HOME
DETAILS

ഗസ്സ  വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും

  
February 15, 2025 | 4:26 AM

Gaza Ceasefire Agreement Detainee transfers will resume today

ഗസ്സ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്‌റാഈല്‍ തടവുകാരെ ഇന്ന് മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് ഹമാസ്. ശനിയാഴ്ച തടവുകാരെ മോചിപ്പിച്ചില്ലെങ്കില്‍ ഗസ്സയില്‍ നരകമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിനിടെ, ഇസ്‌റാഈലും ശനിയാഴ്ചയോടെ ആക്രമണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നേരത്തെ, ഇനിയൊരു അറിയിപ്പുവരെ തടവുകാരെ മോചിപ്പിക്കില്ലെന്ന് അറിയിച്ച ഹമാസ് ഇന്നലെ മുന്‍ നിശ്ചയിച്ച പ്രകാരം തടവുകാരെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു. 

ഹമാസ് സായുധ വിഭാഗമായ അല്‍ ഖസം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദയാണ് ടെലഗ്രാം വഴി ഇക്കാര്യം അറിയിച്ചത്. മൂന്നു തടവുകാരെയാണ് മോചിപ്പിക്കുക. റഷ്യക്കാരനായ അലെക്‌സാണ്ടര്‍ ട്രൗഫോനോവ്, അര്‍ജന്റീനിയൻ വംശജൻ യായിര്‍ ഹോണ്‍, യു.എസുകാരനായ സൗഗി ദേകെല്‍ ചെന്‍ എന്നിവരുടെ പേരാണ് ഹമാസ് പുറത്തുവിട്ടത്.

ശനിയാഴ്ചയ്ക്കകം മുഴുവന്‍ തടവുകാരെയും വിട്ടയക്കണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. എന്നാല്‍ ഇത് ഹമാസ് അംഗീകരിച്ചില്ല. കരാര്‍ പ്രകാരം തടവുകാരെ വിട്ടയക്കുമെന്നും പകരം ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കണമെന്നും  ഹമാസ് വ്യക്തമാക്കി. അതേസമയം, ഇസ്റാഈൽ 369 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇതിൽ 358 പേരെ ഗസ്സയിൽനിന്നും 10 പെരെ വെസ്റ്റ്ബാങ്കിൽനിന്നും ഒരാളെ കിഴക്കൻ ജറുസലേമിൽനിന്നുമാണ് അറസ്റ്റുചെയ്തത്.

ജനുവരി 19നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനകം അഞ്ച് തായ്‌ലന്റ് പൗരന്മാര്‍ ഉള്‍പ്പെടെ 16 തടവുകാരെ ഹമാസ് വിട്ടയച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരമായി ഇസ്‌റാഈല്‍ 566 തടവുകാരെ മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ആറു ആഴ്ചയ്ക്കകം 33 തടവുകാരെ ഹമാസും പകരം 1900 തടവുകാരെ ഇസ്‌റാഈലും വിട്ടയക്കണമെന്നാണ് കരാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്രിക്കറ്റ് കഴിവിനൊപ്പം ക്ഷമയും പരീക്ഷിക്കും'; മകൻ അർജുന്റെ അരങ്ങേറ്റത്തിന് പിന്നാലെ സച്ചിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ!

Cricket
  •  15 days ago
No Image

അയ്യരാട്ടത്തിൽ മുട്ടുകുത്തി രോഹിത്തും സഞ്ജുവും; റെക്കോർഡ് വേഗത്തിൽ ചരിത്രത്തിലേക്ക് ശ്രേയസ് അയ്യരുടെ 'രാജകീയ' എൻട്രീ!

Cricket
  •  15 days ago
No Image

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ട് സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, 50 ലധികം പേർക്ക് പരുക്ക്

International
  •  15 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: കൊടിക്കുന്നിൽ സുരേഷ് എംപി

Kerala
  •  15 days ago
No Image

മുട്ടിൽ മരംമുറി കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല; എൽഡിഎഫ് സർക്കാരിനെതിരെ അട്ടിമറികൾ പുറത്ത്

Kerala
  •  15 days ago
No Image

അസമിൽ വീണ്ടും ആൾക്കൂട്ടക്കൊലപാതകം: പശു മോഷണം ആരോപിച്ച് ദലിത് യുവാവ് അടക്കം രണ്ട് പേരെ അടിച്ചു കൊന്നു

National
  •  15 days ago
No Image

എം.വി.ഡിയെ വെട്ടിച്ച് അഞ്ച് കിലോമീറ്റർ പാഞ്ഞു; ഒടുവിൽ ഹെൽമെറ്റില്ലാത്ത യുവതിയും 17 കാരനും കുടുങ്ങി; പുറത്തുവന്നത് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം

Kerala
  •  15 days ago
No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  15 days ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  15 days ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  15 days ago