ചൂരൽമല- അട്ടമല റോഡ്, പുഞ്ചിരിമട്ടം-വനറാണി, എട്ടാം നമ്പർ പാലങ്ങൾ, മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകളുടെ നിർമാണം എന്നിവയാണ് സംസ്ഥാനം സമർപ്പിച്ച പദ്ധതികളിൾ ദുരന്ത മേഖലയുമായി ബന്ധപ്പെട്ടുള്ളത്.
ഇതിന് പുറമേ, ജില്ലയിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പദ്ധതികളും സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർത്തിയാക്കണമെന്നാണ് നിർദേശം. തുക അനുവദിച്ച ഒരു പദ്ധതിയും നടപടികൾ പൂർത്തിയാക്കി മാർച്ച് 31നകം പൂർത്തിയാകാനില്ലെന്നെരിക്കെ, അപ്രായോഗികമായി നിർദേശമാണ് കേന്ദ്ര സർക്കാർ നൽകിയതെന്ന ആക്ഷേപമാണുയരുന്നത്.
കേന്ദ്രസർക്കാരിന്റെ നടപടി അന്യായം
കൽപ്പറ്റ: ചൂരൽമല,മുണ്ടക്കൈ ഉരുൾദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ദുരന്തബാധിതരോട് കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച സമീപനങ്ങൾ മുഴുവൻ അധാർമികവും മനുഷ്യത്വരഹിതവുമാണ്.
പ്രധാനമന്ത്രി ദുരന്തമേഖലകളും ആശുപത്രിയും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച ശേഷം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പറഞ്ഞത് കൂടെയുണ്ടാകും എന്നായിരുന്നു. എന്നാൽ അടിയന്തരസഹായം അനുവദിക്കാൻ പോലും തയ്യാറായില്ല. 529.50 കോടി രൂപ കാലാവധി നിശ്ചയിച്ച് തിരിച്ചടക്കണമെന്ന വ്യവസ്ഥയോടെ നൽകുന്നത് നീതികരിക്കാനാവില്ല. ഈ സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണ്. പണം നൽകുന്ന കാര്യത്തിൽ ജന്മിയുടെ സ്വഭാവം കാണിക്കുന്ന കേന്ദ്രസമീപനം അംഗീകരിക്കാനാവില്ല.
കേന്ദ്രസർക്കാരിന്റെ ഈ സമീപനം മാറ്റുന്നതിനായി കേരളം ഒരുമിച്ച് ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും, പ്രിയങ്കാഗാന്ധി എം.പിയും, എം.എൽ.എ എന്ന നിലയിൽ താനും കേന്ദ്രസർക്കാരിന് നിവേദനങ്ങൾ നൽകുകയും നിരവധിയായ സമ്മർദ്ദങ്ങൾ ചെലുത്തുകയും ചെയ്തു. ഒരു മഹാദുരന്തം നടന്നിട്ട് അതിലെ ദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരവേറ്റാനുള്ള സാമ്പത്തിക സഹായത്തിനായി ഇത്രയേറെ പരിശ്രമിക്കേണ്ടി വരുന്നത് നീതികരിക്കാനാവാത്ത കാര്യമാണ്.
ദുരന്തസമയത്തും രാഷ്ട്രീയസമീപനം കാണിക്കുന്ന ഈ കേന്ദ്രനടപടി അംഗീകരിക്കാനാവില്ലെന്നും എം.എൽ.എ പറഞ്ഞു. പലിശരഹിത വായ്പ, തിരിച്ചടവിന് 50 വർഷത്തെ കാലാവധി എന്നിങ്ങനെയുള്ള ഉപാധികൾ കേരളത്തിന് മാത്രമാണ് വെച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് സാമ്പത്തികസഹായം നൽകുമ്പോൾ ഇത്തരം ഉപാധികളില്ല. സുനാമി, ഓഖി പോലുള്ള ദുരന്തങ്ങളുണ്ടായപ്പോൾ ഉത്തരം നിബന്ധനകളുണ്ടായിരുന്നില്ല.
സമീപനം തിരുത്തിക്കുന്നതിനായി ശക്തമായ സമ്മർദ്ദം എം.പിമാരുടെ ഭാഗത്ത് നിന്നുണ്ടാകും. സർക്കാരും ഇതിനായി ശ്രമം നടത്തണം. അതിന് പൂർണപിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തബാധിതർക്കായി വയനാടിന് പാക്കേജ് അനുവദിക്കാത്തതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സമരം നടത്തിയാൽ ആദ്യം അഭിവാദ്യം അർപ്പിക്കുന്നത് താനായിരിക്കും. സുരേന്ദ്രനെ ഷാളണിയിക്കും, മാത്രമല്ല, ആ വേദിയിൽ സംസാരിക്കാൻ തയ്യാറാണെന്നും വയനാടിന് പാക്കേജ് അനുവദിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായും സിദ്ദിഖ് പറഞ്ഞു.
ദുരന്ത ബാധിതരെ അപമാനിക്കുന്ന നിലപാട്
കൽപ്പറ്റ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി ദുരന്തബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കുറ്റപ്പെടുത്തി. സർവതും നഷ്ടപ്പെട്ട് അതിജീവനത്തിന്റെ പാതയിലുള്ള ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.
50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31ന് മുൻപ് വിനിയോഗിക്കണം എന്നതാണ് നിർദേശം. ഇത് അപ്രായോഗികമാണ്. ദുരന്തബാധിതരെ സഹായിച്ചെന്ന് വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. വായ്പയല്ല, 2,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ വയനാടിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. വയനാട്ടിലെ ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല
oman
• 4 days ago
കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു
Kerala
• 4 days ago
സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി
Saudi-arabia
• 4 days ago
36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി
qatar
• 4 days ago
കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 4 days ago
'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ് കൊല്ലം ജില്ലാ ആശുപത്രിയും
Kerala
• 4 days ago
ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്‌റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ
Saudi-arabia
• 4 days ago
'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്
International
• 4 days ago
ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി
uae
• 4 days ago
അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ
uae
• 4 days ago
വെടി നിര്‍ത്തല്‍ നടപ്പിലാവുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; കൊന്നൊടുക്കി നെതന്യാഹു, ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 82പേര്
International
• 4 days ago
പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്സ് ഉച്ചകോടി; പുടിനും ഷീ ജിന്പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല
International
• 4 days ago
തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
Kerala
• 4 days ago
'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും
Kerala
• 4 days ago
ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്
National
• 4 days ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 4 days ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 4 days ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 4 days ago
ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും
National
• 4 days ago
വി.ആര് കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്
National
• 4 days ago
നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം
Kerala
• 4 days ago