HOME
DETAILS

'ദേശവിരുദ്ധ മുദ്രാവാക്യം' ആരോപിച്ച് 15കാരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്തു; കുടംബത്തിന്റെ കടകള്‍ ബുള്‍ഡോസര്‍  കൊണ്ട് തകര്‍ത്തു 

  
Web Desk
February 28 2025 | 09:02 AM

Teen his parents held for anti-national slogans during India-Pak match

മുംബൈ: ഇന്ത്യ- പാക് മത്സരത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് 15കാരനെ അറസ്റ്റ് ചെയ്തു. അവന്റെ മാതാപിതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല  മുസ്‌ലിം കുടുംബത്തിന്റെ വരുമാന മാര്‍ഗമായ കട ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മഹാരാഷ്ട്രയിലാണ് സംഭവം. ബുള്‍ഡോസര്‍ രാജിനെതിരായ സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ കടയും തകര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ആരോപിക്കപ്പെടുന്ന സംഭവം.   വിഎച്ച്പി പ്രവര്‍ത്തകനായ സച്ചിന്‍ വരദ്കര്‍ ആണ് കുട്ടിക്കെതിരെ പരാതി നല്‍കി. കുട്ടി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലിസ് തിങ്കളാഴ്ച തന്നെ കുട്ടിക്കും മാതാപിതാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പിന്നാലെ  അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവരുടെ കടകള്‍ പൊളിച്ച് കളയുകയായിരുന്നു.

നോട്ടിസോ മുന്നറിയിപ്പോ ഇല്ലാതെയാണ് കടകള്‍ പൊളിച്ചതെന്ന് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട് ചെയ്തു. കുട്ടിയുടെ പിതാവ് നിയമവിരുദ്ധമായി കട നിര്‍മ്മിച്ചുവെന്നാണ് ഇതിന് ന് അധികൃതര്‍ നല്‍കിയ വിശദീകരണം.  ഭൂവുടമയില്‍ നിന്ന് പരാതി ലഭിച്ചുവെന്നും, അതിനാലാണ് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതെന്നുന്നും മാല്‍വാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ് ഓഫീസര്‍ സന്തോഷ് ജിറാഗെ വിശദീകരിക്കുന്നു. പരാതി ഭൂവുടമയില്‍ നിന്ന് ലഭിച്ചതിനാലാണ് കുട്ടിയുടെ പിതാവിന് നോട്ടിസ് നല്‍കാതിരുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. പ്രദേശത്ത് ആളുകള്‍ തടിച്ച് കൂടിയതോടെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായെന്നും തങ്ങളുടെ ചെയ്തിയെ അവര്‍ ന്യായീകരിക്കുന്നു. 

അതേസമയം, കുട്ടിയുടെ പിതാവിന്റേയും സഹോദരന്റേും കടകള്‍ തമ്മില്‍ 50 അടി ദൂരമുണ്ട്. രണ്ടിന്റേയും ഉടമസ്ഥരും വേറെവേറെ ആളുകളാണ്. കൃത്യമായി പണവും വാടകയും നല്‍കിയതാണെന്നും, എന്തിനാണ് കട പൊളിച്ചതെന്ന് അറിയില്ലെന്നും സഹോദരന്‍ പറയുന്നു. 

ചൊവ്വാഴ്ച ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്  15 വയസ്സുകാരന്റെ മാതാപിതാക്കളെ ബുധനാഴ്ച സാവന്ത്വാഡി ജയിലില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ കുട്ടിയെ തിങ്കളാഴ്ച അമ്മാവന് കൈമാറുകയും ചെയ്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി

Kerala
  •  2 days ago
No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  2 days ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  2 days ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  2 days ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  2 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  2 days ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

Cricket
  •  2 days ago
No Image

പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് 

International
  •  2 days ago
No Image

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

International
  •  2 days ago