HOME
DETAILS

ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം

  
Web Desk
March 09, 2025 | 3:40 AM

Malayali Man Shot Dead at Jordan Border Family Alleges Job Scam

 

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ തോമസ് ഗബ്രിയേൽ പെരേര (47) ജോർദാൻ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ  തൊഴിൽ തട്ടിപ്പ് നടന്നതായി കുടുംബം ആരോപിച്ചു. പെരേരയെ 2025 ഫെബ്രുവരി 10-ന്  ഇസ്റാഈൽ അതിർത്തിയിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ സുരക്ഷാ സേന വെടിവച്ചുവെന്നാണ് ജോർദാനിലെ ഇന്ത്യൻ എംബസി നൽകിയ റിപ്പോർട്ട്. പെരേരയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹോദരീഭർത്താവായ എഡിസൺ ചാർലസിന് വെടിയേറ്റ് പരുക്കേറ്റിരുന്നു. 18 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി 28-ന് ഇന്ത്യയിലേക്ക് നാടുകടത്തി.

കുടുംബത്തിന്റെ ആരോപണപ്രകാരം, 3,50,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോർദാനിൽ ബ്ലൂ കോളർ ജോലി വാഗ്ദാനം ചെയ്തിരുന്ന ഒരു ഏജൻ്റ് വഴിയാണ് ഇരുവരും ജോർദാനിലെത്തിയത്. ഇന്ത്യ വിടുന്നതിന് മുമ്പ് ഏജന്റിന് 2,10,000 രൂപയും ജോർദാനിൽ എത്തിയ ശേഷം 52,290 രൂപയും നൽകിയതായി എഡിസൺ പറഞ്ഞു.

ഫെബ്രുവരി ആദ്യവാരം ജോർദാനിലെ അമ്മാനിൽ എത്തിയപ്പോൾ ജോലി ലഭ്യമല്ലെന്ന് അറിയിച്ചെന്നും ഇസ്റാഈലിൽ നല്ല അവസരങ്ങളുണ്ടെന്നു പറഞ്ഞ് അതിർത്തി കടക്കാൻ നിർബന്ധിച്ചുവെന്നുമാണ് എഡിസന്റെ വെളിപ്പെടുത്തൽ. ഫെബ്രുവരി 10-ന് രാത്രി, ഇരുവരും മറ്റ് ചിലരുമായി ചേർന്ന് അതിർത്തിയിലേക്ക് നീങ്ങിയപ്പോഴാണ് വെടിയേറ്റ് അപകടം സംഭവിച്ചത്.

എഡിസന്റെ മൊഴിപ്രകാരം, മണിക്കൂറുകളോളം കാറിൽ സഞ്ചരിച്ച ശേഷം അതിർത്തിയ്ക്കരികെ ഇറക്കിയതും അർദ്ധരാത്രിയോടെ നീളമുള്ള തീരപ്രദേശത്തിലൂടെ നടക്കാൻ നിർബന്ധിച്ചതുമായിരുന്നു. ആ സമയത്താണ് വെടിയേറ്റത്. സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിട്ടില്ല. നേരിട്ട് വെടിവയ്ക്കുകയായിരുന്നു, എഡിസൺ ആരോപിച്ചു. എന്നാൽ, ജോർദാനിലെ ഇന്ത്യൻ എംബസിയുടെ കത്ത് പ്രകാരം, സുരക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് വെടിവയ്പ് നടന്നതെന്നതാണ് ഔദ്യോഗിക വിശദീകരണം.

വെടിയേറ്റതിനെ തുടർന്ന് തോമസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഡിസൺ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജയിലിൽ 18 ദിവസം കിടന്ന ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇതിനിടെ, ജോർദാനിലെ ഇന്ത്യൻ എംബസി പെരേരയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി സ്ഥിരീകരിച്ചു. എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ജോർദാൻ സർക്കാർ അധികൃതരുമായി ബന്ധപ്പെടുകയാണ്. സംസ്കാര നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രേഖകളുടെ പ്രക്രിയ പൂർത്തിയാകാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. തിരുവനന്തപുരം എംപി ശശി തരൂർ ജോർദാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയിക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  6 days ago
No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ നേരിയ ഇടിവ്; തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോർഡ് കുതിപ്പിന് ക്രിസ്മസ് ദിനത്തിൽ ശമനം

uae
  •  6 days ago
No Image

സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ മുഖപത്രം; ബി.ജെപി നേതാക്കള്‍ക്കും വിമര്‍ശനം

Kerala
  •  6 days ago
No Image

അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു; കൃത്യം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവർ

National
  •  6 days ago
No Image

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വട്ട്; അതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്ക് മേല്‍ കെട്ടിവെക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍  

Kerala
  •  6 days ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 9.4 ബില്യൺ ദിർഹത്തിന്റെ സഹായം, 75,000 രോഗികൾക്ക് ചികിത്സ നൽകി

uae
  •  6 days ago
No Image

രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

National
  •  6 days ago
No Image

എസ്.ഐ.ആര്‍:  പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

Kerala
  •  6 days ago
No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  6 days ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  6 days ago