
യുഎഇയില്‍ പൊടി നിറഞ്ഞ സാഹചര്യങ്ങളിലും മണല്‍ക്കാറ്റിലും വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട 5 നിയമങ്ങള്‍

ദുബൈ: ജോലിക്ക് പോകാനായി കാറില്‍ കയറുമ്പോള്‍ പൊടിക്കാറ്റ് വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍, ഡ്രൈവിംഗ് സംബന്ധിച്ച് നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ചില നുറുങ്ങു വിദ്യകളുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പൊടിക്കാറ്റിനെക്കുറിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഇത്തരം നുറുങ്ങുവിദ്യകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
പൊടിക്കാറ്റിന്റെ സമയത്ത് വാഹനമോടിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. ദൃശ്യപരത കുറയുന്നത് മാത്രമല്ല ഇതിനു കാരണം ടയറുകളില്‍ മണല്‍ ചിതറിക്കിടക്കുന്നതും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പറയുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഔദ്യോഗിക ലേണേഴ്‌സ് ഹാന്‍ഡ്ബുക്കില്‍, ആര്‍ടിഎ പറയുന്നതിങ്ങനെയാണ്: 'റോഡുകളിലെ മണല്‍ അപകടകരമാണ്, കാരണം ടയറുകളുടെ ഗ്രിപ്പ് കുറയുകയും റോഡിന്റെ വശങ്ങള്‍ എവിടെയാണെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിത്തീരുകയും ചെയ്യും.'
റോഡില്‍ സുരക്ഷിതരായിരിക്കാന്‍, നിങ്ങള്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ ഇതാ:
1. വാഹനമോടിക്കുന്നതിന് മുമ്പ് കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ പരിശോധിക്കുക.
പൊടിക്കാറ്റുകള്‍ ദൃശ്യപരത കുറയ്ക്കുമെന്നതിനാല്‍ നിങ്ങളുടെ കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആര്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rta.aeയില്‍, 'പൊടി നിറഞ്ഞ കാലാവസ്ഥയില്‍ വാഹനമോടിക്കുന്നതിന് മുമ്പ് നിങ്ങളുടെ കാറുകളുടെ ഹെഡ്‌ലൈറ്റുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ലെയ്‌നുകള്‍ മാറുമ്പോള്‍ വേഗത കുറയ്ക്കുക.'
2. വേഗത കുറയ്ക്കുക
ആര്‍ടിഎ പഠിതാക്കളുടെ കൈപ്പുസ്തകത്തില്‍ പറയുന്ന മറ്റൊരു കാര്യം ഇങ്ങനെയാണ്: 'നിങ്ങളുടെ നേരെ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള പൊടി, മറ്റ് വാഹനങ്ങള്‍, ഒരു കുഴി അല്ലെങ്കില്‍ വളവ് പോലുള്ള അപ്രതീക്ഷിത അപകടങ്ങള്‍ മറച്ചേക്കാം. ജനാലകളില്‍ വന്നുപതിയുന്ന പൊടി നിങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തിയേക്കാം. വേഗത കുറയ്ക്കുകയും മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക. റോഡിന്റെ അവസ്ഥയ്ക്ക് സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക. കാരണം വാഹനം നിര്‍ത്താന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം.'
3. വാഹനമോടിക്കുമ്പോള്‍ ചിത്രങ്ങളോ വീഡിയോകളോ എടുക്കരുത്
കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. മുന്‍കാലങ്ങളില്‍, വാഹനമോടിക്കുന്നവരോട് അബൂദബി പൊലിസ് കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
4. നിങ്ങളുടെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുത്
പൊടി നിറഞ്ഞ സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുമ്പ് അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. വാഹനമോടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും നിങ്ങളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു.
5. വിന്‍ഡോകള്‍ അടച്ചിടുക
പൊടി നിറഞ്ഞ സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആര്‍ടിഎ അവരുടെ വെബ്‌സൈറ്റില്‍ നിര്‍ണായകമായ ഒരു ഉപദേശവും നല്‍കുന്നുണ്ട്, അതിതാണ്: 'വാഹനമോടിക്കുമ്പോള്‍ പൊടി നിറഞ്ഞ കാലാവസ്ഥയാണെങ്കില്‍ റോഡിലെ നിങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങളുടെ വിന്‍ഡോകള്‍ അടച്ച് എസി ഓണാക്കുക.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യയെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ച അച്ഛനും മകനും പിടിയിൽ
Kerala
• 11 hours ago
ഇരുപത് വര്‍ഷം പഴക്കമുള്ള കിച്ചണ്‍, ദിവസവും വില്‍ക്കുന്നത് 4,500 കിലോഗ്രാം ഭക്ഷണം, തിരക്ക് നിയന്ത്രിക്കുന്നത് പൊലിസ്
uae
• 12 hours ago
മെസിയില്ലാതെ ഉറുഗ്വായെ തകർത്തു; അർജന്റൈൻ ലോകകപ്പ് ഹീറോക്ക് വമ്പൻ നേട്ടം
Football
• 12 hours ago
ഷിബിലയുടെ പരാതി ഗൗരവത്തിൽ എടുത്തില്ല; പോലിസിന് വീഴ്ച സംഭവിച്ചു; താമരശ്ശേരി ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ
Kerala
• 12 hours ago
2024 ലെ ജ്ഞാനപീഠം പുരസ്കാരം വിനോദ് കുമാർ ശുക്ലയ്ക്ക്
latest
• 12 hours ago
പെരുമ്പാവൂർ പീഡനകേസ്; പീഡനവിവരം മറച്ചുവെച്ചതിന് പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ
Kerala
• 12 hours ago
'നിങ്ങളുടെ സഹോദരന്‍ നിങ്ങളുടെ കൂടെയുണ്ട്, മുസ്‌ലിം സമുദായത്തെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ ശക്തമായ നടപടി'; അജിത് പവാര്‍
National
• 13 hours ago
ഭര്‍ത്താവിനെ കൊന്ന ശേഷം കാമുകനൊപ്പം ഹോളി ആഘോഷം; മുസ്‌കാന്റെയും സാഹിലിന്റെയും മണാലി യാത്രയുടെ വിവരങ്ങള്‍ പുറത്ത്
National
• 13 hours ago
തൊടുപുഴ ബിജു ജോസഫിന്റെ മരണം; കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തർക്കം
Kerala
• 13 hours ago
തീര്‍ത്ഥാടകരുടെ ഒഴുക്ക്; റമദാനില്‍ സഊദി വിമാനത്താവളങ്ങള്‍ ഉപയോഗിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികള്‍
Saudi-arabia
• 14 hours ago
കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍
Kerala
• 17 hours ago
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല: ഇ ശ്രീധരന്
Kerala
• 17 hours ago
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്‍
Kerala
• 17 hours ago
സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍
Kerala
• 17 hours ago
വീട്ടില്‍ കോടികളുടെ നോട്ട് കെട്ട്: വിവാദ ജഡ്ജി 2018ലെ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ പ്രതി, കുരുക്ക് മറുകുന്നു; സുപ്രിംകോടതി തീരുമാനം ഇന്ന്
National
• 19 hours ago
ജാമിഅ മിലിയ്യ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു പൊലിസ്; 'ഫലസ്തീന് സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍
National
• 19 hours ago
പെരുമ്പിലാവില്‍ യുവാവിനെ കൊന്നത് റീല്‍സ് എടുത്തതിലുള്ള തര്‍ക്കമാണെന്ന പ്രതികളുടെ മൊഴി പുറത്ത്
Kerala
• 20 hours ago
യമനിലെ ഹൂതികൾ ഇസ്റാഈൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തി; 48 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമത്തെ സംഭവം
International
• 20 hours ago
കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില്‍ സിയാലിനെ സംരക്ഷിച്ച് പൊലിസ്
Kerala
• 21 hours ago
ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്ട്രോണമി ലാബ്
latest
• 21 hours ago
കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ
Kerala
• 18 hours ago
കോഴിക്കോട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ അരിച്ചാക്കില്‍ പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്‍
Kerala
• 18 hours ago.png?w=200&q=75)
എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ
Economy
• 18 hours ago