തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു
കോഴിക്കോട് - കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമലയിലുണ്ടായ തീപിടുത്തത്തിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു. ഇന്നലെ കണ്ണൂർ ജില്ലയോട് ചേർന്ന ഭാഗങ്ങളിൽ തീപിടിച്ചിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്നായിരുന്നു തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ, ഇന്ന് രാവിലെ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് തീ പടർന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയും തീപിടുത്തത്തിൽ കത്തി നശിച്ചു. പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തിയെങ്കിലും, കാടിൻ്റെ ഉൾഭാഗത്ത് കടക്കാൻ കഴിഞ്ഞില്ല. റോഡിനോട് ചേർന്നുള്ള ഭാഗത്തെ തീ അഗ്നിശമന അണച്ചു. നാട്ടുകാരാണ് ഉയർന്ന ഭാഗങ്ങളിലെ തീ അണച്ചത്. തീ അണച്ചെങ്കിലും കൃഷിയിടത്തിന്റെ പല ഭാഗഹങ്ങളിലും നിന്നും തീയും പുകയും ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. തീപിടുത്തത്തിൽ കർഷകർക്ക് കനത്ത നഷ്ടമാണുണ്ടായത്.
A devastating fire swept through Vazhamala, destroying around 50 acres of agricultural land and causing significant losses to local farmers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."