HOME
DETAILS

ഗസ്സ  വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും

  
February 15, 2025 | 4:26 AM

Gaza Ceasefire Agreement Detainee transfers will resume today

ഗസ്സ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്‌റാഈല്‍ തടവുകാരെ ഇന്ന് മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് ഹമാസ്. ശനിയാഴ്ച തടവുകാരെ മോചിപ്പിച്ചില്ലെങ്കില്‍ ഗസ്സയില്‍ നരകമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിനിടെ, ഇസ്‌റാഈലും ശനിയാഴ്ചയോടെ ആക്രമണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നേരത്തെ, ഇനിയൊരു അറിയിപ്പുവരെ തടവുകാരെ മോചിപ്പിക്കില്ലെന്ന് അറിയിച്ച ഹമാസ് ഇന്നലെ മുന്‍ നിശ്ചയിച്ച പ്രകാരം തടവുകാരെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു. 

ഹമാസ് സായുധ വിഭാഗമായ അല്‍ ഖസം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദയാണ് ടെലഗ്രാം വഴി ഇക്കാര്യം അറിയിച്ചത്. മൂന്നു തടവുകാരെയാണ് മോചിപ്പിക്കുക. റഷ്യക്കാരനായ അലെക്‌സാണ്ടര്‍ ട്രൗഫോനോവ്, അര്‍ജന്റീനിയൻ വംശജൻ യായിര്‍ ഹോണ്‍, യു.എസുകാരനായ സൗഗി ദേകെല്‍ ചെന്‍ എന്നിവരുടെ പേരാണ് ഹമാസ് പുറത്തുവിട്ടത്.

ശനിയാഴ്ചയ്ക്കകം മുഴുവന്‍ തടവുകാരെയും വിട്ടയക്കണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. എന്നാല്‍ ഇത് ഹമാസ് അംഗീകരിച്ചില്ല. കരാര്‍ പ്രകാരം തടവുകാരെ വിട്ടയക്കുമെന്നും പകരം ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കണമെന്നും  ഹമാസ് വ്യക്തമാക്കി. അതേസമയം, ഇസ്റാഈൽ 369 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇതിൽ 358 പേരെ ഗസ്സയിൽനിന്നും 10 പെരെ വെസ്റ്റ്ബാങ്കിൽനിന്നും ഒരാളെ കിഴക്കൻ ജറുസലേമിൽനിന്നുമാണ് അറസ്റ്റുചെയ്തത്.

ജനുവരി 19നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനകം അഞ്ച് തായ്‌ലന്റ് പൗരന്മാര്‍ ഉള്‍പ്പെടെ 16 തടവുകാരെ ഹമാസ് വിട്ടയച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരമായി ഇസ്‌റാഈല്‍ 566 തടവുകാരെ മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ആറു ആഴ്ചയ്ക്കകം 33 തടവുകാരെ ഹമാസും പകരം 1900 തടവുകാരെ ഇസ്‌റാഈലും വിട്ടയക്കണമെന്നാണ് കരാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  21 hours ago
No Image

മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം

International
  •  21 hours ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 hours ago
No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  a day ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  a day ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  a day ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  a day ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  a day ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  a day ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  a day ago

No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  a day ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  a day ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  a day ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  a day ago