HOME
DETAILS

ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി 

  
February 28, 2025 | 5:17 PM

Supreme Court issues directive to UGC against caste discrimination

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം ഇല്ലാതാക്കുന്നതിന് ശക്തമായ സംവിധാനം വേണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനോട് (യു.ജി.സി) സുപ്രിംകോടതി ആവശ്യപ്പെട്ടു. ജാതിവിവേചനത്തിന്റെ പേരില്‍ കഴിഞ്ഞ 14 മാസത്തിനിടെ 18 ആത്മഹത്യകള്‍ ആണ് ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട്‌ചെയ്തത്. ഇത്തരം കേസുകളില്‍ മാതൃകാപരമായ ശിക്ഷ നല്‍കി പ്രശ്‌നം യു.ജി.സി പരിഹരിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്തും എന്‍. കോടിശ്വര്‍ സിങ്ങും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.


പ്രശ്‌നത്തെ നേരിടാന്‍ കോടതി ശക്തമായ സംവിധാനം കൊണ്ടുവരുമെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍വച്ച് 2016ല്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെയും 
മുംബൈയിലെ ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി പായല്‍ തദ്വിയുടെയും മാതാക്കളാണ് കാംപസിലെ ജാതിവേവചനത്തിനെതിരേ സുപ്രിംകോടതിയെ സമീപ്പിച്ചത്. രാജ്യത്ത് വലിയതോതിലുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയ ഈ രണ്ട് ആത്മഹത്യകളും നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അവയെല്ലാം വിസ്മൃതിയിലാകുകയും തുടര്‍ന്നും ജാതിവിവേചനത്തിന്റെ പേരില്‍ ആത്മഹത്യകള്‍ ഉണ്ടാകുകയാണെന്നുമാണ് ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.


സര്‍വകലാശാലകളും കോളജുകളും അവരുടെ കാംപസുകളിലെ ആത്മഹത്യകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് കോടതിയെ അറിയിച്ചു. ജാതി അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ മിക്ക സ്ഥാപനങ്ങളും ഒരു സംവിധാനവും നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.


ഏകദേശം 40 ശതമാനം സര്‍വകലാശാലകളും അതിന്റെ ഇരട്ടിയിലധികം ശതമാനവും കോളജുകളും ജാതി, ലിംഗഭേദം എന്നിവയുള്‍പ്പെടെ വിദ്യാര്‍ത്ഥി ജനസംഖ്യയിലെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ കരട് ചട്ടങ്ങള്‍ യു.ജി.സി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. കരട് പൊതുജനങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിനായി യു.ജി.സി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

Kerala
  •  18 days ago
No Image

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  18 days ago
No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  18 days ago
No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  18 days ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  18 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  18 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  18 days ago
No Image

ഗസ്സ വംശഹത്യയ്ക്ക് ഇന്ത്യയിൽനിന്ന് ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി റിപ്പോർട്ട്

International
  •  18 days ago
No Image

തട്ടിക്കൊണ്ടുപോയ ആറു പേരെക്കുറിച്ച് വിവരമില്ല; നാഗാ സ്ത്രീകൾ പ്രക്ഷോഭത്തിൽ

National
  •  18 days ago
No Image

പിണറായിക്ക് ഹസ്തദാനം നല്‍കി ടി.കെ ഗോവിന്ദന്‍; അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണന്‍; ഇരുവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  18 days ago