HOME
DETAILS

'ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല, രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാന്‍' ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത് 

  
Farzana
February 26 2025 | 04:02 AM

 Shashi Tharoor Discusses Political Future in Varthamanam with Liz Mathew Podcast

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പോഡ്കാസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്ന് പുറത്തിറങ്ങി. 'വര്‍ത്തമാനം വിത്ത് ലിസ് മാത്യു'എന്ന  പോഡ്കാസ്റ്റ് നലയാളത്തിലുള്ള അഭിമുഖമാണ്.

ഒരു തൊഴിലായി കണ്ടല്ല താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനിറങ്ങിയത് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ സംഭാഷണം ആരംഭിക്കുന്നത്. ചെറുപ്പം മുതലേ രാഷ്ട്രീയ പ്രവര്‍ത്തൃനവുമായി വന്നയാളല്ല താന്‍. നേരത്തെ ഐക്യരാഷ്ട്ര സഭയില്‍ മുഴുനീള വര്‍ക്കര്‍ ആയ ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. തന്നെ പാര്‍ട്ടിയിലേക്ക് നേതാക്കള്‍ ക്ഷണിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജനങ്ങളെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്തിന്റേയും കേരളത്തിന്റേയും പുരോഗതിക്കായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. കേരളത്തില്‍ ജനമനസ്സില്‍ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്തതാന്‍ കോണ്‍ഗ്രസിന് സാധിക്കുമെങ്കില്‍ താനുണ്ടാകുമെന്നും തരൂര് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

പാര്‍ട്ടിക്കകത്ത് സ്ഥാനമില്ലെങ്കില്‍ തനി വേറെ വഴികളുണ്ടെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാരനും ചിന്തകനുമെന്ന നിലയില്‍ താന്‍ അറിയപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ബി.ജെ.പി തന്റെ മറ്റൊരു ഓപ്ഷനല്ലെന്നും തരൂര്‍ പറയുന്നു. ഓരോ പാര്‍ട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ടെന്നും ചൂണ്ടിക്കാട്ടിയ തരൂര്‍ തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടിക്ക് സംഘടനാശക്തിയും മൂല്യങ്ങള്‍ കൊണ്ടുപോകാനുള്ള കഴിവും വേണമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപയും കേരളത്തില്‍ സി.പി.എമ്മും കാണിച്ച കഴിവ് കോണ്‍ഗ്രസിന് കാണിക്കാന്‍ സാധിച്ചില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.


സങ്കുചിത രാഷ്ട്രീയ താല്‍പര്യം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് നാം എതിര്‍ക്കുന്ന സര്‍ക്കാറുകളോ പാര്‍ട്ടികളെ നല്ല കാര്യം ചെയ്യുമ്പോള്‍ അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാവുന്നത്. കേരളത്തിലെ ഭൂരിപക്ഷം ആളുകളും നിഷ്പക്ഷരാണ്. അതുകൊണ്ട് തന്നെ ഞാന്‍ എന്‍രെ രീതിയില്‍ സംസാരിക്കുന്നതിനെ ജനങ്ങള്‍ നെഗറ്റഇവ് ആയി കാണുന്നില്ല. എന്നാല്‍ പാര്‍ട്ടി ഇതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസ് താങ്കളുടെ കഴിവുകള്‍ വേണ്ടവിധം ഉപയോഗിച്ചില്ലേ എന്ന ചോദ്യത്തെ എതിര്‍ക്കാത്ത അദ്ദേഹം പാര്‍ട്ടിക്ക് അങ്ങിനെ ഒരാവശ്യം തോന്നിയില്ലെങ്കില്‍ അത് തന്റെ പ്രശ്‌നമല്ലെന്ന് പ്രതികരിച്ചു. പാര്‍ട്ടിക്ക് അങ്ങിനെ ഒരാവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് താന്‍ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം ജനങ്ങള്‍ തന്നിട്ടുണ്ട്. നാലുതവണ ജനങ്ങള്‍ എന്നെ തെരഞ്ഞെടുത്തതാണ്. അപ്പോള്‍ എനിക്ക് അതിന് അവകാശമില്ലേ എന്നും അദ്ദേഹം ചോദിച്ചു. 

പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം പ്രവര്‍ത്തിക്കാന്‍ താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക എന്നത് ആവശ്യമായിരുന്നു. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ തന്റെ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍ഡ്യ സഖ്യത്തെ ചേര്‍ത്തു നിര്‍ത്തുന്നത് ബി.ജെ.പിയോടുള്ള എതിര്‍പ്പാണ്. എന്നാല്‍ സംസ്ഥാനങ്ങളില്‍ അത് അത്രത്തോളം ഫലപ്രദമല്ല. ദേശീയ തലത്തിലാണ് ഇതിന്റെ പ്രാധാന്യം വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

താന്‍ മോദി സര്‍ക്കാറിനെതിരെയോ സി.പി.എമ്മിനെതിരെയോ പറയുന്നത് ആരും വലിയ കാര്യമായി കൊണ്ടു വരുന്നില്ല. എന്നാല്‍ അവരെ കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ അത് വിവാദമാക്കുന്നു.  താന്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന് അകലെയാണെന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2011, 2016, 2021. എന്നീ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം നടത്തി . പാര്‍ട്ടിക്ക് ആവശ്യമായ എല്ലാ വിധത്തിലും അവരെ സഹായിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. 


പോഡ്കാസ്റ്റിന്റെ നേരത്തെ പുറത്തുവന്ന ചില ഭാഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേസമയം, പോഡ് കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് അപ്പോല്‍ ശശി തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago