HOME
DETAILS

റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു

  
March 02, 2025 | 2:32 PM


ലണ്ടൻ: റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ യുകെ, ഫ്രാൻസ്, ഉക്രൈൻ എന്നിവർ ചേർന്ന് സമാധാന പദ്ധതി തയ്യാറാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അറിയിച്ചു. ഈ പദ്ധതി യുഎസിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രൈൻ പ്രസിഡന്റ് വോളൊദിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വൈറ്റ് ഹൗസ് ചർച്ച വിവാദമായതിന് പിന്നാലെ, യൂറോപ്യൻ നേതാക്കൾ തമ്മിൽ നടന്ന ചർച്ചകളിലാണ് പുതിയ സമാധാന പദ്ധതിയ്ക്ക് രൂപം നൽകിയത്.

ലണ്ടൻ സമിറ്റിക്ക് പ്രാധാന്യം വർദ്ധിക്കുന്നു

യുക്രൈൻ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പരസ്പര സഹകരണത്തിനായി ലണ്ടനിൽ സമ്മേളനം സംഘടിപ്പിച്ചു. 200 വർഷം പഴക്കമുള്ള ലാൻകാസ്റ്റർ ഹൗസിൽ നടക്കുന്ന ഈ യോഗത്തിൽ ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്, ഇറ്റലി, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്പെയിൻ, കാനഡ, ഫിൻലാൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ എന്നിവിടങ്ങളിലെ നേതാക്കളും തുർക്കി വിദേശകാര്യമന്ത്രിയും നാറ്റോ സെക്രട്ടറി ജനറലും യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്.

യുക്രൈൻ പ്രശ്നത്തിൽ ട്രംപിന്റെ നയപരമായ അസ്ഥിരത യൂറോപ്യൻ രാഷ്ട്രങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചർച്ചകൾക്കു ശേഷം ട്രംപ് സെലൻസ്കിയെ "നിരംഗതനായ നേതാവ്" എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഉക്രൈന് പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.

യുക്രൈനിന്റെ പ്രതിരോധശേഷി ഉറപ്പാക്കുമെന്ന് സ്റ്റാർമർ

യുക്രൈനിനായി യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ശക്തമായ പിന്തുണ നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ ആവശ്യപ്പെട്ടു. 2027ഓടെ യുകെ പ്രതിരോധ ചിലവുകൾ GDPയുടെ 2.5%ആയേക്കുമെന്നാണ് സ്റ്റാർമർ അറിയിച്ചത്. ചെക്ക് പ്രധാനമന്ത്രി പെട്ര് ഫിയാലയും യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ ചെലവ് GDPയുടെ 3% ആക്കണമെന്ന് ആവശ്യപ്പെട്ടു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് ചൈനയെയും ഏഷ്യയെയും ലക്ഷ്യമാക്കി നയമാറ്റം നടത്തുന്ന സാഹചര്യത്തിൽ യൂറോപ്പ് അതിന്റെ പ്രതിരോധം സ്വയം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. "ഞാൻ വർഷങ്ങളായി ആവർത്തിച്ച് പറഞ്ഞതാണ്, നമ്മൾ കൂടുതൽ സ്വതന്ത്രമായ, ഐക്യമായ, ശക്തമായ യൂറോപ്പ് നിർമിക്കണം" എന്നുമാണ് മാക്രോൺ അഭിപ്രായപ്പെട്ടത്.

യുക്രൈൻ-റഷ്യ യുദ്ധത്തിൽ യൂറോപ്യൻ ശക്തികൾ കൂടുതൽ ആധിപത്യമുറപ്പിക്കുമെന്ന് ഈ ചർച്ചകൾ വ്യക്തമാക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  6 days ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  6 days ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  6 days ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  6 days ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  6 days ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  6 days ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  6 days ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  6 days ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  6 days ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  6 days ago