HOME
DETAILS

1984ലെ സിഖ് വിരുദ്ധ കലാപം:  കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം

  
Web Desk
February 25 2025 | 11:02 AM

Congress Ex-MP Sajjan Kumar Sentenced to Life for 1984 Anti-Sikh Riots

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം. കലാപത്തിനിടെ രണ്ട് സിഖ് പുരുഷന്മാരെ കൊലപ്പെടുത്തിയെന്ന രണ്ടാമത്തെ കേസിലാണ് ശിക്ഷ. ഡല്‍ഹി കോടതിയുടേതാണ് വിധി. 

1984ലെ കലാപക്കേസില്‍ നിലവില്‍  ജീവപര്യന്തത്തിന് തിഹാര്‍ ജയിലില്‍ കഴിയുകയാണ് സജ്ജന്‍ കുമാര്‍. പാലം കോളനിയിലെ അഞ്ചു സിഖുകാരെ കൊല്ലിച്ചതും ഗുരുദ്വാര കത്തിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നിലവില്‍ അനുഭവിക്കുന്ന തടവ്. ഡല്‍ഹി ഹൈക്കോടതി 2018ലാണ് ഈ ശിക്ഷ വിധിച്ചത്.

1984 നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ സരസ്വതി വിഹാറില്‍ ജസ്വന്ത് സിങ്ങിനെയും മകന്‍ തരുണ്‍ദീപ് സിങ്ങിനെയും കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്ത കേസ്. കേസില്‍ റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബവേജ കുമാറിനെ ഈ മാസം12ന് ശിക്ഷിച്ചിരുന്നു. രണ്ടുപേരെയും ജീവനോടെ ചുട്ടുകൊന്ന ജനക്കൂട്ടം സജ്ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം വീടുകള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നും ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

കേസില്‍ കുമാറിന് വധശിക്ഷ നല്‍കണമെന്ന ആവശ്യം അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ 'സമുദായങ്ങള്‍ക്കിടയിലുള്ള വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും മുഴുവന്‍ നാരുകളും' തകര്‍ക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പിന്നാലെ തിഹാര്‍ ജയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് വേറേയും കേസുകള്‍ സജ്ജന്‍ കുമാറിനെതിരായുണ്ട്. 

, കലാപത്തിനിടെ സുല്‍ത്താന്‍പുരിയില്‍ സിഖ് സമുദായത്തില്‍ നിന്നുള്ള ഏഴു പേരെ കൊലപ്പെടുത്തിയ കേസില്‍ 2023 സെപ്തംബറില്‍ ഡല്‍ഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ രണ്ട് അപ്പീലുകള്‍ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. കൂടാതം സുപ്രിം കോടതിയില്‍ ഒരു കേസില്‍ ശിക്ഷിച്ചതിനെതിരെയുള്ള അപ്പീലും  റൂസ് അവന്യൂ കോടതിയില്‍വേറെ കേസും  അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും വ്യാപകമായ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. 1984 ജൂണില്‍ അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്റെ പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ കൊലപാതകം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനസീകാസ്വാസ്ഥ്യമുള്ള തന്റെ ഭര്‍താവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ ഓട്ടോ ഇടിക്കുകയും ഓട്ടോ ഇടിച്ചതിന് ഇയാളെ പൊലിസ് ഇടിക്കുകയും ചെയ്‌തെന്ന പരാതിയുമായി ഭാര്യ 

Kerala
  •  5 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  5 days ago
No Image

നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ

Kerala
  •  5 days ago
No Image

പാലക്കാട് വഴിയരികില്‍ ചായ കുടിച്ച് നിന്നിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി തിരൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു

Kerala
  •  5 days ago
No Image

കെ.എസ്.ഇ.ബി ജീവനക്കാരുടെ വിരമിക്കൽ പ്രായം; സർക്കാരിന് ഹൈക്കോടതി നിർദേശം

Kerala
  •  5 days ago
No Image

എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും

Kerala
  •  5 days ago
No Image

കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ

National
  •  5 days ago
No Image

In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി

Trending
  •  5 days ago
No Image

വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍

National
  •  5 days ago
No Image

വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court 

latest
  •  5 days ago