HOME
DETAILS

റൊണാൾഡോ അൽ നസർ വിട്ട് ആ ക്ലബ്ബിലേക്ക് പോവണം: ആവശ്യവുമായി പോർച്ചുഗീസ് പ്രസിഡന്റ്

  
Sudev
March 04 2025 | 12:03 PM

Portuguese president talks Cristiano Ronaldo will move Brazilian league

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രസീലിയൻ ക്ലബ്‌ പോളിസ്റ്റ എഐ ടീം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പോർച്ചുഗീസ് പ്രസിഡന്റ്‌ അലക്സ് ബൂർഷ്വാ. പോർച്ചുഗീസ് താരങ്ങളായ റഡാമൽ ഫാൽക്കാവോയെയും നാനിയെയും സൈ‍ൻ ചെയ്യാൻ ബ്രസീലിയൻ ക്ലബ്‌ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും പോർച്ചുഗീസ് പ്രസിഡന്റ്‌ പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അലക്സ് ബൂർഷ്വാ. 

'ബ്രസീലിലെ പോർച്ചുഗീസ് സമൂഹത്തിന്റെ ശക്തിപ്പെടുത്താൻ വേണ്ടി ഈ കാര്യം നടക്കണം. ഇതിന് വേണ്ടിയാണ് നാനിയെ ബ്രസീൽ ക്ലബ്ബിൽ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയത്. 2026ൽ പോളിസ്റ്റാവോയിൽ മികച്ച ഒരു പോർച്ചുഗീസ് താരത്തെ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും. പോർച്ചുഗലിലെ എക്കാലത്തെയും മികച്ച താരമാണ്‌ റൊണാൾഡോ. ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിത്വമാണ്‌ അദ്ദേഹം. അതിനാൽ അദ്ദേഹം ബ്രസീലേക്ക്‌ പോയാൽ അത് മികച്ചതാവും,' അലക്സ് ബൂർഷ്വാ പറഞ്ഞു.

റൊണാൾഡോ നിലവിൽ സഊദി ക്ലബായ അൽ നസറിന്റെ താരമാണ്. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. അടുത്തിടെയാണ് റൊണാൾഡോ അൽ നസറിനൊപ്പം പുതിയ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ ഇതിന് ശേഷം റൊണാൾഡോ വീണ്ടും സഊദി ക്ലബ്ബിനൊപ്പമുള്ള കരാർ പുതുക്കുമോയെന്നും കണ്ടുതന്നെ അറിയണം. 

2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ്  റൊണാൾഡോ അൽ നസറിലേക്ക് എത്തിയത്. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ പല സൂപ്പർതാരങ്ങളും സഊദിയുടെ മണ്ണിൽ എത്തിയിരുന്നു. കരിം ബെൻസിമ, സാദിയോ മാനെ, റിയാദ് മെഹറസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സഊദിയിലേക്ക് കൂടുമാറിയത്.

അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ സഊദി പ്രൊ ലീഗിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും സംഘവും. 24 മത്സരങ്ങളിൽ നിന്നും 14 ജയവും അഞ്ചു സമനിലയും നാല് തോൽവിയും അടക്കം 47 പോയിന്റാണ് അൽ നസറിന്റെ കൈവശമുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  20 hours ago
No Image

കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ് 

National
  •  20 hours ago
No Image

വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി

National
  •  20 hours ago
No Image

2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍

qatar
  •  20 hours ago
No Image

സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

International
  •  21 hours ago
No Image

കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍

uae
  •  21 hours ago
No Image

വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്

National
  •  21 hours ago
No Image

വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു

Kerala
  •  a day ago
No Image

മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video

National
  •  a day ago
No Image

ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

uae
  •  a day ago

No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  a day ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  a day ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  a day ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  a day ago