HOME
DETAILS

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

  
Web Desk
March 01 2025 | 16:03 PM

Mob attack on Christians praying on Sunday in Bengal

കൊല്‍ക്കത്ത: മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പശ്ചിമബംഗാളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആള്‍ക്കൂട്ട ആക്രമണം. പുര്‍ബ മെദിനിപൂര്‍ ജില്ലയിലെ പന്‍ഷുക്രയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. പ്രദേശത്തെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളുടെ വീട്ടില്‍ നടന്ന ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സ്ത്രീകളുള്‍പ്പെടെയുള്ള അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടിലുണ്ടായിരുന്നവരെ മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. വീട്ടു മുറ്റത്തെ യേശു ക്രിസ്ത്രുവിന്റെ രൂപത്തെ മൂടിയിരുന്ന പ്ലാസ്റ്റിക് കവര്‍ എടുത്തുമാറ്റി അതിന് മുകളില്‍ തുളസി ചെടി സ്ഥാപിക്കുകയും ചെയ്തു. പ്രാര്‍ഥനയ്‌ക്കെത്തിയ ക്രിസ്ത്യന്‍ സ്ത്രീകളുടെ മുടിപിടിച്ചുവലിച്ച് പുറത്തേക്ക് തള്ളിയിടുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും വിഡിയോയിലുണ്ട്. മതപരിവര്‍ത്തനം അനുവദിക്കില്ലെന്നുള്‍പ്പെടെയുള്ള ഭീഷണികള്‍ അക്രമികള്‍ മുഴക്കുകയുംചെയ്തു. രണ്ടുഡസനോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ബംഗാളിലും ഹിന്ദുത്വവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

 

 

കഴിഞ്ഞയാഴ്ച ഛത്തിസ്ഗഡില്‍ സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സറും ഹിന്ദുത്വ നേതാവുമായ ആദേശ് സോണി ക്രിസ്ത്യാനികള്‍ക്കെതിരേ വംശഹത്യക്ക് ആഹ്വാനംചെയ്തിരുന്നു. ഛത്തിസ്ഗഡിലെ ബിഷ്‌റാംപൂര്‍, ഗണേഷ്പൂര്‍, ഗനക്പൂര്‍ എന്നീ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളെ ആക്രമിക്കാനും ക്രിസ്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനുമായിരുന്നു ആദേശ് സോണി ആഹ്വനം. ഛത്തിസ്ഗഡിലെ ഗോത്രമേഖലകളില്‍ ക്രിസ്ത്യാനികള്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ആദേശ് സോണിയുടെ കൊലവിളി. ഒരാളെയും വെറുതെവിടരുതെന്നും എല്ലാവരെയും വകവരുകത്തണമെന്നും ഉള്‍പ്പെടെ അതിനീചമായ ഭാഷയിലാണ് ഇയാളുടെ പ്രസംഗം. 

ക്രിസ്ത്യന്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം. സ്ത്രീകളെ വിവസ്ത്രരാക്കി പരസ്യമായി അപമാനിക്കണം. ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഇവിടെ ബാക്കിവയ്ക്കരുത്. അവരുടെ നേതാക്കളെ വകവരുത്തണം. ഇതിന് സര്‍ക്കാരും നമുക്കൊപ്പമുണ്ടെന്നും അദ്ദേഹം അണികളോട് പറഞ്ഞിരുന്നു.

A mob attack by Hindu extremists on Christians in West Bengal, accusing them of proselytizing, came to light after a video of the incident that took place in Panshukra, Purba Medinipur district, on Sunday went viral on social media. The attack took place on those who had gathered for Sunday prayers at the house of a member of the local Christian community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

Business
  •  3 days ago
No Image

മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു

Kerala
  •  3 days ago
No Image

മുസ്‌ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി

National
  •  3 days ago
No Image

അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ഫ്‌ളക്‌സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്‍ധനഗ്നനാക്കി വലിച്ചിഴച്ചു

National
  •  3 days ago
No Image

പാസ്‌പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം

National
  •  3 days ago
No Image

കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം

latest
  •  3 days ago
No Image

തൊടുപുഴയില്‍ വളര്‍ത്തുനായയെ യജമാന്‍ വിളിച്ചിട്ടു വരാത്തതിനാല്‍ വെട്ടിപ്പരിക്കേല്‍പിച്ചു റോഡിലുപേക്ഷിച്ചു

Kerala
  •  3 days ago
No Image

കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍

Kerala
  •  3 days ago
No Image

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്

International
  •  3 days ago
No Image

ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ

qatar
  •  3 days ago