
വഖ്ഫ് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കും, ഇന്‍ഡ്യാ സഖ്യം നേതാക്കളുമായി കൂടിയാലോചന നടത്തുന്നു; കോണ്‍ഗ്രസ് | Congress Against Waqf Bill

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് (ഭേദഗതി) ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ്. ബില്ലിലെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും ഇന്‍ഡ്യാ സഖ്യം എതിരാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങാനിരിക്കെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേരിയ മാറ്റങ്ങളോടെ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് ബില്ലിനെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ബില്ല് തീര്‍ത്തും അനാവശ്യമായതിനാലും ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതി (ജെ.പി.സി) പ്രവര്‍ത്തിച്ച രീതി ജനാധിപത്യവിരുദ്ധമായതിനാലുമാണ് കോണ്‍ഗ്രസ് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത്. ചില സാക്ഷികളെ തെരഞ്ഞെടുത്ത് വിളിച്ചു. ചിലരെ വിളിച്ചില്ല. ഒടുവില്‍ യാതൊരു ചര്‍ച്ചയുമില്ലാതെ ഒരു സംയുക്ത സമിതി ഒരു ബില്ല് സംബന്ധിച്ച് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു. വിഷയത്തില്‍ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. എന്‍.ഡി.എ കക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും സ്വകാര്യമായി ബില്ലില്‍ അസ്വസ്ഥരാണ്. അവര്‍ക്ക് അവരുടെതായ ആശങ്കകളും നിര്‍ബന്ധങ്ങളുമുണ്ട്. ബില്ലിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി പ്രകോപിപ്പിച്ചതിനാലാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് തോന്നുന്നു. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും എന്തുചെയ്യുമെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ബില്ലിനെ പിന്തുണച്ചാല്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്താകുമെന്നും രമേശ് പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യാ സഖ്യത്തിനിടയില്‍ കൂടിയാലോചന നടത്തിവരികയാണെന്നും രമേശ് പറഞ്ഞു. വഖ്ഫ് ബില്ല ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ വരാന്‍ സാധ്യതയുണ്ട്. സമ്മേളനത്തില്‍ ബില്ല് ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ അത് ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ബില്ല് ബഹളത്തില്‍ പാസാക്കുമോ ഇല്ലയോ എന്നും അറിയില്ല. പക്ഷേ ബില്ലിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ജനുവരി 31 ന് തുടങ്ങി ഫെബ്രുവരി 13നാണ് സമാപിച്ചത്. രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിച്ച് അടുത്തമാസം നാലുവരെ നീണ്ടുനില്‍ക്കും.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിവിധ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ കൂട്ടി ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തറില്‍ യോജിച്ച പ്രക്ഷോഭം നടത്തന്‍ തീരുമാനിച്ചിട്ടുണ്ട്. സിഖ്, ക്രിസ്ത്യന്‍, ദലിത്, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ഈ മാസം 10നാണ് പ്രതിഷേധസംഗമം നടത്തുന്നത്. രാജ്യത്തെ എല്ലാ പ്രബല മുസ്ലിം സംഘടനകളുടെ പ്രതിനിധികളും സമരത്തില്‍ പങ്കാളികളാകും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശസംഘടനകളും സമരത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചു.
ഭേദഗതി വരുത്തിയ നിയമം പുതിയ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ലമെന്റിന് തൊട്ടുമുമ്പിലുള്ള ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതെന്ന് ബോര്‍ഡ് വക്താവും പ്രതിഷേധ പരിപാടിയുടെ സംഘാടകനുമായ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് അറിയിച്ചു.
Congress will use all democratic means to oppose the Waqf (Amendment) Bill to be introduced in Parliament. The INDIA Alliance is against the content and objective of the bill, said Congress media chief Jairam Ramesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്
National
• a day ago
എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം
National
• a day ago
ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്
Cricket
• 2 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്
International
• 2 days ago
ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്
Cricket
• 2 days ago
ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു
Saudi-arabia
• 2 days ago
സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും
Saudi-arabia
• 2 days ago
കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ
National
• 2 days ago
യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
• 2 days ago
'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും
National
• 2 days ago
28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും
Cricket
• 2 days ago
രോഹിത്തിന് വമ്പൻ തിരിച്ചടി, നിർണായകമായ നീക്കത്തിനൊരുങ്ങി ബിസിസിഐ; റിപ്പോർട്ട്
Cricket
• 2 days ago
സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ
Cricket
• 2 days ago
മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു
Kerala
• 2 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
Football
• 2 days ago
‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം
National
• 2 days ago
'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ
Kerala
• 2 days ago
പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു
National
• 2 days ago
വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 2 days ago