HOME
DETAILS

റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു

  
March 02, 2025 | 2:32 PM


ലണ്ടൻ: റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ യുകെ, ഫ്രാൻസ്, ഉക്രൈൻ എന്നിവർ ചേർന്ന് സമാധാന പദ്ധതി തയ്യാറാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അറിയിച്ചു. ഈ പദ്ധതി യുഎസിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രൈൻ പ്രസിഡന്റ് വോളൊദിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വൈറ്റ് ഹൗസ് ചർച്ച വിവാദമായതിന് പിന്നാലെ, യൂറോപ്യൻ നേതാക്കൾ തമ്മിൽ നടന്ന ചർച്ചകളിലാണ് പുതിയ സമാധാന പദ്ധതിയ്ക്ക് രൂപം നൽകിയത്.

ലണ്ടൻ സമിറ്റിക്ക് പ്രാധാന്യം വർദ്ധിക്കുന്നു

യുക്രൈൻ വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പരസ്പര സഹകരണത്തിനായി ലണ്ടനിൽ സമ്മേളനം സംഘടിപ്പിച്ചു. 200 വർഷം പഴക്കമുള്ള ലാൻകാസ്റ്റർ ഹൗസിൽ നടക്കുന്ന ഈ യോഗത്തിൽ ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്, ഇറ്റലി, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്പെയിൻ, കാനഡ, ഫിൻലാൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ എന്നിവിടങ്ങളിലെ നേതാക്കളും തുർക്കി വിദേശകാര്യമന്ത്രിയും നാറ്റോ സെക്രട്ടറി ജനറലും യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്.

യുക്രൈൻ പ്രശ്നത്തിൽ ട്രംപിന്റെ നയപരമായ അസ്ഥിരത യൂറോപ്യൻ രാഷ്ട്രങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചർച്ചകൾക്കു ശേഷം ട്രംപ് സെലൻസ്കിയെ "നിരംഗതനായ നേതാവ്" എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഉക്രൈന് പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.

യുക്രൈനിന്റെ പ്രതിരോധശേഷി ഉറപ്പാക്കുമെന്ന് സ്റ്റാർമർ

യുക്രൈനിനായി യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ശക്തമായ പിന്തുണ നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ ആവശ്യപ്പെട്ടു. 2027ഓടെ യുകെ പ്രതിരോധ ചിലവുകൾ GDPയുടെ 2.5%ആയേക്കുമെന്നാണ് സ്റ്റാർമർ അറിയിച്ചത്. ചെക്ക് പ്രധാനമന്ത്രി പെട്ര് ഫിയാലയും യൂറോപ്യൻ രാജ്യങ്ങൾ പ്രതിരോധ ചെലവ് GDPയുടെ 3% ആക്കണമെന്ന് ആവശ്യപ്പെട്ടു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് ചൈനയെയും ഏഷ്യയെയും ലക്ഷ്യമാക്കി നയമാറ്റം നടത്തുന്ന സാഹചര്യത്തിൽ യൂറോപ്പ് അതിന്റെ പ്രതിരോധം സ്വയം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. "ഞാൻ വർഷങ്ങളായി ആവർത്തിച്ച് പറഞ്ഞതാണ്, നമ്മൾ കൂടുതൽ സ്വതന്ത്രമായ, ഐക്യമായ, ശക്തമായ യൂറോപ്പ് നിർമിക്കണം" എന്നുമാണ് മാക്രോൺ അഭിപ്രായപ്പെട്ടത്.

യുക്രൈൻ-റഷ്യ യുദ്ധത്തിൽ യൂറോപ്യൻ ശക്തികൾ കൂടുതൽ ആധിപത്യമുറപ്പിക്കുമെന്ന് ഈ ചർച്ചകൾ വ്യക്തമാക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  6 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  6 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  6 days ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  6 days ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  6 days ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  6 days ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  6 days ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  6 days ago
No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  6 days ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  6 days ago