HOME
DETAILS

യുഎഇ ജയിലിലായിരുന്ന ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കി; മകളെ അന്വേഷിച്ച് കോടതിയിലെത്തിയ പിതാവ് കേട്ടത് മരണവാര്‍ത്ത

  
Web Desk
March 03 2025 | 15:03 PM

Indian Woman Sentenced to Death in UAE for Murdering 4-Month-Old Infant

ന്യൂഡൽഹി: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷ നടപ്പാക്കിയതായി സ്ഥിരീകരിച്ച് യുഎഇ. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

2025 ഫെബ്രുവരി 15നാണ് ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഈ വിവരം ഔദ്യോഗികമായി അറിയിച്ചുള്ള സന്ദേശം ഫെബ്രുവരി 28നാണ് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (ASG) ചേതൻ ശർമ വ്യക്തമാക്കി. അതേസമയം, അധികാരികൾ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും മാർച്ച് 5ന് മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഷഹ്‌സാദി ഖാന്റെ പിതാവ് മകളുടെ അവസ്ഥ അറിയാൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയ വിവരം പുറത്തറിയുന്നത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരണപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ അബൂദബി കോടതി ഷഹ്‌സാദിക്ക് വധശിക്ഷ വിധിച്ചിരുന്നു. വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദി ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയാണ്. 2021ലാണ് ഇവർ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈറിന്റെ സഹായത്തോടെ അബൂദബിയിലെത്തിയത്.

ഉസൈറിന്റെ ബന്ധുക്കളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുകയായിരുന്നു ഷഹ്‌സാദയുടെ ജോലി. ഭക്ഷണവും താമസസൗകര്യവും ഉണ്ടെന്ന് ആദ്യ ദിവസങ്ങളില്‍ ഷെഹ്‌സാദ വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ കോള്‍ വരാതായി. തിരിച്ച് വിളിക്കുമ്പോള്‍ പ്രതികരണവും ഉണ്ടായില്ല. 2022 ഫെബ്രുവരിയില്‍ ഷഹ്‌സാദയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞ് മരിച്ചു. മരണത്തിന് ഉത്തരവാദി ഷെഹ്‌സാദ ആണെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതാപിതാക്കള്‍ കേസ് കൊടുത്തു. അറസ്റ്റിലായ അവരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2023 ജൂലൈ 31 നാണ് ഷെഹ്‌സാദക്ക് വധശിക്ഷ വിധിച്ചത്. ശമ്പളം നല്‍കാത്തതിലുള്ള പക അവര്‍ കുഞ്ഞിനോടാണ് പ്രകടിപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ വാദിച്ചത്. മെഡിക്കല്‍ അശ്രദ്ധയാണ് മരണകാരണമെന്നും ഷഹ്‌സാദ വാദിക്കുകയും മരണത്തിന് മുമ്പ് കുഞ്ഞിന് വാക്‌സിന്‍ നല്‍കിയിരുന്നുവെന്നും പനി ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. തന്റെ വാദം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ഷെഹ്‌സാദക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

A UAE court has sentenced an Indian woman to death for murdering a 4-month-old baby, with the execution scheduled to take place on March 5, marking a severe punishment for the heinous crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  20 hours ago
No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  21 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  a day ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  a day ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  a day ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  a day ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  a day ago