വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ നിർദ്ദേശം. ഒരാഴ്ചയ്ക്കകം വിവിധ വകുപ്പുകൾ പദ്ധതി നടത്തിപ്പ് നിർദ്ദേശങ്ങൾ നൽകണം. ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തിൽ വിവിധ വകുപ്പ് തലവൻമാർ പങ്കെടുത്തു.
വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിൽ 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചിരുന്നു. ഇത് മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷൻ, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം എന്നിങ്ങനെ 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ശ്രമിക്കുന്ന കേരളത്തിന് മുന്നിൽ വല്ലാത്ത പ്രതിസന്ധിയാണ് കേന്ദ്രം ഉണ്ടാക്കിയതെന്ന് മന്ത്രി കെ രാജൻ ആരോപിച്ചു. ആദ്യം തന്നെ വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. റിമൈന്ററിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെ അവസാനിപ്പിച്ചു. കേരളം ആവശ്യപ്പെടുന്നത് ഉപാധികൾ ഇല്ലാത്ത ധനസഹായമാണ്. കേന്ദ്രം ഇപ്പോൾ നൽകിയത് വായ്പയാണ് അതേസമയം, തന്ന വായ്പക്ക് മുകളിൽ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകൾ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന വാശിയോടെയാണ് കേന്ദ്രം പറയുന്നത്. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും കെ രാജൻ ആരോപിച്ചു.
The Wayanad rehabilitation plan will be submitted for central funding, aiming to utilize central loans for the project's development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."