
വഖ്ഫ് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കും, ഇന്‍ഡ്യാ സഖ്യം നേതാക്കളുമായി കൂടിയാലോചന നടത്തുന്നു; കോണ്‍ഗ്രസ് | Congress Against Waqf Bill

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് (ഭേദഗതി) ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ്. ബില്ലിലെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും ഇന്‍ഡ്യാ സഖ്യം എതിരാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങാനിരിക്കെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേരിയ മാറ്റങ്ങളോടെ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് ബില്ലിനെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ബില്ല് തീര്‍ത്തും അനാവശ്യമായതിനാലും ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതി (ജെ.പി.സി) പ്രവര്‍ത്തിച്ച രീതി ജനാധിപത്യവിരുദ്ധമായതിനാലുമാണ് കോണ്‍ഗ്രസ് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത്. ചില സാക്ഷികളെ തെരഞ്ഞെടുത്ത് വിളിച്ചു. ചിലരെ വിളിച്ചില്ല. ഒടുവില്‍ യാതൊരു ചര്‍ച്ചയുമില്ലാതെ ഒരു സംയുക്ത സമിതി ഒരു ബില്ല് സംബന്ധിച്ച് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു. വിഷയത്തില്‍ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. എന്‍.ഡി.എ കക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും സ്വകാര്യമായി ബില്ലില്‍ അസ്വസ്ഥരാണ്. അവര്‍ക്ക് അവരുടെതായ ആശങ്കകളും നിര്‍ബന്ധങ്ങളുമുണ്ട്. ബില്ലിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി പ്രകോപിപ്പിച്ചതിനാലാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് തോന്നുന്നു. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും എന്തുചെയ്യുമെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ബില്ലിനെ പിന്തുണച്ചാല്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്താകുമെന്നും രമേശ് പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യാ സഖ്യത്തിനിടയില്‍ കൂടിയാലോചന നടത്തിവരികയാണെന്നും രമേശ് പറഞ്ഞു. വഖ്ഫ് ബില്ല ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ വരാന്‍ സാധ്യതയുണ്ട്. സമ്മേളനത്തില്‍ ബില്ല് ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ അത് ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ബില്ല് ബഹളത്തില്‍ പാസാക്കുമോ ഇല്ലയോ എന്നും അറിയില്ല. പക്ഷേ ബില്ലിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ജനുവരി 31 ന് തുടങ്ങി ഫെബ്രുവരി 13നാണ് സമാപിച്ചത്. രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിച്ച് അടുത്തമാസം നാലുവരെ നീണ്ടുനില്‍ക്കും.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിവിധ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ കൂട്ടി ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തറില്‍ യോജിച്ച പ്രക്ഷോഭം നടത്തന്‍ തീരുമാനിച്ചിട്ടുണ്ട്. സിഖ്, ക്രിസ്ത്യന്‍, ദലിത്, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ഈ മാസം 10നാണ് പ്രതിഷേധസംഗമം നടത്തുന്നത്. രാജ്യത്തെ എല്ലാ പ്രബല മുസ്ലിം സംഘടനകളുടെ പ്രതിനിധികളും സമരത്തില്‍ പങ്കാളികളാകും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശസംഘടനകളും സമരത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചു.
ഭേദഗതി വരുത്തിയ നിയമം പുതിയ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ലമെന്റിന് തൊട്ടുമുമ്പിലുള്ള ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതെന്ന് ബോര്‍ഡ് വക്താവും പ്രതിഷേധ പരിപാടിയുടെ സംഘാടകനുമായ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് അറിയിച്ചു.
Congress will use all democratic means to oppose the Waqf (Amendment) Bill to be introduced in Parliament. The INDIA Alliance is against the content and objective of the bill, said Congress media chief Jairam Ramesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• a day ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• a day ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• a day ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• a day ago
മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: സോണിയ, രാഹുലിനെതിരെ ഇ.ഡി.യെ ദുരൂപയോഗിക്കുന്നു- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• a day ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• a day ago
വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി; കേസില്‍ നാളെയും വാദം തുടരും
latest
• a day ago
വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി
National
• a day ago
ദുബൈയില്‍ ബിസിനസ് ലൈസന്‍സ് നേടാന്‍ എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• a day ago
ഒന്നും മറച്ചുവെക്കാനില്ല, അടുത്ത സിറ്റിങ് നിർണായകം’; റഹീമിന്റെ മോചനം വൈകുന്നതില്‍ വിശദീകരണവുമായി നിയമസഹായ സമിതി
Saudi-arabia
• a day ago
തീരുവയില്‍ പോരിനുറച്ച് അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 245% ആയി ഉയര്‍ത്തി
International
• a day ago
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; മെയ് 14 ന് സത്യപ്രതിജ്ഞ ചെയ്യും
National
• a day ago
പൊടിക്കാറ്റ് തുടരുന്നു; വാഹനമോടിക്കുന്നവര്‍ ആരോഗ്യം ശ്രദ്ധിക്കണേ
latest
• a day ago
ഹരിയാനയില്‍ യൂട്യൂബറായ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി
National
• a day ago
UAE Gold Rate: യുഎഇയില്‍ റെക്കോഡ് ഉയരത്തില്‍ സ്വര്‍ണവില, കേരളത്തിലെയും സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും വിലയുമായി താരതമ്യം
latest
• a day ago
'മാഡത്തിന്റെ ശീതീകരണ പ്രക്രിയക്ക് പൂര്‍ണ പിന്തുണ' ക്ലാസ് റൂം തണുപ്പിക്കാന്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന്റെ ശീതീകരിച്ച ഓഫിസ് റൂമില്‍ ചാണകാഭിഷേകം നടത്തി വിദ്യാര്‍ഥികള്‍
National
• 2 days ago
ഒന്നു പതുങ്ങി, കുതിച്ചു ചാടി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില
Business
• 2 days ago
മുട്ടിലിഴഞ്ഞു, ചോരയിലെഴുതി, അവസാനം പ്രതീകാത്മകമായി കഴുമരത്തിലേറിയും സി.പി.ഒ ഉദ്യോഗാര്‍ഥികള്‍
Kerala
• 2 days ago
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രിനീവാസന്‍ കൊലപാതകം; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം സുപ്രീംകോടതി തള്ളി
National
• a day ago
വഖ്ഫ് സംരക്ഷണത്തിനായി മുസ്‌ലിംലീഗ് റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി കടപ്പുറം; അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥി; കോഴിക്കോട്ട് ഗതാഗത നിയന്ത്രണം
Kerala
• a day ago
ഒമാനില്‍ ഒട്ടകത്തെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
oman
• a day ago