HOME
DETAILS

മൂക്ക്, തല, മുഖം എന്നിവിടങ്ങളിലെ ചതവ് മരണകാരണമല്ല; ആഴത്തിലുള്ള മുറിവുകളില്ല; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്

  
Web Desk
February 15, 2025 | 6:39 AM

neyyattinkara gopan samadhi issue postmortam report out

തിരുവനന്തപുരം: സമാധി വിവാദത്തിലകപ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാവുകയോ ചെയ്തിട്ടില്ല. അസ്വഭാവികമായി ഒന്നും തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം,  രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനാകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും  പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭസ്മമുള്‍പ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞിരുന്നത്. ഇതിന്റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്.  

കഴിഞ്ഞ മാസം ഗോപന്റെ സമാധിയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്. ഗോപന്‍ സമാധിയായെന്ന് കാണിച്ച് മക്കള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. പ്രാഥമിക പരിശോധനയിലും അസ്വഭാവികതയൊന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. 

അടുത്ത ദിവസം തന്നെ പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്‌കരിക്കുകയും ചെയ്തിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  8 days ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമനം:  കെ.ബി പ്രദീബിനോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി 

Kerala
  •  8 days ago
No Image

ഒന്നാം ക്ലാസിൽ 2.5 ലക്ഷം വിദ്യാർഥികൾ; കഴിഞ്ഞ തവണത്തേക്കാൾ 31,481 കുട്ടികൾ കുറവ്

Kerala
  •  8 days ago
No Image

നായകളില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കൂട്ടിലാക്കി; വളര്‍ത്തുപൂച്ചയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്

Kerala
  •  8 days ago
No Image

ബംഗളൂരു സ്‌ഫോടന കേസ്: കുറ്റം തെളിഞ്ഞാൽ 3 വർഷം ശിക്ഷ, വിചാരണത്തടവുകാരനായി അബ്ദുൽ ഖാദർ ജയിലിൽ ഒടുക്കിയത് 17 വർഷം

National
  •  8 days ago
No Image

പരാഗ്വെന്‍ വലയില്‍ അമേരിക്കന്‍ ഗോള്‍വര്‍ഷം; ലോകകപ്പില്‍ ജയത്തുടക്കമിട്ട് ആതിഥേയര്‍

Football
  •  8 days ago
No Image

പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം: ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് ഹൈക്കോടതി

Kerala
  •  8 days ago
No Image

ഫറോക്കില്‍ മത്സ്യബന്ധന വള്ളത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  8 days ago
No Image

ദുരൂഹസാഹചര്യത്തിൽ ജീവൻ നഷ്ടമായ കുരുന്നുകൾക്കായി തുറക്കുമോ 'നീതി പുസ്തകം'?

Kerala
  •  8 days ago
No Image

ആഫ്രിക്കയിൽ എബോള വ്യാപനം ശക്തമാകുന്നു; ലോകാരോഗ്യ സംഘടനയ്ക്ക് ശക്തമായ പിന്തുണയുമായി യുഎഇ

uae
  •  8 days ago