
വഖ്ഫ് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കും, ഇന്‍ഡ്യാ സഖ്യം നേതാക്കളുമായി കൂടിയാലോചന നടത്തുന്നു; കോണ്‍ഗ്രസ് | Congress Against Waqf Bill

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് (ഭേദഗതി) ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ്. ബില്ലിലെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും ഇന്‍ഡ്യാ സഖ്യം എതിരാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങാനിരിക്കെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേരിയ മാറ്റങ്ങളോടെ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് ബില്ലിനെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ബില്ല് തീര്‍ത്തും അനാവശ്യമായതിനാലും ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതി (ജെ.പി.സി) പ്രവര്‍ത്തിച്ച രീതി ജനാധിപത്യവിരുദ്ധമായതിനാലുമാണ് കോണ്‍ഗ്രസ് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത്. ചില സാക്ഷികളെ തെരഞ്ഞെടുത്ത് വിളിച്ചു. ചിലരെ വിളിച്ചില്ല. ഒടുവില്‍ യാതൊരു ചര്‍ച്ചയുമില്ലാതെ ഒരു സംയുക്ത സമിതി ഒരു ബില്ല് സംബന്ധിച്ച് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു. വിഷയത്തില്‍ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. എന്‍.ഡി.എ കക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും സ്വകാര്യമായി ബില്ലില്‍ അസ്വസ്ഥരാണ്. അവര്‍ക്ക് അവരുടെതായ ആശങ്കകളും നിര്‍ബന്ധങ്ങളുമുണ്ട്. ബില്ലിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി പ്രകോപിപ്പിച്ചതിനാലാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് തോന്നുന്നു. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും എന്തുചെയ്യുമെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ബില്ലിനെ പിന്തുണച്ചാല്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്താകുമെന്നും രമേശ് പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യാ സഖ്യത്തിനിടയില്‍ കൂടിയാലോചന നടത്തിവരികയാണെന്നും രമേശ് പറഞ്ഞു. വഖ്ഫ് ബില്ല ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ വരാന്‍ സാധ്യതയുണ്ട്. സമ്മേളനത്തില്‍ ബില്ല് ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ അത് ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ബില്ല് ബഹളത്തില്‍ പാസാക്കുമോ ഇല്ലയോ എന്നും അറിയില്ല. പക്ഷേ ബില്ലിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ജനുവരി 31 ന് തുടങ്ങി ഫെബ്രുവരി 13നാണ് സമാപിച്ചത്. രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിച്ച് അടുത്തമാസം നാലുവരെ നീണ്ടുനില്‍ക്കും.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിവിധ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ കൂട്ടി ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തറില്‍ യോജിച്ച പ്രക്ഷോഭം നടത്തന് തീരുമാനിച്ചിട്ടുണ്ട്. സിഖ്, ക്രിസ്ത്യന്‍, ദലിത്, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ഈ മാസം 10നാണ് പ്രതിഷേധസംഗമം നടത്തുന്നത്. രാജ്യത്തെ എല്ലാ പ്രബല മുസ്ലിം സംഘടനകളുടെ പ്രതിനിധികളും സമരത്തില്‍ പങ്കാളികളാകും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശസംഘടനകളും സമരത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചു.
ഭേദഗതി വരുത്തിയ നിയമം പുതിയ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ലമെന്റിന് തൊട്ടുമുമ്പിലുള്ള ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതെന്ന് ബോര്‍ഡ് വക്താവും പ്രതിഷേധ പരിപാടിയുടെ സംഘാടകനുമായ ഡോ. എസ്.ക്യു.ആര് ഇല്യാസ് അറിയിച്ചു.
Congress will use all democratic means to oppose the Waqf (Amendment) Bill to be introduced in Parliament. The INDIA Alliance is against the content and objective of the bill, said Congress media chief Jairam Ramesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി
National
• 6 days ago
പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ
Kerala
• 6 days ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്സൺമാർക്ക്
Kerala
• 6 days ago
പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 6 days ago
രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍
Kerala
• 6 days ago
സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 6 days ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 6 days ago
പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• 6 days ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 7 days ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 7 days ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 7 days ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 7 days ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 7 days ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 7 days ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 7 days ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 7 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 7 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 7 days ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• 7 days ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 7 days ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 7 days ago